മൂന്നു വിദ്യാർഥികൾ ഹൊസഹള്ളി തടാകത്തിൽ മുങ്ങിമരിച്ചു

ബെംഗളൂരു : ഹൊസഹള്ളി തടാകത്തിലിറങ്ങിയ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു. ബെംഗളൂരു ക്രോസ് വിനായക നഗർ സ്വദേശികളായ കൗശിക് (14), ജയന്ത് (14), വെങ്കിട്ടനാരായണൻ (15) എന്നിവരാണു ഹൊസഹള്ളി തടാകത്തിൽ മുങ്ങിമരിച്ചത്. സൈക്കിളിൽ യാത്രപോയ വിദ്യാർഥികൾ വൈകിട്ടാണു തടാകത്തിലിറങ്ങിയത്. നീന്തൽ വശമില്ലാതിരുന്ന ഇവർ മുങ്ങിത്താഴുന്നതു കണ്ട് ഒപ്പമുണ്ടായിരുന്ന വിദ്യാർഥി ബഹളംവച്ചു.

  മുഖ്യമന്ത്രിക്കസേര ഉറപ്പുള്ളത് തന്നെ: ഡി.കെ.ശിവകുമാര്‍

സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും ഇവർ മുങ്ങിത്താഴ്ന്നു. ഫയർഫോഴ്സ് എത്തി പുറത്തെടുത്ത മൃതദേഹങ്ങൾ പോസ്റ്റ്മോർ‌ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. സുഹൃത്തുക്കളായ നാലു വിദ്യാർഥികളും രക്ഷിതാക്കളെ അറിയിക്കാതെയാണു തടാകത്തിലേക്കു പോയത്. വർക്ക്‌ഷോപ്പ് ജീവനക്കാരനായ സൽമാൻ അഹമ്മദ് (19) കഴിഞ്ഞ ദിവസം മങ്കമ്മ പാളയ തടാകത്തിൽ മുങ്ങിമരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കക്ക ശേഖരിക്കാനിറങ്ങിയ എട്ടുപേർ പുഴയിൽ മുങ്ങിമരിച്ചു; അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധാരമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts