ബെംഗളൂരു: നമ്മ മെട്രോയിലെ ദൈനംദിന യാത്രക്കാരുടെ എണ്ണം ഏപ്രിൽ 17-ന് റെക്കോർഡ് ഉയരത്തിലെത്തി. പല സ്റ്റേഷനുകളുടെയും മെട്രോ ടിക്കറ്റ് നിരക്ക് ഇരട്ടിയായി വർദ്ധിപ്പിച്ചിട്ടും റെക്കോർഡ് ആളുകൾ യാത്ര ചെയ്തത് അത്ഭുതകരമാണ്.
ഏപ്രിൽ 17 ന് ആകെ 9,08,153 യാത്രക്കാർ മെട്രോയിൽ യാത്ര ചെയ്തതായി ബിഎംആർസിഎൽ അറിയിച്ചു . ടിക്കറ്റ് വില വർദ്ധനവിനെതിരെ പൊതുജനരോഷം ഉയർന്നിട്ടും, ബെംഗളൂരുവിന്റെ ഗതാഗത പ്രശ്‌നങ്ങളിൽ മടുത്ത ദശലക്ഷക്കണക്കിന് ബെംഗളൂരു നിവാസികൾ മെട്രോയെ തങ്ങളുടെ ഇഷ്ടപ്പെട്ട ഗതാഗത മാർഗ്ഗമായി വീണ്ടും ഉപയോഗിക്കുകയാണ്.
ബിഎംആർസിഎൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ലൈൻ 1 (പർപ്പിൾ ലൈൻ) ൽ 4,35,516 പേരും ലൈൻ 2 (ഗ്രീൻ ലൈൻ) ൽ 2,85,240കെംപഗൗഡ സ്റ്റേഷനിൽ 1,87,397 പേരും യാത്ര ചെയ്തു
2025 ഫെബ്രുവരിയിൽ ബിഎംആർസിഎൽ യാത്രാനിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു. പരമാവധി ടിക്കറ്റ് നിരക്ക് 60 രൂപയിൽ നിന്ന് 90 രൂപയായി വർദ്ധിപ്പിച്ചു.
സ്മാർട്ട് കാർഡ് മിനിമം ബാലൻസ് നിബന്ധന 100 രൂപയിൽ നിന്നും വർദ്ധിപ്പിച്ചു. 50-90 ശതമാനം വില വർദ്ധനവിനെതിരെ വ്യാപകമായ പൊതുജന രോഷം ഉയർന്നിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.