ബെംഗളൂരു: മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് മകൻ അമ്മയെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു. ബിദാർ ജില്ലയിലാണ് സംഭവം. ശകുന്തള രാജകുമാര ഷിന്ദെ(55)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി ദീപക് ഒളിവിലാണെന്നും ഇയാളെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു. ദീപക് സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നുവെന്നും മദ്യപിക്കാനുള്ള പണത്തിനായി വഴക്കുണ്ടാക്കുമെന്നും പ്രദേശവാസികൾ പറയുന്നു. ചൊവ്വാഴ്ച വഴക്കിനിടെ ഇയാൾ അമ്മയെ കോടാലികൊണ്ട് വെട്ടുകയായിരുന്നു. പരിക്കേറ്റ ശകുന്തളയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ ഹുമ്നാബാദ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read MoreTag: murder
വിവാഹം നിശ്ചയിച്ചു; യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി
ബെംഗളുരു: വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി.യാദ്ഗിറിലാണ് സംഭവം. മുദ്നാല്‍ തണ്ഡ സ്വദേശിനി സവിത റാത്തോഡ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സച്ചിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടബലാത്സംഗം നടന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തുവരുകയാണെന്ന് പോലീസ് അറിയിച്ചു. സെപ്റ്റംബര്‍ ഒമ്പതിന് കെച്ചഗറഹള്ളി ക്രോസിലെ തന്റെ കൃഷിയിടത്തിലേക്ക് പോയതായിരുന്നു യുവതി. പിന്നീട് മാറിലും തലയിലും കുത്തേറ്റ നിലയില്‍ കണ്ടെത്തിയ യുവതിയെ നാട്ടുകാര്‍ കലബുറഗിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെറുപ്പത്തിലേ അനാഥയായ യുവതി ഭിന്നശേഷിക്കാരനായ സഹോദരനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.
Read Moreയുവതിയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് അറസ്റ്റിൽ
ബെംഗളൂരു: ടി.ദാസറഹള്ളി രവീന്ദ്രനഗറിൽ യുവതിയെയും 11 വയസ്സുള്ള മകനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ. ബെംഗളൂരു സ്വദേശി ശേഖർ എന്ന ശേഖരപ്പയാണ്(38)അറസ്റ്റിലായത്. കോൾസെന്റർ ജീവനക്കാരിയായ നവനീതയും(33)മകൻ ശ്രുജനുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ഇവരുടെ മൃതദേഹങ്ങൾ വീട്ടിലെ കിടപ്പുമുറിയിൽ കണ്ടെത്തിയത്. നേരത്തെ നവനീതയുടെ ഭർത്താവ് ചന്ദ്രുവിനെയാണ് പോലീസ് സംശയിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. രണ്ടുവർഷമായി ചന്ദ്രുവുമായി അകന്ന് മകനോടൊപ്പം താമസിച്ചുവരികയായിരുന്ന നവനീത ശേഖറുമായി ബന്ധം പുലർത്തിയിരുന്നു. അടുത്തിടെ നവനീത മറ്റൊരാളുമായി ബന്ധം സ്ഥാപിച്ചു. ഇതിൽ പ്രകോപിതനായ ശേഖർ…
Read Moreഫ്‌ളൈറ്റ് അറ്റന്‍ഡന്റായ യുവതിയെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി
മുംബൈ: ഫ്ലൈറ്റ് അറ്റൻഡന്റായ യുവതിയെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. മുംബൈ മരോളിലെ എൻ.ജി. കോംപ്ലക്‌സിൽ താമസിക്കുന്ന രുപാൽ ഒഗ്രേ(24)യെയാണ് കഴിഞ്ഞ ദിവസം രാത്രി ഫ്‌ളാറ്റിൽ മരിച്ചനിലയിൽ കണ്ടത്. കഴുത്തറത്തനിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. ഛത്തീസ്ഗഢ് സ്വദേശിനിയാണ് റുപാൽ മരോളിലെ ഫ്ലാറ്റിൽ സഹോദരിക്കും ആൺസുഹൃത്തിനും ഒപ്പമായിരുന്നു താമസം. ഇവർ ഒരാഴ്ച മുമ്പ് നാട്ടിലേക്ക് മടങ്ങിയതായാണ് പോലീസ് പറയുന്നത്. ഞായറാഴ്ച രാവിലെ രൂപ കുടുംബാംഗങ്ങളുമായി വാട്‌സാപ്പ് വീഡിയോ കോളിൽ സംസാരിച്ചു. ഇതിനുശേഷം രൂപാലിനെ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല. ഇതോടെ കുടുംബാംഗങ്ങൾ മുംബൈയിലുള്ള സുഹൃത്തുക്കളെ വിവരമറിയിച്ചു. ഇവർ ഫഌറ്റിലെത്തി…
Read Moreമദ്യപാനം ചോദ്യം ചെയ്ത ഭാര്യയെ തലക്കടിച്ച് കൊന്നു
ചെന്നൈ: മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിന് യുവാവ് ഭാര്യയെ അമ്മിക്കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു. തമിഴ്‌നാട്ടിലെ വാലജാബാദിന് സമീപം ശങ്കരപുരം ഗ്രാമത്തിലെ ശ്രീധര്‍ ആണ് ഭാര്യ സെല്‍വറാണിയെ കൊലപ്പെടുത്തിയത്. സ്ഥിരമായി മദ്യപിച്ചെത്തുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി മദ്യപിച്ചെത്തിയ ശ്രീധര്‍ വഴക്കിനിടെ അമ്മിക്കല്ലെടുത്ത് സെല്‍വറാണിയുടെ തലക്ക് ഇടിക്കുകയായിരുന്നു. സെല്‍വറാണി സംഭവസ്ഥത്തുവെച്ച് തന്നെ മരിച്ചു. ഭാര്യ മരിച്ച വിവരം ശ്രീധര്‍ തന്നെയാണ് പോലീസിനെ അറിയിച്ചത്. ശങ്കരപുരം പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.
Read Moreസംസ്ഥാനത്ത് വീണ്ടും ദുരഭിമാനകൊല; മകളെ അച്ഛൻ ചവിട്ടിക്കൊന്നു
ബെംഗളൂരു : മറ്റൊരു സമുദായത്തിൽപ്പെട്ട യുവാവിനെ പ്രണയിച്ചതിന് 19-കാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തി. കൊലാറിലെ തോട്ലി സ്വദേശി രമ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രമ്യയുടെ അച്ഛൻ വെങ്കടേഷ് ഗൗഡ, ഇയാളുടെ സഹോദരങ്ങളായ മോഹൻ ഗൗഡ, ചൗദെ ഗൗഡ എന്നിവരെ കോലാർ പോലീസ് അറസ്റ്റ് ചെയ്തു. സമീപഗ്രാമത്തിലെ യുവാവുമായുള്ള രമ്യയുടെ ബന്ധം വെങ്കടേഷ് ഗൗഡ എതിർത്തിരുന്നതായി പോലീസ് പറഞ്ഞു. ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. യുവാവിന്റെ കുടുംബാംഗങ്ങളോട് സംസാരിക്കുകയും ചെയ്തു. ഇത് വകവെക്കാതെ ഇരുവരും ബന്ധം തുടർന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മകൾ ഫോണിൽ യുവാവുമായി സംസാരിച്ചുകൊണ്ടിരുന്നതാണ് വെങ്കിടേഷിനെ പ്രകോപിപ്പിച്ചത്.…
Read Moreഅച്ഛനെയും അമ്മയെയും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്ന മകൻ അറസ്റ്റിൽ
ബെംഗളൂരു: അച്ഛനെയും അമ്മയെയും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മംഗലാപുരത്ത് അര്‍കല്‍ഗുഡ് ബിസിലഹള്ളി സ്വദേശിയായ 27 വയസുകാരന്‍ മഞ്ജുനാഥ് ആണ് അറസ്റ്റിലായത്. ഇയാളുടെ പിതാവ് നഞ്ചുണ്ടപ്പ (55), മാതാവ് ഉമ (48) എന്നിവര്‍ ഏതാനും ദിവസം മുമ്പ് മരണപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15-ാം തീയ്യതിയാണ് മഞ്ജുനാഥ് മാതാപിതാക്കളുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതെന്ന് പിന്നീട് കണ്ടെത്തി. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് അവശരായ ഇരുവരെയും എന്താണ് സംഭവിച്ചതെന്ന് അറിയാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇവര്‍ സുഖം പ്രാപിക്കുകയും…
Read Moreനഗരത്തിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് മലയാളി അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിൽ ബൈക്ക്പാടി കാർഷിക വിഭവ വിപണന കേന്ദ്രം പരിസരത്ത് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പണമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ജില്ലയിൽ കുടിയാന്മല മൂന്നുതൊട്ടിയിൽ മനു സെബാസ്റ്റ്യൻ (33) ആണ് അറസ്റ്റിലായത്. ഈ മാസം 17നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി 11.30ഓടെ എപിഎംസി കെട്ടിടത്തിലെ പഴയ ലേല ഹാൾ പരിസരത്ത് അജ്ഞാതനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കുത്തേറ്റ 45കാരൻ പിന്നീട് മരണപ്പെട്ടു. സംഭവത്തിൽ പ്രതിയാണ് മനു എന്ന് പോലീസ് പറഞ്ഞു. കേസ് റജിസ്റ്റർ ചെയ്ത പണമ്പൂർ പോലീസ് ഇൻസ്പെക്ടർ ജെ.സി. സോമശേഖറിന്റെ നേതൃത്വത്തിൽ നടത്തിയ…
Read Moreമദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിനെ ഒരു സംഘം കുത്തിക്കൊലപ്പെടുത്തി
ചെന്നൈ: വഴിയരികിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിനെ ഒരു സംഘം കുത്തിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ അമ്പത്തൂരിലായിരുന്നു സംഭവം. അമ്പത്തൂർ സ്വദേശി ബാലചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൻറെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ബിരിയാണി വാങ്ങാൻ ഹോട്ടലിന് മുന്നിൽ കാത്തുനിൽക്കുന്നതിനിടെ ബാലചന്ദ്രനും മറ്റൊരാളും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കാത്തുനിൽക്കുന്നതിനിടെ ഒരു സംഘം അവിടേക്ക് വരികയും അവരിലൊരാൾ ബാലചന്ദ്രൻറെ ദേഹത്ത് അബദ്ധത്തിൽ തട്ടുകയുമായിരുന്നു. ഇതിൽ പ്രകോപിതനായ ബാലചന്ദ്രൻ സംഘത്തെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് ഇവർ ബാലചന്ദ്രനെ ആക്രമിക്കുന്നതും പിന്നാലെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുന്നതും. പ്രതികൾ ഇതിന് പിന്നാലെ…
Read Moreപ്രണയം അംഗീകരിക്കാത്തതിലുള്ള വിരോധം; മുത്തശ്ശിയേയും സഹോദരഭാര്യയെയും കൊലപ്പെടുത്തിയ പ്രതിയും സുഹൃത്തും അറസ്റ്റിൽ
ചെന്നൈ: മുത്തശ്ശിയെയും സഹോദരഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ 19കാരനും സുഹൃത്തും അറസ്റ്റിൽ. ഒന്നാം വർഷ ഫാർമസി വിദ്യാർഥി ഗുണശീലനും സുഹൃത്ത് റിഷികുമാറുമാണ് അറസ്റ്റിലായത്. ഗുണശീലന്‍റെ പ്രണയം അംഗീകരിക്കാത്തതിലുള്ള വിരോധം കാരണമാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. മധുര എല്ലിസ് നഗറിലാണ് സംഭവം. എ. മഹിഴമ്മാൾ (58) എം. അലഗു പ്രിയ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. എല്ലിസ് നഗറിലെ ബോഡി ലൈനിലുള്ള എ.മണികണ്ഠന്റെ വീട്ടിലാണ് ഗുണശീലൻ പഠനത്തിനിടെ താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. തന്റെ കോളേജിലെ യുവതിയുമായി ഇതിനിടെ യുവാവ് പ്രണയത്തിലായി. ബന്ധം വീട്ടുകാർ അറിഞ്ഞപ്പോൾ മുത്തശ്ശിയും അമ്മായിയും എതിർക്കുകയും…
Read More