വെറും 20 രൂപ കുർക്കുറെയെച്ചൊല്ലിയുണ്ടായ തർക്കത്തിൽ പട്ടണം വിട്ടത് 25 പേർ

ബെംഗളൂരു : ! ദാവൻഗെരെയിലെ ചന്നഗിരി താലൂക്കിലെ ഹൊന്നേബാഗി ഗ്രാമത്തിൽ രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ വഴക്കിൽ പത്തിലധികം പേർക്ക് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴക്കിൻ്റെ ദൃശ്യം സിസി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. .

ആതിഫ് ഉള്ള എന്ന വ്യക്തി ഹൊന്നേബാഗി ഗ്രാമത്തിൽ പലചരക്ക് കട നടത്തുകയാണ്. ഇതേ കടയിൽ നിന്നാണ് സദ്ദാമിൻ്റെ മക്കൾ കുർക്കുറെ വാങ്ങിയത്. എന്നാൽ, കുർകുറെ കാലാവധി കഴിഞ്ഞതിനാൽ മറ്റൊരു കുർകുറെ നൽകണമെന്ന് സദ്ദാമിൻ്റെ കുടുംബം ആവശ്യപ്പെട്ടിട്ടു. പിന്നീട് വാക്ക് തർക്കം വളർന്ന് ഇരു കുടുംബങ്ങളും തമ്മിൽ വഴക്കായി.

  ബെംഗളൂരു സ്വദേശി ഓർഡർ ചെയ്തത് 1,18,973 രൂപയുടെ ഭക്ഷണം; മാർച്ചിൽ ഇന്ത്യക്കാർ കഴിച്ചുതീർത്ത ഭക്ഷണ റിപ്പോർട്ട് പുറത്ത് വിട്ട് സ്വിഗ്ഗി

ബഹളം അവിടെ അവസാനിച്ചില്ല. അടുത്ത ദിവസം വഴിയോരത്തെ ഹോട്ടൽ നടത്തിയിരുന്ന സദ്ദാം ആതിഫിനെതിരെ പരാതി നൽകി. പരാതിയിൽ രോഷാകുലരായ മുപ്പതിലധികം പേർ ചേർന്ന് സദ്ദാമിനെ ആക്രമിച്ചെന്നാണ് പരാതി. ഹോട്ടൽ തകർത്തതായും പരാതിയുണ്ട്. ബഹളം ശമിപ്പിക്കാനെത്തിയവരെയും മർദിച്ചതായി പരാതിയുണ്ട്.

നിലവിൽ ചന്നഗിരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഗ്രാമത്തിൽ നിന്നുള്ള 25 പേർ അറസ്റ്റിനെ തുടർന്ന് ഗ്രാമം വിട്ടു.

  നിർത്തിയിട്ടിരുന്ന കണ്ടെയ്‌നറിൽ കാറിടിച്ചു; വിനോദയാത്രയ്ക്ക് എത്തിയ കുടുബത്തിലെ അമ്മയും മകളും മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

നിലവിൽ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി, സ്ഥലത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇരുവിഭാഗത്തിൻ്റെയും പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടക എസ്എസ്എൽസി; 94.1% ശതമാനം റെക്കോർഡ് വിജയം
[masterslider id="10"]

Related posts

Click Here to Follow Us