പാര്‍ലമെന്‍റാണ്, ഫോട്ടോഷൂട്ടല്ല; താര എംപിമാര്‍ക്കെതിരെ ട്രോള്‍ പൂരം!!

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ നിന്നും പാര്‍ലമെന്‍റിലെത്തിയ താര തൃണമൂല്‍ എംപിമാരാണ് മിമി ചക്രവര്‍ത്തിയും നുസ്രത് ജഹാനും. ആദ്യമായി പാര്‍ലമെന്‍റിലെത്തിയ ഇരുവരുടെയും ‘വസ്ത്രധാരണം’ സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായിരിക്കുകയാണ്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇരുവരും ഗ്ലാമര്‍ വേഷത്തില്‍ പാര്‍ലമെന്‍റിലെത്തിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. മിമി തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെയാണ് ട്രോളുകളും മീമുകളും നിറയുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ കുത്തകമണ്ഡലങ്ങളില്‍ നിന്നും മത്സരിച്ച ഇരുവരും റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് പാര്‍ലമെന്‍റില്‍ എത്തിയിരിക്കുന്നത്. തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി ജദവ്പൂരില്‍ നിന്നും മത്സരിച്ച മിമി 6,88,472 വോട്ടുകളും ബസിര്‍ഹത്തില്‍ നിന്നും മത്സരിച്ച നുസ്രത് 7,82,078 വോട്ടുകളുമാണ് നേടിയത്.

വെള്ള ഷര്‍ട്ടും ഡെനിം ജീന്‍സുമായിരുന്നു മിമിയുടെ വേഷം. വൈന്‍ കളര്‍ പാന്‍റും പെപ്ലം സിപ്ഡ് ടോപ്പുമായിരുന്നു നുസ്രത്തിന്‍റെ വേഷം.

ബോളിവുഡ് സംവിധായകനായ രാം ഗോപാല്‍ വര്‍മ്മ ഉള്‍പ്പടെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ യുവ എംപിമാര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

ഇവരുടെ ടിക് ടോക് വീഡിയോകളും ഗ്ലാമര്‍ ചിത്രങ്ങളുമൊക്കെ പങ്കുവെച്ചുകൊണ്ടാണ് പലരും ഇവരെ ട്രോളിയിരിക്കുന്നത്. പാര്‍ലമെന്‍റ് ഒരു പോൺസ്റ്റാറിനുള്ള സ്ഥലമല്ലെന്നും ഷൂട്ടിംഗ് സെറ്റല്ലെന്നും ഫോട്ടോഷൂട്ടിനുള്ള ഇടമല്ലെന്നുമൊക്കെയാണ് പലരും ഇവരുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്‍റ് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും ഇരുവരുടെയും വസ്ത്രധാരണം  വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts