പരിചരിക്കാത്ത മക്കളുടെ പേരിലെഴുതിയ സ്വത്ത് റദ്ദാക്കാൻ മാതാപിതാക്കൾക്ക് അവകാശമുണ്ട്

ചെന്നൈ : മതിയായ പരിചരണം നല്‍കാതെ അവഗണിക്കുന്ന മക്കളുടെ പേരിലെഴുതിയ സ്വത്ത് റദ്ദാക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ടെന്ന് മദ്രാസ് ഹൈകോടതി. ചെന്നൈയില്‍ സര്‍വിസില്‍നിന്ന് വിരമിച്ച വ്യോമസേന ഉദ്യോഗസ്ഥന്‍ സ്വത്ത് മൂത്തമകന്‍റെ പേരില്‍ എഴുതിവെച്ചിരുന്നു. എന്നാല്‍ വാര്‍ധക്യസഹജമായ പ്രയാസങ്ങള്‍ അനുഭവിക്കവെ പരിചരിക്കാത്തതിനാലും ചികിത്സ ലഭ്യമാക്കാത്തതിനാലും സ്വത്തുക്കള്‍ ആധാരം ചെയ്തത് റദ്ദാക്കാന്‍ ഇദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു.കേസ് കീഴ്‌ക്കോടതി തള്ളിയതിനെ തുടര്‍ന്ന് സമര്‍പ്പിച്ച അപ്പീല്‍ ഹൈകോടതി ജസ്റ്റിസ് ആശ പരിഗണിച്ചു.

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയ്ക്ക് 15 വർഷം തടവ്

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും കുറ്റകൃത്യം ഫോണിൽ പകർത്തുകയും ചെയ്‌ത യുവാവിന് 15 വർഷം തടവ് വിധിച്ച്‌ കോടതി. ദക്ഷിണ കന്നഡയിലെ ടുഡോർ ഗ്രാമവാസിയായ സീതാറാം എന്നയാളാണ് ബന്ധുവായ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചത്. പ്രതിക്ക് 50,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. ഇന്നലെ ദക്ഷിണ കന്നഡ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതിയും ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി-2ഉം ആണ് വിധി പ്രസ്‌താവിച്ചത്. 2019 ജനുവരി എട്ടാം തീയതിയായിരുന്നു സംഭവം. കുട്ടിയെ പ്രതി ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി അതിക്രമം കാണിക്കുകയായിരുന്നു. സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാൽ…

Read More

പീഡനക്കേസ് പ്രതിക്ക് 30 വർഷം തടവും പിഴയും, കോടതി വിധി 

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് 30 വർഷം തടവും 25000 രൂപ പിഴയും കോടതി വിധിച്ചു. ഷാഹിദ് നഗർ സ്വദേശി മുനവറിനാണ് ശിക്ഷ ലഭിച്ചത്. സ്കൂളിന് നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ 7 ലക്ഷം രൂപ നൽകണമെന്നും കോടതി നിർദ്ദേശിച്ചു. അയൽവീട്ടിലെ കുട്ടിയെ സൗഹൃദം നടിച്ച് വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയാണ് പ്രതി ചെയ്തത്.

Read More

തൽക്കാലം കുഞ്ഞുങ്ങൾ വേണ്ടെന്ന് വയ്ക്കുന്നത് തെറ്റല്ല; കർണാടക ഹൈക്കോടതി

ബെംഗളൂരു: കുടുംബാസൂത്രണം തെറ്റല്ല എന്ന നിർദ്ദേശവുമായി കർണാടക കോടതി. കുഞ്ഞുങ്ങൾ എപ്പോൾ വേണമെന്ന് ഭർത്താവ് ഭാര്യയോട് സംസാരിക്കുന്നതു ക്രൂരതയല്ലെന്ന് കർണാടക ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഗാർഹിക പീഡനം ആരോപിച്ച് യുവതി നൽകിയ പരാതിയിൽ ഭർത്താവിനെയും ഭർതൃമാതാവിനെയും കുറ്റവിമുക്തനാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. കുഞ്ഞിനു വേണ്ടി വീട്ടുകാർ സമ്മർദം ചെലുത്തുന്നുവെന്നും ഭർത്താവ് തുടർന്നു പഠിക്കാനാണ് പറയുന്നതെന്നുമാണ് യുവതി പരാതിയിൽ ആരോപിച്ചത്. കുഞ്ഞ് ഇപ്പോൾ വേണ്ടെന്നാണ് ഭർത്താവ് പറയുന്നതെന്നും യുവതി പരാതിയിൽ അറിയിച്ചു. മൂന്നു വർഷത്തേക്കു കുഞ്ഞുങ്ങൾ വേണ്ടെന്നാണ് ഭർത്താവ് യുവതിയോട് പറഞ്ഞത്. വിവാഹത്തിനു മുമ്പ് തന്നെ ഭാവിയെക്കുറിച്ച് ഇരുവരും…

Read More

20 രൂപയ്ക്ക് വേണ്ടി 22 വർഷത്തെ നിയമപോരാട്ടം, ഒടുവിൽ നീതി

ന്യൂഡൽഹി : ട്രെയിൻ ടിക്കറ്റിന് 20 രൂപ അമിതമായി ഈടാക്കിയതിനെതിരെ ഇന്ത്യൻ റെയിൽവേക്കെതിരെ യു.പി മഥുര സ്വദേശി തുംഗ 22 വർഷങ്ങൾക്ക് പരാതി നൽകിയിട്ടുണ്ട്. അദ്ദേഹം നടത്തിയ നിയമപോരാട്ടത്തിന് ഒടുവിൽ നീതി ലഭിച്ചു. 1999 ൽ നടന്ന സംഭവത്തിൽ മഥുര ജില്ലാ ഉപഭോക്തൃ കോടതിയിൽനിന്ന് 66 കാരനായ തുംഗനാഥിന് കഴിഞ്ഞ ആഴ്ചയാണ് നീതി ലഭ്യമായത്. അധികമായി ഈടാക്കിയ 20 രൂപ 1999 മുതൽ പ്രതി പലിശയോട് കൂടി ഒരുമാസത്തിനുള്ളിൽ ഈ വർഷം കോടതി വിധിച്ചു. ഒരു മാസത്തിനകം നൽകിയില്ലെങ്കിൽ 15 ശതമാനം പലിശനിരക്ക് ഉയർത്തും.…

Read More

വേർപിരിഞ്ഞ പങ്കാളിയെ അതിഥിയായി കണക്കാക്കണം ; മദ്രാസ് ഹൈക്കോടതി

ചെന്നൈ : വിവാഹബന്ധം വേർപെടുത്തിയ ഭർത്താവ് മക്കളെ കാണാനെത്തുമ്പോൾ അതിഥിയായി കണക്കാക്കണമെന്ന് ഭാര്യയോട് മദ്രാസ് ഹൈക്കോടതി നിർദ്ദേശം. പങ്കാളികൾ തമ്മിലുള്ള പ്രശ്‌നം കുട്ടികളോടുള്ള പെരുമാറ്റത്തിൽ പ്രകടമാവരുതെന്ന് കോടതിയുടെ നിർദ്ദേശം. പങ്കാളികളിൽ ഒരാൾ മറ്റൊരാളെക്കുറിച്ച് കുട്ടികളോട് മോശമായി പറയുന്നതും വിദ്വേഷം ജനിപ്പിക്കുന്നതും കുട്ടികളോടുള്ള ക്രൂരതയായി കണക്കാക്കുമെന്ന് ജസ്റ്റിസ് കൃഷ്ണൻ രാമസ്വാമി വിധിന്യായത്തിൽ വ്യക്തമാക്കി. അച്ഛനമ്മമാർ തമ്മിലുള്ള സ്നേഹനിർഭരമായ ബന്ധം കുട്ടിയുടെ അവകാശമാണെന്ന് കോടതി വിലയിരുത്തി. ചെന്നൈയിലെ പാർപ്പിടസമുച്ചയത്തിൽ അമ്മയോടൊപ്പം കഴിയുന്ന മക്കളെ ആഴ്ചയിൽ രണ്ടുദിവസം വൈകുന്നേരങ്ങളിൽ സന്ദർശിക്കാൻ അതേ സമുച്ചയത്തിന്റെ മറ്റൊരു ഭാഗത്ത് താമസിക്കുന്ന അച്ഛന്…

Read More

സൈനിക താവളത്തിന്റെ ചിത്രങ്ങൾ ഐഎസ്‌ഐയുമായി പങ്കുവെച്ചു; പ്രതിക്ക് ജാമ്യം നിഷേധിച്ച് കർണാടക ഹൈക്കോടതി

ബെംഗളൂരു: ഇന്ത്യൻ നാവിക, സൈനിക താവളങ്ങളുടെ ചിത്രങ്ങൾ പാകിസ്ഥാൻ ഇന്റർ സർവീസസ് ഇന്റലിജൻസുമായി (ഐഎസ്ഐ) പങ്കുവച്ചതിന് അറസ്റ്റിലായ ജിതേന്ദർ സിങ്ങിന്റെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി. ഇവിടങ്ങളിൽ മിസൈൽ പ്രയോഗിച്ച് പാകിസ്ഥാൻ ഇന്ത്യയെ ലക്ഷ്യം വയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ജസ്റ്റിസ് കെ നടരാജൻ പറഞ്ഞു. ഹർജിക്കാരൻ/പ്രതികൾ നൽകുന്ന വിവരങ്ങൾ രാജ്യത്തിന്റെ സുരക്ഷയ്ക്കും സുരക്ഷയ്ക്കും അപകടകരമാണ് എന്നും കോടതി പറഞ്ഞു. ബെംഗളൂരുവിലെ കോട്ടൺപേട്ട് നിവാസിയായ ഹർജിക്കാരൻ ജിതേന്ദർ സിങ്ങിനെ 2021 നവംബർ 19 ന് അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. സെൻട്രൽ…

Read More

ബൈജൂസ് ലേണിങ് ആപ്പിനെതിരെ കർണാടക ഉപഭോക്തൃ ഫോറം 

ബെംഗളൂരു: നിലവാരമില്ലാത്ത പഠന സാമഗ്രികളും ടാബ്‌ലെറ്റുകളും നൽകിയ പരാതിയിൽ പ്രമുഖ ഓൺലൈൻ പഠന ആപ്പ് ആയ ബൈജൂസിനെതിരെ കോടതി നടപടി. ഫീസായി അടച്ച 99,000 രൂപ 12 ശതമാനം പലിശസഹിതം പരാതിക്കാർക്ക് നാശനഷ്ടങ്ങൾക്കായി 25,000 രൂപയും വ്യവഹാര ചെലവിനായി 5,000 രൂപയും തിരികെ നൽകണമെന്നും ബൈജൂസിനോട് കോടതി ഉത്തരവിട്ടു. കഴിഞ്ഞ വർഷം ബൈജൂസിന്റെ പ്രതിനിധികൾ മഞ്ജു ആർ ചന്ദ്ര എന്ന യുവതിയെ സന്ദർശിച്ച് കുട്ടികൾക്കുള്ള ലേണിംഗ് ആപ്പ് ഉപയോഗിക്കാനായി ആവശ്യപ്പെട്ടു. കുട്ടികൾക്ക് 25,000 രൂപ വിലയുള്ള രണ്ട് ടാബുകൾ നൽകുമെന്നും പ്രതിനിധി പറഞ്ഞു. വരിസംഖ്യ…

Read More

ജാതി അധിക്ഷേപം നടത്തിയത് പൊതു സ്ഥലത്ത് അല്ല, കേസ് എടുക്കാൻ ആവില്ല ; ഹൈക്കോടതി

ബെംഗളൂരു: പൊതു സ്ഥലത്തു വച്ചു ജാതി അധിക്ഷേപം നടത്തിയാല്‍ മാത്രമേ പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കാനാവൂ എന്ന് കര്‍ണാടക ഹൈക്കോടതി വിധി. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വച്ച്‌ ജാതി അധിക്ഷേപം നടത്തിയതിന് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മറ്റു തൊഴിലാളികള്‍ക്കൊപ്പം പണിയെടുക്കുന്നതിനിടെ മോഹന്‍ എന്നയാള്‍ക്കു നേരെ റിതേഷ് പയസ് ജാതി അധിക്ഷേപം നടത്തിയെന്നാണ് കേസ്. കെട്ടിട ഉടമയായ ജയകുമാര്‍ ആര്‍ നായര്‍ക്കു വേണ്ടി ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളാണ് അവിടെ ഉണ്ടായിരുന്നവര്‍ എല്ലാം.…

Read More

നിർമ്മാണ തൊഴിലാളിയുടെ മരണം,  ആർക്കിടെക്റ്ററും എൻജിനീയറും കുറ്റക്കാരല്ല ; കോടതി 

ബെംഗളൂരു : കർണാടകയിൽ വീടിന്റെ നിർമ്മാണത്തിനിടെ തൊഴിലാളി മരിച്ചതിന് ആർക്കിടെക്റ്റോ എൻജിനീയറോ കാരണക്കാർ അല്ലെന്ന് കോടതി. ഇത് അശ്രദ്ധമൂലമുള്ള മരണമാണെന്ന് ഹൈക്കോടതി വിധിച്ചു . ബെംഗളൂരു ആസ്ഥാനമായുള്ള ആർക്കിടെക്റ്റ് വി.വിശ്വസിനെതിരെയുള്ള നടപടികൾ ആണ് ഹൈക്കോടതി റദ്ദ് ചെയ്തത്. ‘തൊഴിലാളിയുടെ മരണവുമായി ആർക്കിടെക്റ്റിന് യാതൊരു ബന്ധവുമില്ല’ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 വകുപ്പ് (അശ്രദ്ധയാണ് മരണത്തിന് കാരണമാകുന്നത്) പ്രതിയുടെ “അശ്രദ്ധമൂലമോ അശ്രദ്ധകൊണ്ടോ” ആണ് മരണം സംഭവിച്ചതെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന വിധിയിൽ പറഞ്ഞു.

Read More
Click Here to Follow Us