ബെംഗളൂരുവിൽ ഓവർഹെഡ് കേബിൾ തകരാറിനെ തുടർന്ന് 21 ട്രെയിനുകൾ വൈകി

ബെംഗളൂരു : ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള ട്രെയിൻ ഗതാഗതം ഓവർഹെഡ് വൈദ്യുതി കേബിളിൽ തകരാറിലായതിനെത്തുടർന്ന് നാല് മണിക്കൂറിലധികം തടസ്സപ്പെട്ടു.

ട്രെയിൻ വൈകിയതിനെത്തുടർന്ന് ബുധനാഴ്ച രാവിലെ കോലാറിനടുത്തുള്ള തെക്കൽ റെയിൽവേ സ്റ്റേഷനിൽ മണിക്കൂറുകളോളം യാത്രക്കാർ കുടുങ്ങി.

സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ (എസ്ഡബ്ലിയുആർ) കണക്കനുസരിച്ച്, ഓവർഹെഡ് ഉപകരണത്തിന്റെ തകരാർ കാരണം 21 ട്രെയിൻ സർവീസുകൾ 5.15am നും 9/10am നും ഇടയിൽ വൈകി.

  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

രണ്ട് പാസഞ്ചർ ട്രെയിനുകൾ (06264 മാരിക്കുപ്പം-കെഎസ്ആർ ബെംഗളൂരു മെമു, 06382 കോലാർ-ബെംഗളൂരു കന്റോൺമെന്റ് ഡെമു) വൈദ്യുതി തകരാറിനെത്തുടർന്ന് സ്റ്റേഷനിൽ പിടിച്ചിട്ടു.

വൈകിയ 21 ട്രെയിനുകൾ: 11006 ചാലൂക്യ എക്‌സ്‌പ്രസ് (പുതുച്ചേരി-ദാദർ) രാവിലെ 5.10 മുതൽ 6.45 വരെ സർ എം വിശ്വേശ്വരയ്യ ടെർമിനലിൽ തടഞ്ഞുനിർത്തി ഡീസൽ ലോക്കോ ഉപയോഗിച്ച് പുനരാരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. 12863 ഹൗറ യശ്വന്ത്പൂർ സൂപ്പർഫാസ്റ്റ് എക്സ്പ്രസും രാവിലെ 6.10 മുതൽ 8 വരെ ബൈപ്പനഹള്ളിയിൽ നിർത്തി ഡീസൽ ലോക്കോ ഉപയോഗിച്ച് യാത്ര പുനരാരംഭിച്ചു. 16525 ബെംഗളൂരു എക്‌സ്പ്രസ് (കന്യാകുമാരി – കെഎസ്ആർ ബെംഗളൂരു സിറ്റി) കൃഷ്ണരാജപുരത്ത് 6:44 ന് നിർത്തി 8.24 ന് പുറപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
[masterslider id="10"]

Related posts