ബന്ദിപ്പൂരില്‍ കാട്ടാനയുടെ കൂടെ ഫോട്ടോയെടുക്കാന്‍ നോക്കിയത് മലയാളിയല്ലെന്ന് കണ്ടെത്തി; പ്രതിയെ അറസ്റ്റ് ചെയ്ത് 25,000 രൂപ പിഴ ചുമത്തി വനം വകുപ്പ്

ബെംഗളൂരു : ബന്ദിപ്പൂർ റോഡിൽ കാട്ടാനയോടൊപ്പം സെൽഫി എടുക്കുന്നതിനിടെ ആക്രമിക്കപ്പെട്ടയാളെ തിരിച്ചറിഞ്ഞു.

തുടക്കത്തിൽ ഇയാൾ മലയാളി ആണെന്നാണ് കരുതിയിരുന്നു. എന്നാൽ, ആ വ്യക്തി നഞ്ചൻഗുഡ് സ്വദേശിയായ ബസവരാജു ആണെന്ന് തെളിഞ്ഞിട്ടുണ്ട്.

ആർ. ബസവരാജിനെ നഞ്ചൻഗുഡിലെ വസതിയിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അറിവില്ലായ്മ മൂലമാണ് താൻ ഈ പ്രവൃത്തി ചെയ്തതെന്ന് അയാൾ സമ്മതിച്ചതായി ബന്ദിപ്പൂർ സബ് ഡിവിഷനിലെ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പറഞ്ഞു.

  ട്രൈബൽ സ്കൂൾ കുട്ടികൾക്ക് കൈയിൽ കൊടുക്കാതെ മേശപ്പുറത്തേക്ക് മിഠായി വിതറി വി. മുരളീധരൻ; വീട്ടുമുറ്റത്തെ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പിയത് പുനരാവിഷ്‍കരിച്ചതായി വിമർശനം

സംഭവത്തിന് ശേഷം വനം വകുപ്പിനെ കാപാലിപ്പിക്കാൻ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കേരളത്തിലേക്ക് നീങുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ, പിന്നീട് വനം വകുപ്പ് ഇയാളെ കണ്ടെത്തി 25,000 രൂപ പിഴ ചുമത്തി. പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഒരു വീഡിയോയും വനം വകുപ്പ് നിർമ്മിച്ച് പുറത്തുവിട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിൽ ജയ്പൂർ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി
[masterslider id="10"]

Related posts