ബന്ദിപ്പൂരില്‍ കാട്ടാനയുടെ കൂടെ ഫോട്ടോയെടുക്കാന്‍ നോക്കിയത് മലയാളിയല്ലെന്ന് കണ്ടെത്തി; പ്രതിയെ അറസ്റ്റ് ചെയ്ത് 25,000 രൂപ പിഴ ചുമത്തി വനം വകുപ്പ്

ബെംഗളൂരു : ബന്ദിപ്പൂർ റോഡിൽ കാട്ടാനയോടൊപ്പം സെൽഫി എടുക്കുന്നതിനിടെ ആക്രമിക്കപ്പെട്ടയാളെ തിരിച്ചറിഞ്ഞു.

തുടക്കത്തിൽ ഇയാൾ മലയാളി ആണെന്നാണ് കരുതിയിരുന്നു. എന്നാൽ, ആ വ്യക്തി നഞ്ചൻഗുഡ് സ്വദേശിയായ ബസവരാജു ആണെന്ന് തെളിഞ്ഞിട്ടുണ്ട്.

ആർ. ബസവരാജിനെ നഞ്ചൻഗുഡിലെ വസതിയിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അറിവില്ലായ്മ മൂലമാണ് താൻ ഈ പ്രവൃത്തി ചെയ്തതെന്ന് അയാൾ സമ്മതിച്ചതായി ബന്ദിപ്പൂർ സബ് ഡിവിഷനിലെ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പറഞ്ഞു.

  സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം, പവന് 360 രൂപ വര്‍ധിച്ചു

സംഭവത്തിന് ശേഷം വനം വകുപ്പിനെ കാപാലിപ്പിക്കാൻ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കേരളത്തിലേക്ക് നീങുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ, പിന്നീട് വനം വകുപ്പ് ഇയാളെ കണ്ടെത്തി 25,000 രൂപ പിഴ ചുമത്തി. പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഒരു വീഡിയോയും വനം വകുപ്പ് നിർമ്മിച്ച് പുറത്തുവിട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏപ്രില്‍ 1 മുതല്‍ എടിഎമ്മില്‍ കളി മാറും! പണം പിൻവലിക്കുന്നവർ ശ്രദ്ധിക്കുക; പുതിയ നിയമങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിങ്ങളുടെ അരുമകളുടെ അമിതവണ്ണം: ഭക്ഷണം കുറച്ചതുകൊണ്ട് മാത്രം പരിഹാരമാകില്ല; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
[masterslider id="10"]

Related posts

Click Here to Follow Us