ഗൗരിയെ വധിച്ചതും ഗാന്ധിജിയെ വധിച്ചതും ഒരേ വിഭാഗം തന്നെയെന്ന് വിവാദ സന്യാസി സ്വാമി അഗ്നിവേശ് ;ഗൗരിലങ്കേഷിന്റെ മരണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രതിഷേധം ഇരമ്പി.

ബെംഗളൂരു: മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ അതേ ശക്തിയാണ് ഗൗരി ലങ്കേഷിനെയും കൊലപ്പെടുത്തിയതെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിന്റെ ഒന്നാം വാർഷികത്തിന് നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗൗരിയെ കൊല്ലുന്നതിലൂടെ പാത നേരേയാകുമെന്ന് കൊലയാളികൾ വിചാരിച്ചു. എന്നാൽ ലക്ഷക്കണക്കിന് ഗൗരിമാർ ജന്മമെടുക്കുകയാണ് ചെയ്തത്. നരേന്ദ്ര ധാഭോൽക്കറും ഗോവിന്ദ് പൻസാരെയും എം.എം. കലബുറഗിയും ഗൗരി ലങ്കേഷും എല്ലാം യഥാർഥത്തിൽ ഹിന്ദുക്കളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

  തുറന്നിട്ട ഓടകൾ, തകർന്ന നടപ്പാതകൾ; റോഡിൽ കാൽനടയാത്രക്കാർ മരണക്കെണിയിൽ

നക്സലൈറ്റുകളുടെ പ്രവൃത്തികളല്ല രാജ്യത്ത് ഇന്ന് ഏറ്റവും ഭീതിയുളവാക്കുന്നതെന്നും പോലീസിന്റെ ഭാഷ മാറിയതാണെന്നും കന്നഡ സാഹിത്യകാരൻ ഗിരീഷ് കർണാട് പറഞ്ഞു. പോലീസുകാർ ഇങ്ങനെ ആയതിൽ അവരെ കുറ്റപ്പെടുത്താനാകില്ല. കാരണം അധികാരത്തിലിരിക്കുന്നവരാണ് ഇവരെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മീ റ്റു അർബൻ നക്സൽ എന്ന ടാഗ് ധരിച്ചാണ് അദ്ദേഹം പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയത്.

  "സെന്റിമെന്റ്സ് വേണ്ട, മീം മതി; ബെം​ഗളൂരു ഇൻഫോസിസിലെ പടിയിറക്കം കളറാക്കി യുവാവ്, മറുപടിയുമായി 'സിമ്രാനും' 'അനിൽ കപൂറും'!"

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരീക്ഷ കഴിഞ്ഞോ? പുസ്തകങ്ങൾ വലിച്ചെറിയാതെ മറ്റൊരാൾക്ക് നൽകാം; ബെംഗളൂരുവിൽ വിദ്യാർഥികൾക്കായി പുസ്തക കൈമാറ്റത്തിന് പുതിയ തുടക്കം
[masterslider id="10"]

Related posts

Click Here to Follow Us