ഇന്ത്യൻ വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനയ്ക്ക് മെറ്റൽ ഡിറ്റക്റ്ററുകൾക്കു പകരം സ്കാനിങ് യന്ത്രങ്ങൾ

ന്യൂഡൽഹി: ഇന്ത്യൻ വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനയ്ക്ക് മെറ്റൽ ഡിറ്റക്റ്ററുകൾക്കു പകരം സ്കാനിങ് യന്ത്രങ്ങൾ വരുന്നു. സ്പർശനത്തിലൂടെ ശരീരപരിശോധന നടത്തുന്ന മെറ്റൽ ഡിറ്റക്റ്ററുകൾക്കു പകരം നേരിട്ടുള്ള സമ്പർക്കമില്ലാതെ ശരീരം പരിശോധിക്കാൻ കഴിയുന്ന സ്കാനറുകൾ സ്ഥാപിക്കണമെന്നാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്.) വിമാന ഓപ്പറേറ്റർമാരോടും സുരക്ഷാ ഏജൻസികളോടും ആവശ്യപ്പെട്ടിരിക്കുന്നത്.

സുരക്ഷാ പ്രാധാന്യമനുസരിച്ച് ‘അതീവ സുരക്ഷയാവശ്യമുള്ളവയും’ ‘സുരക്ഷയാവശ്യമുള്ളവയുമായ’ 84 വിമാനത്താവളങ്ങളിൽ ഒരു വർഷത്തിനുളളിലും സാധാരണ വിമാനത്താവളങ്ങളിൽ രണ്ടു വർഷത്തിനുള്ളിലും സ്കാനിങ് യന്ത്രങ്ങൾ സ്ഥാപിക്കണമെന്നാണ് ബി.സി.എ.എസ്. ആവശ്യപ്പെട്ടിരിക്കുന്നത്.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം

സ്ഫോടകവസ്തുക്കളും നിരോധിതവസ്തുക്കളും വസ്ത്രത്തിലും ശരീരത്തിലുമൊളിപ്പിച്ച് വിമാനത്തിൽ കൊണ്ടുപോകുന്നത് തടയാൻ ഇതു സഹായിക്കും. 2020 മുതലാണ് ഈ പരിശോധനാസംവിധാനം നിലവിൽ വരിക. നിലവിൽ യു.എസ്., യു.കെ., റഷ്യ, എന്നിവിടങ്ങളിലും ഏതാനും യൂറോപ്യൻ രാജ്യങ്ങളിലുമാണ് ഈ സംവിധാനമുളളത്.

സ്കാനിങ് യന്ത്രത്തിലൂടെ കടന്നുപോകാൻ തയ്യാറല്ലെന്നു പറയാൻ യാത്രക്കാർ സ്വാതന്ത്ര്യമുണ്ട്. ഈ സാഹചര്യത്തിൽ സുരക്ഷാ ജീവനക്കാർ ദേഹപരിശോധന നടത്തുന്ന സംവിധാനം സ്വീകരിക്കാം. ശാരീരികപ്രശ്നങ്ങളുള്ളവർക്കും സ്കാനിൽനിന്ന് ഒഴിവുകിട്ടും. ഇവരെ കട്ടിളയുടെ ആകൃതിയിലുള്ള മെറ്റൽ ഡിറ്റക്റ്ററിലൂടെ കടത്തിവിട്ട് പരിശോധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീട്ടുജോലിയേക്കാൾ നല്ലത് ഓട്ടോ ഡ്രൈവിംഗ്; സോഷ്യൽ മീഡിയയുടെ മനസ്സ് കവർന്ന് ബെംഗളൂരുവിലെ ഈ വനിതാ ഓട്ടോ ഡ്രൈവറുടെയാത്ര
[masterslider id="10"]

Related posts