സുരക്ഷിത ബെംഗളൂരു: നിങ്ങൾ കുഴപ്പത്തിലാണോ? ഈ നമ്പറിൽ വിളിക്കുക; 7 മിനിറ്റിനുള്ളിൽ പോലീസ് എത്തും!

ബെംഗളൂരു: സേഫ് സിറ്റി പദ്ധതിക്ക് കീഴിൽ പോലീസ് കമ്മിഷണർ ഓഫീസിൽ ആരംഭിച്ച കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു.

നഗരത്തിലെ ക്രമസമാധാനപ്രശ്നങ്ങൾ പരിഹരിക്കാനും ഗതാഗതസംവിധാനം മെച്ചപ്പെടുത്താനും ഉപകരിക്കുന്നതാകും കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ.

സേഫ് സിറ്റി പദ്ധതിക്കായി സർക്കാർ 661.5 കോടി രൂപ അനുവദിച്ചപ്പോൾ 12 കോടി രൂപ ചെലവിലാണ് കമാൻഡ് സെന്റർ കെട്ടിടം നിർമിച്ചിരിക്കുന്നത്.

പദ്ധതി നഗരത്തിന്റെ സുരക്ഷ വർധിപ്പിക്കുമെന്ന് ഉദ്ഘാടനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സിദ്ധരാമയ്യ പറഞ്ഞു.

  മെട്രോ തൂണുകളിൽ ഡിജിറ്റൽ പരസ്യങ്ങൾ നൽകാൻ ബിഎംആർസിഎൽ

പ്രായമായവർ, സ്ത്രീകൾ, വികലാംഗർ എന്നിവർക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ ഏഴ് മിനിറ്റിനുള്ളിൽ അവരെ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരിതമനുഭവിക്കുന്ന ഒരാൾ പോലീസ് കൺട്രോൾ റൂം നമ്പറായ 112-ൽ വിളിച്ചാൽ ആ വ്യക്തി എവിടെയാണെന്ന് ഉടൻ ലഭ്യമാകും.

ലഭ്യമായ സ്ഥലത്തിന്റെ ലോക്കേഷൻ സഹായത്തോടെ പോലീസിന് സ്ഥലത്ത് എത്തിപ്പെടാം,

അതായത് വിളിച്ച് ഏഴ് മിനിറ്റിനുള്ളിൽ ഹൊയ്‌സാല സേനാംഗങ്ങൾ ഉടൻ സംഭവസ്ഥലത്തെത്തുകയും സഹായം ലഭ്യമാക്കുകയും ചെയ്യും എന്നതാണ് ഇതിന്റെ പ്രത്യേകത .

പോലീസ് സ്റ്റേഷനിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞു.

  'ഇനി ആ പുഞ്ചിരി മിസ്സ് ചെയ്യും'; ഒരിക്കൽ പോലും ട്രിപ്പ് വൈകിപ്പിച്ചില്ല, ഒരൊറ്റ അപകടം പോലുമില്ല! കർണാടക ആർ.ടി.സിയിലെ ആ അപൂർവ്വ റെക്കോർഡുകാരന് രാജകീയ യാത്രയയപ്പ്

ഇതിന്റെ നേരിട്ടുള്ള ലിങ്ക് കമാൻഡ് സെന്ററിലായിരിക്കും.

കൂടാതെ, ക്രമസമാധാനപാലനത്തിനായി പോലീസ് സ്റ്റേഷനുകളിലും എട്ട് ഡിസിപി ഓഫീസുകളിലും എട്ട് അധിക നിരീക്ഷണ സ്റ്റേഷനുകളിലും ഈ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇവിടെ പകർത്തിയ വീഡിയോയും ഫോട്ടോയും ഒരു മാസത്തേക്ക് സൂക്ഷിക്കും.

ക്രിമിനൽ പ്രവൃത്തികൾ നടന്നാലും അതിന്റെ അടിസ്ഥാനത്തിൽ കുറ്റവാളികളെ പിടികൂടാൻ സൗകര്യമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച
[masterslider id="10"]

Related posts