തൽക്കാലം കുഞ്ഞുങ്ങൾ വേണ്ടെന്ന് വയ്ക്കുന്നത് തെറ്റല്ല; കർണാടക ഹൈക്കോടതി

ബെംഗളൂരു: കുടുംബാസൂത്രണം തെറ്റല്ല എന്ന നിർദ്ദേശവുമായി കർണാടക കോടതി. കുഞ്ഞുങ്ങൾ എപ്പോൾ വേണമെന്ന് ഭർത്താവ് ഭാര്യയോട് സംസാരിക്കുന്നതു ക്രൂരതയല്ലെന്ന് കർണാടക ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഗാർഹിക പീഡനം ആരോപിച്ച് യുവതി നൽകിയ പരാതിയിൽ ഭർത്താവിനെയും ഭർതൃമാതാവിനെയും കുറ്റവിമുക്തനാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. കുഞ്ഞിനു വേണ്ടി വീട്ടുകാർ സമ്മർദം ചെലുത്തുന്നുവെന്നും ഭർത്താവ് തുടർന്നു പഠിക്കാനാണ് പറയുന്നതെന്നുമാണ് യുവതി പരാതിയിൽ ആരോപിച്ചത്. കുഞ്ഞ് ഇപ്പോൾ വേണ്ടെന്നാണ് ഭർത്താവ് പറയുന്നതെന്നും യുവതി പരാതിയിൽ അറിയിച്ചു.

മൂന്നു വർഷത്തേക്കു കുഞ്ഞുങ്ങൾ വേണ്ടെന്നാണ് ഭർത്താവ് യുവതിയോട് പറഞ്ഞത്. വിവാഹത്തിനു മുമ്പ് തന്നെ ഭാവിയെക്കുറിച്ച് ഇരുവരും സംസാരിച്ചിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. അതു കൊണ്ട് തന്നെ ഇത് തെറ്റായി കാണാൻ കഴിയില്ല എന്നാണ് കോടതി നിരീക്ഷണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us