കൊച്ചി : ടാറ്റൂ ചെയ്യാൻ വന്ന യുവതികളെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് കൊച്ചി ചേരാനെല്ലൂരിലെ ഇൻക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ പി എസ് സുജീഷിനെ പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. 7 ഓളം യുവതികൾ നൽകിയ പരാതിയെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. ഇന്നലെയാണ് ഇയാൾ പോലീസ് പിടിയിലായത്. പോലീസ് ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. സ്റ്റുഡിയോയിൽ നിന്നും സി.സി.ടി.വി. യുടെ ഡി.വി.ആര്‍., കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തു. സ്റ്റുഡിയോയിലെ ജീവനക്കാരെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.
Read More