ഓർഡർ ചെയ്ത ഫുഡ്‌ ലഭിച്ചില്ല; സ്ഫോടനം നടന്ന കഫേയിൽ നിന്ന് പണം തിരികെ ആവശ്യപ്പെട്ട് യുവാവ് 

ബെംഗളൂരു: രാമേശ്വരം കഫേയിലെ സ്ഫോടനത്തിന് പിന്നാലെ ഒരു പത്രപ്രവർകന്റെ വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വലിയൊരു ചർച്ചയ്‌ക്ക് വഴിയാരുക്കിയത്.

രാമേശ്വരത്ത് സ്ഫോടനം നടന്ന കഫേയില്‍ നിന്ന് ഓർഡർ ചെയ്ത ഊണ് ലഭിക്കാതിരുന്നതിനെ തുടർന്ന് ഉപയോക്താവ് പണം തിരികെ ചോദിച്ചതാണ് സംഭവം.

സഞ്ജയ് രാജ് എന്ന പത്രപ്രവർത്തകനാണ് ഇക്കാര്യം എക്സില്‍ കുറിച്ചത്.

പൊട്ടിത്തെറിക്ക് നിമിഷങ്ങള്‍ക്ക് മുൻപാണ് കൗണ്ടറില്‍ നിന്ന് ടോക്കണെടുത്ത് ഒരാള്‍ ഫുഡ് ഓർഡർ ചെയ്തു.

ഇത് ലഭിക്കുന്നതിന് മുൻപാണ് ഹോട്ടലില്‍ വമ്പൻ സ്ഫോടനമുണ്ടായത്.

ശേഷം താൻ റിപ്പോർട്ടിംഗിന് എത്തുമ്പോഴാണ് ആ കസ്റ്റമർ തന്റെ പണം തിരികെ ലഭിക്കുമോ എന്ന് അന്വേഷിച്ചത് മാദ്ധ്യമപ്രവർത്തകൻ പറഞ്ഞു.

പൊട്ടിത്തെറിയില്‍ ഒമ്പത് പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us