സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്! കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം;

ബെംഗളൂരു: കർണാടകയിലെ വിവിധ ജില്ലകളിൽ അടുത്ത ഏതാനും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാലവർഷത്തിന് മുന്നോടിയായുള്ള പ്രീ-മൺസൂൺ പ്രതിഭാസങ്ങൾ ശക്തമായതിനെത്തുടർന്ന് സംസ്ഥാനത്തെ പല ജില്ലകളിലും ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനോടകം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത ശക്തമായ മഴയിലും ഇടിമിന്നലിലും രണ്ട് പേർ മരണപ്പെടുകയും ശിവമോഗയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്.

  ജി. പരമേശ്വര കർണാടക ഉപമുഖ്യമന്ത്രി

വടക്കൻ ഉൾനാടൻ ജില്ലകളായ ധാർവാഡ്, ഗഡാഗ്, ഹാവേരി, കൊപ്പൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും ആലിപ്പഴ വർഷത്തോടുകൂടിയ മിതമായ മഴയ്ക്കും സാധ്യതയുള്ളതിനാൽ ഇവിടെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തെക്കൻ ഉൾനാടൻ ജില്ലകളായ ദാവൻഗരെ, ശിവമോഗ, വിജയനഗർ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ ശക്തമായ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ട് ബാധകമാക്കിയിട്ടുണ്ട്. തെക്കൻ ഉൾനാടുകളിലെ രണ്ട് പ്രദേശങ്ങളിൽ ആലിപ്പഴ വർഷത്തിന് കടുത്ത സാധ്യതയുണ്ടെന്നാണ് പ്രവചനം.

ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നീ തീരദേശ ജില്ലകളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രതാനിർദ്ദേശമായി യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. തീരമേഖലകളിൽ കാറ്റിന്റെ വേഗത ചിലപ്പോൾ 60 കിലോമീറ്റർ

  പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊതുസ്ഥലത്തെ നിസ്കാരം മതപരമായ അവകാശമല്ല; സ്വകാര്യ ഇടങ്ങളിലെ പ്രാർത്ഥന മറ്റുള്ളവർക്ക് തടസ്സമാകരുത്: ഹൈക്കോടതി
[masterslider id="10"]

Related posts