കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയെയും ബന്ധുക്കളെയും നാട്ടുകാര്‍ നാടുകടത്തി;സംഭവം ഹരിയാനയില്‍ അല്ല,നമ്മുടെ നമ്പര്‍ വണ്‍ കേരളത്തില്‍ തന്നെ.

കൊല്ലം: കൊല്ലത്തെ കുളത്തുപുഴയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയെയും ബന്ധുക്കളെയും നാട്ടുകാര്‍ നാടുകടത്തി. കുടുംബത്തിന്‍റെ ദുര്‍നടപ്പാരോപിച്ചാണ് നാട്ടുകാര്‍ ഇവരെ നാടുകടത്തിയത്. കൊല്ലത്തെ അഞ്ചല്‍ ഏരൂരിലാണ് കുടുംബം താമസിച്ചിരുന്നത്. നാട്ടുകാരുടെ വലിയ എതിര്‍പ്പിനെ തുടര്‍ന്നാണ് അടുത്ത ജില്ലയിലെ ബന്ധുവിന്‍റെ വീട്ടിലേക്ക് കുടുംബത്തെ മാറ്റിയതെന്നാണ് പൊലീസ് പറയുന്നത്.

 

സെപ്റ്റംബര്‍ 27 നാണ് പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.ക്ഷേത്രത്തില്‍ കൊണ്ടുപോകാമെന്ന് പറ‍ഞ്ഞാണ് പ്രതി കുട്ടിയെ കുളത്തുര്‍പ്പുഴയില്‍ കൊണ്ടുപോയത്. കുട്ടി കൊല്ലപ്പെട്ട അന്നു തന്നെ കുടുംബത്തിനെതിരെ നാട്ടുകാരുടെ പ്രതിക്ഷേധം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ വലിയ രീതിയിലുള്ള അസഭ്യ വര്‍ഷംവും നാട്ടുകാര്‍ നടത്തിയിരുന്നു.

 

  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ

പെണ്‍കുട്ടിയുടെ വീട്ടില്‍ മൃതദേഹം സംസ്ക്കരിക്കാമെന്ന് തീരുമാനിച്ചിരുന്നെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ബന്ധുവിന്‍റെ വീട്ടിലാണ്  സംസ്ക്കരിച്ചത്. കുടുംബത്തെ സന്ദര്‍ശിച്ച വനിതാ കമ്മീഷന്‍ വേണ്ട സഹായങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് വേണ്ട നപടികള്‍ എടുത്തില്ല എന്ന ആരോപണവും ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts