ബെംഗളൂരു : മെട്രോ ആർവി റോഡ്–ബൊമ്മസന്ദ്ര പാതയിലെ (യെലോ ലൈൻ) സർവീസ് പൂർത്തിയാക്കാൻ സമയമെടുക്കും. 2025 മാർച്ച് മാസം വരെയെങ്കിലും പദ്ധതി പൂർത്തീകരണത്തിനായി സമയമെടുക്കും. പാത നിർമ്മാണം പൂർത്തിയായെങ്കിലും ട്രെയിനുകൾ ലഭിക്കാത്തതാണ് കാലതാമസത്തിന് കാരണം. പൂർണമായി സർവീസ് നടത്തണമെങ്കിൽ 15 ട്രെയിനുകളാണ് വേണ്ടത്. അടുത്ത മാസം ഒരു ട്രെയിൻ കൂടി ലഭിക്കുന്നതോടെ യെലോ ലൈനിൽ 4 ട്രെയിനുകൾ സർവീസിന് സജ്ജമാകും. നിർമ്മാണം പൂർണമായി ഇന്ത്യയിൽ നിർമിച്ച തരത്തിലാണ്. ഓഗസ്റ്റ് അവസാനവാരം 5 സ്റ്റേഷനുകളെ ബന്ധിപ്പിച്ച് സർവീസ് നടത്താൻ ബിഎംആർസി പദ്ധതിയിടുന്നുണ്ട്. 19.15 കിലോമീറ്റർ പാതയിൽ…
Read MoreDay: 5 July 2025
ബ്രേക്ക് തകരാറിലായി, അമർനാഥിലേക്ക് തീർത്ഥാടകരുമായി പോയ ബസുകൾ കൂട്ടിയിടിച്ചു; 36 പേർക്ക് പരിക്ക്
ശ്രീനഗർ : ജമ്മു- ശ്രീനഗർ ഹൈവേയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. അമർനാഥിലേക്ക് തീർത്ഥാടകരുമായി പോയ ബസുകളാണ് കൂട്ടിയിടിച്ചത്. 36 തീർത്ഥാടകർക്ക് പരിക്കേറ്റു. പരിക്കേറ്റവർക്ക് റംബാനിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി. നിയന്ത്രണം വിട്ട ബസ് നിർത്തിയിട്ടിരുന്ന മറ്റ് ബസുകളിലേക്ക് പോയി ഇടിക്കുകയായിരുന്നു. അപകടത്തിൽ 4 ബസുകൾക്ക് കേട് പാടുകൾ സംഭവിച്ചു. രാവിലെ എട്ട് മണിക്കാണ് അപകടം. ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ചന്ദർകൂട്ടിന് സമീപമാണ് അപകടമുണ്ടായത്. സഞ്ചരിച്ച ബസിൽ ഒന്നിൻ്റെ ബ്രേക്ക് തകരാറിലായതാണ് മറ്റ് ബസുകളിൽ പോയി കൂട്ടിയിടിക്കാൻ കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. അതെസമയം പരിക്ക് പറ്റിയവരുടെ…
Read Moreബി.ജെ.പി എം.എൽ.സിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഐ.എ.എസ് അസോസിയേഷൻ
ബെംഗളൂരു: ബി.ജെ.പി എം.എൽ.സി രവികുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് കർണാടക ഐ.എ.എസ് ഓഫീസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പരാതി നൽകി. ചീഫ് സെക്രട്ടറി ശാലിനി രജനീഷിനെതിരായ പരാമർശങ്ങളിൽ നടപടി ആവശ്യപ്പെട്ടാണ് കത്ത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സിവിൽ സർവീസ് ഓഫീസറുടെ ആത്മാഭിമാനത്തിന് നേരയുള്ള ആക്രമണമാണ് എം.എൽ.സി നടത്തിയത്. ഇയാൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ഐ.എ.എസ് ഓഫീസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. എം.എൽ.സി പരസ്യമായി മാപ്പ് പറയുകയും വേണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം, സിദ്ധരാമയ്യ ഉൾപ്പെട്ട സംഭവങ്ങളിൽ ഐ.എ.എസ് അസോസിയേഷന്റെ മൗനത്തെ വിമർശിച്ച് കർണാടക ബി.ജെ.പി പ്രസിഡന്റ്‍ വിജയേന്ദ്ര…
Read Moreപി.ജി വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; അധ്യാപകന് സസ്പെൻഷൻ
ബെംഗളൂരു : പി.ജി വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലിനെ തുടർന്ന് ശിവമൊഗ്ഗ മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം അസി. പ്രഫ. ഡോ. അശ്വിന് ഹെബ്ബാറിനെ സസ്പെന്‍ഡ് ചെയ്‌തു. ഡോ. അശ്വിനും സഹപ്രവര്‍ത്തകരും വിദ്യാർഥികളും ഹോട്ടലില്‍ സംഘടിപ്പിച്ച ഡിന്നര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പാർട്ടിക്കിടെ അശ്വിന് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാണ് ആരോപണം. കോളജിലെ ഇന്റേണൽ കമ്മിറ്റിയിൽ ഇത് സംബന്ധിച്ച് വിദ്യാർഥിനി പരാതിപ്പെട്ടു. പിന്നാലെ കോളജ് അധികൃതര്‍ അശ്വിന് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് അശ്വിനോട് ഹാജരാകാൻ നിർദേശിച്ചെങ്കിലും അശ്വിൻ തയ്യാറായില്ല. തുടര്‍ന്ന് യുവതി സ്റ്റേഷനില്‍ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ…
Read Moreകർണാടകയിൽ കടുവകൾ ചത്ത സംഭവം; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ബെംഗളൂരു: കർണാടകയിൽ കടുവകൾ ചത്ത സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വനംമന്ത്രി ഈശ്വർ ഖാണ്ഡറേയാണ് സസ്പെൻഡ് ചെയ്തത്. ഡ്യൂട്ടിയിൽ വീഴ്ചവരുത്തിയതിനാണ് നടപടി. കർണാടകയിലെ എം.എം ഹിൽസിലാണ് അഞ്ച് കടുവകൾ ചത്തത്. ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ വൈ.ചക്രപാണിയെ സസ്പെൻഡ് ചെയ്യാൻ മന്ത്രി ശിപാർശ ചെയ്തുവെന്നും അധികൃതർ അറിയിച്ചു. ർണാടകയിൽ പെൺകടുവയും നാല് കടുവക്കുട്ടികളും ചത്തതുമായി ബന്ധപ്പെട്ട കേസിൽ മൂന്നുപേർ അറസ്റ്റിലായിരുന്നു. കടുവയെ കൊല്ലുന്നതിന് പശുവിന്റെ ജഡത്തിൽ കീടനാശിനി പ്രയോഗിച്ച സംഭവത്തിൽ കൊപ്പ ഗ്രാമനിവാസികളായ കൊണപ്പ, മദരാജ്, നാഗരാജ് എന്നിവരെ അറസ്റ്റുചെയ്തതായി വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. വനംവകുപ്പിന്റെ പതിവ്…
Read Moreവിദ്വേഷ പ്രസ്താവനയിലൂടെ സാമുദായിക ഐക്യം തകർക്കൻ ശ്രമം ; വി.എ.ച്ച്.പി നേതാവിന് എതിരെ കേസ്
ബെംഗളൂരു : കുഞ്ചാലുവിലെ പശു കശാപ്പ് സംഭവവുമായി ബന്ധപ്പെട്ട് വർഗീയ പരമാർശം നടത്തിയ സംഭവത്തിൽ വിശ്വഹിന്ദു പരിഷത്ത് നേതാവ് ശരൺ പമ്പുവെല്ലിനെതിരെ കേസ്. ഉഡുപ്പി ടൗൺ പൊലീസ് സ്റ്റേഷനിലാണ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്. കേസ് അന്വേഷണം പൂർത്തിയാകുന്നതിന് മുന്നേ തന്നെ പ്രതിയായ ശരൺ പമ്പുവെൽ വാർത്തസമ്മേളനം നടത്തുകയും പ്രകോപനപരമായ പരാമർശങ്ങൾ നടത്തുകയും ചെയ്‌തു. പൊതുസമാധാനത്തിനും ഐക്യത്തിനും ഭംഗം വരുത്തുന്നതും അസ്വസ്ഥത സൃഷ്ടിക്കുന്നതുമായ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് ഇയാൾക്കെതിരായ പ്രധാന ആരോപണം. വീഡിയോ ദൃശ്യങ്ങളിൽ ശരൺ പമ്പുവെൽ സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന രീതിയിലും, കേസുമായി…
Read Moreഡി.കെ. ശിവകുമാറിനെതിരായ അപകീർത്തി കേസിൽ കർണാടക ഹൈക്കോടതിയുടെ സ്റ്റേ
ബെംഗളൂരു : കർണാടക ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിനെതിരെ ബി.ജെ.പി കർണാടക യൂനിറ്റ് നൽകിയ അപകീർത്തി കേസിൽ ഇടക്കാല സ്റ്റേ. കർണാടക ഹൈകോടതിയാണ് സ്റ്റേ അനുവദിച്ച് . കഴിഞ്ഞ ബി.ജെ.പി സർക്കാറിനെതിരെ 2023ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസ് പുറത്തിറക്കിയ ‘അഴിമതി റേറ്റ് കാർഡ്’ പരസ്യമാണ് കേസിനിടയാക്കിയത്. സംഭവത്തിൽ ഡി കെ ശിവകുമാറിന് പുറമേ കർണാടക കോൺഗ്രസിനെയും പ്രതിയാക്കി പരാതി നൽകിയിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ സിദ്ധരമായ്യ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരെയും പരാതിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച്…
Read Moreസ്വർണക്കടത്ത് കേസ്; നടി രന്യ റാവുവിൻ്റെ കോടികൾ വിലമതിക്കുന്ന സ്വത്ത് കണ്ടുകെട്ടി ഇഡി
ബെംഗളൂരു : ബെംഗളൂരു സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി നടിയും മോഡലുമായ രന്യ റാവുവിന്റെ 34.12 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിക്ടോറിയ ലേഔട്ടിലെ വീട്, അർക്കാവതി ലേഔട്ടിലെ റെസിഡൻഷ്യൽ പ്ലോട്ട്, തുമകൂരുവിലെ വ്യവസായ ഭൂമി, ആനേക്കലിലെ കൃഷിഭൂമി എന്നിവയാണ് കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ കണ്ടുകെട്ടിയത്. മാർച്ച് മൂന്നിന് ദുബൈയിൽനിന്നെത്തിയ രന്യ റാവു, ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡി.ആർ.ഐ വിഭാഗം നടത്തിയ പരിശോധനയിലാണ് 12.56 കോടി വിലവരുന്ന 14.2 കിലോ സ്വർണം പിടിച്ചെടുത്തത്.…
Read Moreവിമാനത്താവള യാത്രയ്ക്ക് ഇനി ചെലവ് കുറയും; 50 രൂപയിൽ താഴെ നിരക്കിൽ നോൺ എസി ബസ് സർവീസ് തുടങ്ങുന്നു; ബസ് സമയം ഉൾപ്പെടെ അറിയാൻ വായിക്കാം
ബെംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരമൊരുക്കി ബിഎംടിസിയുടെ നോൺ എസി ബസ് സർവീസ് 4ന് ആരംഭിക്കും. റൂട്ട് നമ്പർ 293 എപി ബസ് ശിവാജിനഗറിൽ നിന്ന് ഹെന്നൂർ, കന്നൂർ, ബാഗലൂർ, ബേഗൂർ വഴി വിമാനത്താവളത്തിലെത്തും. രാവിലെ 7.05, 7.50, 9, 11, വൈകിട്ട് 3.10, 3.25, 4.25, രാത്രി 7.20, 7.50. വിമാനത്താവളത്തിൽ നിന്ന് തിരിച്ച് വെളുപ്പിന് 5.20, 6, 7.05, 8.40, 9, 10.10, 11.20, 1.30, 2.05, വൈകിട്ട് 5, 5.30, 7.15, രാത്രി 10…
Read Moreവാന്‍ഹായ് കപ്പലില്‍ വീണ്ടും തീപിടിത്തം
കൊച്ചി: വാന്‍ഹായ് കപ്പലില്‍ വീണ്ടും തീപിടിത്തം. കപ്പലിന്റെ താഴ്ഭാഗത്തെ അറയിലാണ് തീപിടിത്തം ഉണ്ടായത്. രാവിലെ തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും വൈകിട്ടോടെ തീ വ്യാപിക്കുകയായിരുന്നു. കത്തുന്ന രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കപ്പലില്‍ ഉണ്ടാകാമെന്ന വിലയിരുത്തലിലാണ് ഡിജി ഷിപ്പിംഗ്. അങ്ങനെയുണ്ടെങ്കില്‍ കപ്പലിന്റെ സുരക്ഷയെ ബാധിക്കാനും കപ്പല്‍ മുങ്ങിത്താഴാനുമുള്ള സാധ്യതയുമുണ്ട്. നിലവില്‍ ഇന്ത്യന്‍ സമുദ്രാതിർത്തിക് പുറത്താണ് കപ്പല്‍ ഉള്ളത്.
Read More