തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരണ നീക്കങ്ങൾ സജീവം; ഭൂരിപക്ഷം തെളിയിക്കാൻ വിജയ്, ‘ശല്യപ്പെടുത്തില്ലെന്ന്’ സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സർക്കാർ രൂപവത്കരണത്തെ ചൊല്ലിയുള്ള രാഷ്ട്രീയ നാടകങ്ങൾ നാലാം ദിവസത്തിലേക്ക്. കേവലഭൂരിപക്ഷത്തിന് ആവശ്യമായ എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ്.

234 അംഗ നിയമസഭയിൽ ഭരണത്തിലേറാൻ 118 പേരുടെ പിന്തുണയാണ് വേണ്ടത്. വിജയ് മത്സരിച്ചു ജയിച്ച രണ്ട് മണ്ഡലങ്ങൾ ഉൾപ്പെടെ 108 സീറ്റുകളാണ് ടി.വി.കെയ്ക്ക് ലഭിച്ചത്. അഞ്ച് എം.എൽ.എമാരുള്ള കോൺഗ്രസ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മാന്ത്രിക സംഖ്യയായ 118-ൽ എത്താൻ ഇനിയും അഞ്ച് എം.എൽ.എമാരുടെ പിന്തുണ കൂടി വിജയ്ക്ക് ആവശ്യമാണ്.

  ഗോരക്ഷകർക്ക് പ്രത്യേക സംരക്ഷണം ബക്രീദിനോട് അനുബന്ധിച്ച് കന്നുകാലി കശാപ്പ് വിലക്കി മഹാരാഷ്ട്ര സർക്കാർ

ഇക്കാര്യത്തിൽ ചർച്ചകൾ നടത്തുന്നതിനായി വിജയ് ഇന്ന് രാവിലെ പാർട്ടി ആസ്ഥാനത്ത് എം.എൽ.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. പിന്തുണയ്ക്കുന്ന എം.എൽ.എമാരുടെ പട്ടികയുമായി രാവിലെ 11 മണിയോടെ പാർട്ടി നേതാക്കൾ ഗവർണർ രാജേന്ദ്ര ആർലേക്കറെ കാണുമെന്നാണ് സൂചന. നേരത്തെ സർക്കാർ രൂപവത്കരണത്തിന് അവകാശവാദമുന്നയിച്ച് വിജയ് കത്ത് നൽകിയിരുന്നെങ്കിലും, കൃത്യമായ ഭൂരിപക്ഷം ബോധ്യപ്പെടുത്തിയ ശേഷം മതി സത്യപ്രതിജ്ഞ എന്ന നിലപാടിലായിരുന്നു ഗവർണർ. ഇതേത്തുടർന്ന് മേയ് ഏഴിന് നടക്കേണ്ടിയിരുന്ന സത്യപ്രതിജ്ഞ നീണ്ടുപോകുകയായിരുന്നു.

അതേസമയം, തമിഴ് രാഷ്ട്രീയത്തിലെ നിലവിലെ സാഹചര്യം ഉറ്റുനോക്കുകയാണ് ഡി.എം.കെ. വിജയ് സർക്കാർ രൂപവത്കരിക്കുകയാണെങ്കിൽ അതിനെ തടസ്സപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വ്യക്തമാക്കി. തങ്ങൾ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികൾ പുതിയ സർക്കാരും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. എ.ഐ.എ.ഡി.എം.കെയുമായി ഡി.എം.കെ സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു.

  വൈറ്റ്ഫീൽഡ് യാർഡ് നവീകരണം: ഇന്ന് മുതൽ 85 ട്രെയിൻ സർവീസുകൾ മുടങ്ങും; വിശദാംശങ്ങൾ

വിജയിയെ പിന്തുണയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് എ.ഐ.എ.ഡി.എം.കെ. ഏത് സാഹചര്യമുണ്ടായാലും ടി.വി.കെയ്ക്ക് പിന്തുണ നൽകില്ലെന്ന് പാർട്ടി ഡെപ്യൂട്ടി കോഓർഡിനേറ്റർ കെ.പി. മുനുസാമി പറഞ്ഞു. രണ്ട് സീറ്റുകൾ നേടിയ വി.സി.കെ (വിടുതലൈ ചിരുതൈഗൾ കച്ചി) വിജയിയെ പിന്തുണയ്ക്കുമോ എന്ന കാര്യത്തിൽ പാർട്ടി അധ്യക്ഷൻ തോൽ തിരുമാളവൻ ഉടൻ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ചെറുകക്ഷികളുടെ നിലപാട് തമിഴ്‌നാട്ടിൽ നിർണ്ണായകമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ഗതാഗത ജീവനക്കാർക്ക് വേതന പരിഷ്കരണം; ശമ്പളത്തിൽ 12.50 ശതമാനം വർദ്ധനവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts