കാലവര്‍ഷക്കെടുതിയില്‍ ഇന്നലെ മാത്രം മരിച്ചത് 9 പേര്‍; കടുത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം.

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇന്നലെ മാത്രം മരിച്ചത് 9 പേര്‍. കോട്ടയം ജില്ലയില്‍ മാത്രം 3 പേര്‍ മരിച്ചു. കോട്ടയത്ത്‌ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്ത സ്വദേശിയായ ഷിബു അധികാരിയുടെ മൃതദേഹമാണ് നാഗമ്പടം ക്ഷേത്രത്തിനു സമീപം വെള്ളക്കെട്ടില്‍ കണ്ടെത്തിയത്.

കൊല്ലം ജില്ലയില്‍ മരം തലയില്‍ വീണ് മധ്യവയസ്ക്കന്‍ മരിച്ചു. ചവറ സ്വദേശി ബെനഡിക്റ്റ് ആണ് മരിച്ചത്. തേവലക്കരയില്‍ വൈദ്യുതാഘാതമേറ്റ് ഒരു വിദ്യാര്‍ത്ഥിയും കൊല്ലപ്പെട്ടു.

  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ

കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന കനത്ത മഴയില്‍ മലയോര മേഖലയില്‍ കനത്ത നാശമാണ് ഉണ്ടായിരിക്കുന്നത്. കോട്ടയം, ഇടുക്കി ജില്ലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. പത്തനംതിട്ടയില്‍ 54 വീടുകള്‍ തകര്‍ന്നു. പലയിടങ്ങളിലും ദുരിത ബാധിതര്‍ക്കായി ക്യാമ്പ് തുറന്നിട്ടുണ്ട്.

മധ്യകേരളത്തില്‍ തുടരുന്ന കനത്ത മഴയില്‍ കടുത്ത ജാഗ്രത പാലിക്കാന്‍ കളക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണെന്നും ജാഗ്രത പാലിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ബുധനാഴ്ചവരെ സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്നും കേരളാ ലക്ഷദ്വീപ് തീരപ്രദേശത്ത് അടുത്ത 48 മണിക്കൂറിനുള്ളില്‍ മണിക്കൂറില്‍ 70 കി.മീ വേഗതയില്‍ കാറ്റുവീശാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയ് മെയ് 7ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും; സഖ്യനീക്കങ്ങളുമായി ടി.വി.കെ
[masterslider id="10"]

Related posts