ബെംഗളൂരു: പ്രധാന മന്ത്രിയുടെ റോഡ് ഷോയോട് അനുബന്ധിച്ച് ഇന്ന് രാവിലെ 11 മണി മുതൽ 2.30 വരെ വൈറ്റ് ഫീൽഡ് മേഖലയിൽ ഗതാഗത നിയന്ത്രണം. വർത്തൂർകൊടി മുതൽ ഹോപ്‌ഫാം സർക്കിൾ, കാടുഗോടി മുതൽ കന്നമംഗല ഗേറ്റ്, ചന്നസാന്ദ്ര മുതൽ ഹോപ്‌ഫാം സർക്കിൾ, ഹുഡി സർക്കിൾ, കുന്ദലഹള്ളി റോഡ് മുതൽ ഗ്രാഫൈറ്റ് ജംഗ്ഷൻ, വൈദേഹി ഹോസ്പിറ്റൽ സർക്കിൾ, ബിഗ് ബസാർ ജംഗ്ഷൻ വരെയുള്ള സ്വകാര്യ വാഹനങ്ങൾ പൂർണമായും നിരോധിച്ചു. വരത്തൂർ കൊടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കുന്ദലഹള്ളി ബ്രിഡ്ജ്, ഓൾഡ് എയർപോർട്ട് റോഡ് വഴി…
Read MoreTag: modi
നരേന്ദ്ര മോദിയെ അധികാരത്തിൽ എത്തിക്കാൻ കഠിനാധ്വാനം ചെയ്യും ; യെദ്യൂരപ്പ
ബെംഗളൂരു: നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തിക്കാന്‍ ബി.ജെ.പി കഠിനാധ്വാനം ചെയ്യുമെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യദിയൂരപ്പ. വരാനിരിക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനായി പാര്‍ട്ടി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പ്രധാനമന്ത്രിക്ക് എന്നില്‍ വിശ്വാസമുണ്ട്. എനിക്ക് അദ്ദേഹത്തിലും വിശ്വാസമുണ്ട്. മോദിജി വീണ്ടും പ്രധാനമന്ത്രിയായി വരുന്നത് ഉറപ്പിക്കാനായി, ലോകസഭ തെരഞ്ഞെടുപ്പിലും കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലും കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ഞങ്ങള്‍ കഠിനാധ്വാനം ചെയ്യും.’ യെദ്യൂരപ്പ പറഞ്ഞു. ജനങ്ങളുടെ പ്രതികരണം ബി.ജെ.പിക്ക് അനൂകൂലമായിട്ടാണ്. ബി.ജെ.പി ഭൂരിപക്ഷത്തോടെ വിജയിക്കുകയും കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം…
Read Moreകൈക്കൂലി വാങ്ങിയ എംഎൽഎ ക്കെതിരെ മോദി എന്തേ മിണ്ടാത്തത് ; സിദ്ധരാമയ്യ
ബെംഗളുരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രംഗത്ത്. ബെംഗളുരു – മൈസുരു എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി എത്തിയതിന് പിന്നാലെയാണ് സിദ്ധരാമയ്യ രംഗത്തെത്തിയത്. വികസനത്തെക്കുറിച്ച് പ്രസംഗിക്കുന്ന മോദി, ബി ജെ പി എം എല്‍ എ കൈക്കൂലി വാങ്ങിയതിനെക്കുറിച്ച് എന്തുകൊണ്ടാണ് ഒന്നും മിണ്ടാത്തതെന്ന് സിദ്ധരാമയ്യ ചോദിച്ചു. എം എല്‍ എമാര്‍ വാങ്ങുന്ന കൈക്കൂലിയുടെ ഒരു പങ്ക് മോദിക്കും കിട്ടുന്നുണ്ടോ എന്നും കര്‍ണാടക മുന്‍ മുഖ്യമന്ത്രി പരിഹസിച്ചു. 40 ശതമാനം കമ്മീഷന്‍ സര്‍ക്കാരാണ് കര്‍ണാടകത്തിലേതെന്ന് തെളിഞ്ഞുവെന്നും, മുന്‍ പ്രധാനമന്ത്രി അടല്‍…
Read Moreനഗരത്തിലെ മോദിയുടെ റോഡ്‌ഷോ; ബാരിക്കേഡ് നിര്‍മിക്കാന്‍ ചെലവാക്കിയത് 52 ലക്ഷം
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്‌ഷോയ്ക്കായി ബാരിക്കേഡ് നിര്‍മിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ചെലവാക്കിയത് 52 ലക്ഷം രൂപ.കഴിഞ്ഞ ജനുവരി 12നാണ് ദേശീയ യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി ഹുബ്ബാളിയില്‍ മോദിയുടെ റോഡ് ഷോ നടന്നത്. റോഡ്‌ഷോയ്ക്കായി സംസ്ഥാന സര്‍ക്കാരായിരുന്നു ബാരിക്കേഡ് നിര്‍മിച്ചതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തില്‍നിന്ന് ഫെസ്റ്റിവല്‍ വേദിയായ റെയില്‍വേ ഗ്രൗണ്ട് വരെ ഏഴു കിലോമീറ്ററാണ് റോഡ്‌ഷോയില്‍ മോദിയുടെ സുരക്ഷയെന്ന പേരില്‍ ബാരിക്കേഡ് വച്ചിരുന്നത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു ഇതിന്റെ ചുമതല. നേരത്തെ, ഫെസ്റ്റിവല്‍ വേദിയിലേക്കുള്ള പാതയില്‍ ചിലയിടങ്ങളില്‍ സ്വീകരണമൊരുക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതു പിന്നീട്…
Read Moreപ്രധാന മന്ത്രിയുടെ റോഡ് ഷോയ്ക്ക് ബാരിക്കേഡ് നിർമിക്കാൻ ചെലവഴിച്ചത് 52 ലക്ഷം
ബെംഗളൂരു:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്‌ഷോയ്ക്കായി ബാരിക്കേഡ് നിര്‍മിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ചെലവാക്കിയത് 52 ലക്ഷം രൂപയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ജനുവരി 12നാണ് ദേശീയ യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി ഹുബ്ബള്ളിയില്‍ മോദിയുടെ റോഡ് ഷോ നടന്നത്. റോഡ്‌ഷോയ്ക്കായി സംസ്ഥാന സര്‍ക്കാരായിരുന്നു ബാരിക്കേഡ് നിര്‍മിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തില്‍നിന്ന് ഫെസ്റ്റിവല്‍ വേദിയായ റെയില്‍വേ ഗ്രൗണ്ട് വരെ ഏഴു കിലോമീറ്ററാണ് റോഡ്‌ഷോയില്‍ മോദിയുടെ സുരക്ഷയെന്ന പേരില്‍ ബാരിക്കേഡ് വച്ചിരുന്നത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു ഇതിന്റെ ചുമതല. നേരത്തെ, ഫെസ്റ്റിവല്‍ വേദിയിലേക്കുള്ള പാതയില്‍ ചിലയിടങ്ങളില്‍ സ്വീകരണമൊരുക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതു…
Read Moreശിവമോഗയിലെ വിമാനത്താവളം വാണിജ്യവും കണക്റ്റിവിറ്റിയും ടൂറിസവും മെച്ചപ്പെടുത്തും ; പ്രധാനമന്ത്രി
ബെംഗളൂരു: ശിവമോഗയിലെ വിമാനത്താവളം വാണിജ്യവും കണക്റ്റിവിറ്റിയും ടൂറിസവും മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ശിവമോഗയില്‍ വിമാനത്താവളമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന് അറിയിച്ച ശിവമോഗ മണ്ഡലത്തിലെ പാര്‍ലമെന്റ് അംഗം ശ്രീ ബി വൈ രാഘവേന്ദ്രയുടെ ട്വീറ്റി നോട് പ്രതികരിക്കുകയായിരുന്നു മോദി. ശിവമോഗ വിമാനത്താവളം കേവലം ഒരു വിമാനത്താവളമായി മാത്രമല്ല, മലനാട് മേഖലയുടെ പരിവര്‍ത്തനത്തിലേക്കുള്ള യാത്രയുടെ കവാടമായി മാറും. ശിവമോഗയിലെ വിമാനത്താവളം വാണിജ്യവും കണക്റ്റിവിറ്റിയും ടൂറിസവും വര്‍ദ്ധിപ്പിക്കും. കര്‍ണാടകത്തില്‍ വരാനിരിക്കുന്ന ശിവമോഗ വിമാനത്താവളത്തെക്കുറിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Read Moreമുഖ്യമന്ത്രിയുടെ അവകാശവാദത്തെ ട്രോളി സോഷ്യൽ മീഡിയ
ബെംഗളൂരു: പുതുതായി നിർമ്മിച്ച ബെംഗളൂരു- മൈസുരു എക്‌സ്‌പ്രസ്സ് പത്തുവരി പാതയാണെന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ അവകാശവാദത്തെ ട്രോളി സോഷ്യൽ മീഡിയ. നാലുവരി മാഞ്ഞുപോയോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. പുതിയ എക്‌സ്‌പ്രസ്സ് വേക്ക് അടിയിലൂടെ വന്ദേഭാരത് എക്‌സ്‌പ്രസ്സ് ട്രെയിൻ കടന്നുപോകുന്ന ആകാശ ദൃശ്യം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച്, അതിന് അടിക്കുറിപ്പ് നൽകിയതാണ് പരിഹാസത്തിന് കാരണമായത്. പത്ത് വരി ബെംഗളൂരു- മൈസൂർ എക്‌സ്‌പ്രസ്സ്, തൊട്ടടുത്ത് വന്ദേഭാരത് എക്‌സ്‌പ്രസ്സും, എന്തൊരു കാഴ്ച എന്ന് തുടങ്ങുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. കർണാടകയിലെ ലോകോത്തര പശ്ചാത്തല സൗകര്യവും അഭൂതപൂർവ വളർച്ചയുമാണ് ഈ…
Read Moreഏയ്റോ ഇന്ത്യ പ്രദർശനത്തിനു ഇന്ന് തുടക്കം, പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യും
ബെംഗളൂരു: 14 മത് ഏയ്‌റോ ഇന്ത്യ പ്രദർശനം ഇന്ന് പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് യെലഹങ്ക വ്യോമസേന താവളത്തിൽ പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യുന്ന ആകാശ പ്രകടനം 5 ദിവസത്തിനു ശേഷം ഫെബ്രുവരി 17 ന് അവസാനിക്കും. പോർ, സിവിലിയൻ, ചരക്കു വിമാനങ്ങളുടെ കരുത്ത് പ്രകടമാക്കുന്നതാണ് ഈ ആകാശ പ്രകടനം. പ്രദർശനത്തിനു രജിസ്റ്റർ ചെയ്തിരിക്കുന്ന 809 കമ്പനികളിൽ 110 എണ്ണം വിദേശ രാജ്യങ്ങളിൽ നിന്നുള്ളവയാണ്. 3 വിഭാഗങ്ങൾ ആയാണ് ടിക്കറ്റ് നൽകുന്നത് , എയർ ഡിസ്പ്ലേ വ്യൂവിംഗ് ഏരിയയിൽ പ്രവേശിക്കാൻ…
Read Moreഅപ്പർ ഭദ്ര പദ്ധതിയ്ക്ക് ബജറ്റിൽ 5300 കോടി ; പ്രധാന മന്ത്രിയ്ക്ക് നന്ദി അറിയിച്ചു മുഖ്യമന്ത്രി
ബംഗളൂരു: കർണാടകയിലെ അപ്പർ ഭദ്ര പദ്ധതിക്കായി ബജറ്റിൽ തുക അനുവദിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. 5,300 കോടി രൂപയുടെ പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. വരൾച്ച സാരമായി ബാധിച്ച കർണാടകയ്ക്ക് ആശ്വാസം പകരുന്നതാണ് പ്രഖ്യാപനം. വരൾച്ച ബാധിച്ച പ്രദേശങ്ങളിലേക്ക് കുടിവെളളവും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനുമാണ് അപ്പർ ഭദ്ര ജലസേചന പദ്ധതിവഴി ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ നിരവധി പ്രദേശങ്ങൾക്ക് പദ്ധതി പ്രയോജനമാകും. അപ്പർ ഭദ്ര പദ്ധതി യാഥാർത്ഥ്യമായാൽ മദ്ധ്യ കർണാടകയിലെ നിരവധി പ്രദേശങ്ങൾക്ക് പ്രയോജനകരമാകും. 2.25 ലക്ഷം ഹെക്ടർ ഭൂമിയിൽ ജലസേചനം നടത്തുന്നതാണ് പദ്ധതി. ചിക്കമംഗളൂരു, ചിത്രദുർഗ, ദാവൻഗെരെ, തുംകുരു തുടങ്ങിയ…
Read Moreഇന്ത്യയെ നയിക്കുന്നത് യുവശക്തി ; പ്രധാന മന്ത്രി
ബെംഗളൂരു: യുവാക്കളാണ് ഇന്ത്യയുടെ ചാലകശക്തിയെന്നും വരുന്ന കാൽനൂറ്റാണ്ട് രാഷ്ട്ര നിർമ്മാണത്തിൽ വളരെ പ്രധാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വ്യാഴാഴ്ച ഹുബ്ബള്ളിയിൽ ആരംഭിച്ച ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവശക്തിയുടെ സ്വപ്നങ്ങളും അഭിലാഷങ്ങളുമാണ് ഇന്ത്യയുടെ ലക്ഷ്യവും പാതയും ഗതിയും നിർണ്ണയിക്കുന്നത്. ഈ യുവശക്തിയെ ഉപയോഗപ്പെടുത്താൻ ചിന്തകൊണ്ടും പരിശ്രമം കൊണ്ടും നമ്മൾ യുവത്വം ആർജിക്കണം.യുവത്വത്തിൽ നിലകൊള്ളാൻ നമ്മുടെ കാഴ്ചപ്പാടുകൾ വിശാലമാവുകയും പ്രായോഗികമാവുകയും വേണം. ലോകം പ്രശ്നപരിഹാരത്തിനായി നമ്മളിലേക്ക് നോക്കുന്നുണ്ടെങ്കിൽ അത് പുതിയ തലമുറയുടെ സമർപ്പണംകൊണ്ടാണ്. സ്വാമി വിവേകാനന്ദന്റെ സന്ദേശങ്ങൾ ഉൾക്കൊണ്ട് ടീം സ്പിരിറ്റോടെ പ്രവർത്തിക്കണമെന്നും…
Read More