ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കാലവർഷം ശക്തമായി; കണ്ട്രോൾ റൂം സന്ദർശിച്ച് ഡികെ

ബെംഗളൂരു: തിങ്കളാഴ്ച രാത്രി മുതൽ നഗരത്തിൽ കാലവർഷം ശക്തമായി. ചിലയിടങ്ങളിൽ റോഡുകൾ വെള്ളത്തിനടിയിലായി.

പല അടിപ്പാതകളിലും വാഹനയാത്രക്കാർ മുട്ടോളം വെള്ളത്തിൽ കുടുങ്ങി. മല്ലേശ്വരം, ശാന്തിനഗർ, മൈസൂർ ബാങ്ക്, ടൗൺഹാൾ തുടങ്ങി പലയിടത്തും മഴ പെയ്യുന്നുണ്ട്.

വൈകുന്നേരത്തോടെ സാമാന്യം ഭേദപ്പെട്ട മഴ പെയ്ത ശേഷം അൽപം ശമനമുണ്ടായി എന്നാൽ രാത്രിയായപ്പോൾ വീണ്ടും മഴ പെയ്തു. നഗരത്തിൽ പലയിടത്തും തുടർച്ചയായി മഴ പെയ്യുകയാണ്.

തിങ്കളാഴ്ച സംസ്ഥാനത്ത് പലയിടത്തും പെയ്ത കനത്ത മഴയെ തുടർന്ന് ദാവൻഗെരെ ജില്ലയിൽ ജനജീവിതം താറുമാറായി.

  മൺസൂൺ വരുന്നു; നിങ്ങളുടെ വീട്ടുമുറ്റത്തെ 'കരുതിവെച്ച അപകടം' ഉടൻ നീക്കാൻ ജിബിഎ ഉത്തരവ്; പുതിയ നിർദ്ദേശം അറിയാം

നഗരത്തിൽ റെയിൽവേ അണ്ടർ ബ്രിഡ്ജിനടിയിൽ വെള്ളം കെട്ടിനിന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു. ദാവൻഗരെ നഗരമടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ കനത്തു.

തുമകൂരിലും ഹാവേരിയിലും കനത്ത മഴ പെയ്തിട്ടുണ്ട്. ഹാവേരി നഗരത്തിലും പരിസര പ്രദേശങ്ങളിലും മഴ ലഭിച്ചു.

ഓടകൾ നിറഞ്ഞ് മാലിന്യം റോഡിലേക്ക് ഒഴുകി. ഹാവേരിയിൽ റെയിൽവേ അണ്ടർ ബ്രിഡ്ജിനടിയിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം കുറച്ചുനേരം നിലച്ചു.

അതിനിടെ ഡിസിഎം ഡികെ ശിവകുമാർ ഇന്നലെ രാത്രി ഹഡ്‌സൺ സർക്കിളിലെ ബിബിഎംപി ഹെഡ് ഓഫീസിലെ കണ്ട്രോൾ റൂം സന്ദർശിച്ചു.

നഗരത്തിലെ സ്ഥിതിയും ദുരന്തവും ദുരിതാശ്വാസ പ്രവർത്തനങ്ങളും അദ്ദേഹം അവലോകനം ചെയ്തു. അധികൃതരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം

തുംകൂർ നഗരത്തിലും രണ്ട് ദിവസത്തോളം മഴ ലഭിച്ചു. കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ദുരിതത്തിലായി.

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ ജനങ്ങൾ ദുരിതത്തിലായി. നഗരത്തിന് സമീപമുള്ള ദേശീയപാതയുടെ അടിപ്പാതയിൽ വെള്ളം കയറിയതിനാൽ വാഹനഗതാഗതത്തിന് വൻ തടസ്സമുണ്ടായി.

ഗതാഗതക്കുരുക്ക് കാരണം പൊതുജനങ്ങൾ വലഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു
[masterslider id="10"]

Related posts