കോമണ്‍വെല്‍ത്ത് ഗെയിംസ്: ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണം നേടി നീരജ് ചോപ്ര.

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇന്ന് സുവര്‍ണ ദിനം. ഇതിനോടകം നാല് സ്വര്‍ണമാണ് ഇന്ത്യ ഇന്ന് കരസ്ഥമാക്കിയത്.

നീരജ് ചോപ്ര പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍യിലൂടെ സ്വര്‍ണ്ണം നേടിയപ്പോള്‍ ഇന്ത്യ നേടിയത് ഗെയിംസിലെ ഇരുപത്തൊം സ്വര്‍ണമാണ്. അതുകൂടാതെ അതലെറ്റിക്സില്‍ ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണ്ണമാണ് ഇത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇത് ആദ്യമായാണ് ജാവലിന്‍ ത്രോയില്‍ ഒരു മെഡല്‍ ലഭിക്കുന്നത്.

ഇന്ന് ബോക്‌സിങ് വനിതാ വിഭാഗം 48 കിലോ വിഭാഗത്തിലാണ് മേരി കോം സ്വര്‍ണ്ണം നേടി. അഞ്ചു തവണ ലോകചാമ്പ്യനായ മേരികോം നോർത്ത് അയർലൻഡ് താരം ക്രിസ്റ്റീന ഒക്കുഹാരയെ പരാജയപ്പെടുത്തിയാണ്  സുവർണ നേട്ടം സ്വന്തമാക്കിയത്.

  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു

കൂടാതെ ബോക്‌സിങ് 52 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ഗൗരവ് സോളങ്കി സ്വര്‍ണം നേടി. ഷൂട്ടിങ്ങില്‍ 50 മീറ്റര്‍ റൈഫിളില്‍ സഞ്ജീവ് രാജ്പുതും സ്വര്‍ണം നേടി. കൂടാതെ പുരുഷന്മാരുടെ 49 കിലോ വിഭാഗം ബോക്സിങില്‍ അമിത് പങ്കല്‍ വെള്ളി മെഡലും നേടിയിരുന്നു.

മേരികോമിനു പുറമേ അഞ്ച് ഇന്ത്യൻ താരങ്ങൾ കൂടി ബോക്സിംഗിൽ ഇന്ന് ഫൈനലിന് ഇറങ്ങുന്നുണ്ട്. പുരുഷ വിഭാഗം 46-49 വിഭാഗത്തിൽ അമിത്, 52 കിലോഗ്രാമിൽ ഗൗരവ് സോളങ്കി, 60 കിലോഗ്രാം വിഭാഗത്തിൽ മനീഷ് കൗഷിക്, 75 കിലോഗ്രാമിൽ വികാസ് കൃഷാൻ, 91+ വിഭാഗത്തിൽ സതീഷ് കുമാർ എന്നിവരാണ് ഇടിക്കൂട്ടില്‍ ഇന്ത്യൻ പ്രതീക്ഷകളുമായി ഇന്ന് ഫൈനലിനിറങ്ങുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts