വോട്ടർ പട്ടിക പുതുക്കലിന് തുടക്കം; ബെംഗളൂരുവിൽ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായത് അഞ്ച് ലക്ഷം വർധന

election

ബെംഗളൂരു: ലോകസഭാ തെരഞ്ഞെടുപ്പിനായി കർണാടകയിലെ അന്തിമ വോട്ടർ പട്ടിക പുതുക്കൽ നടപടികൾക്ക് തുടക്കമായി.

ഡിസംബർ 8 വരെ ഇത് നീണ്ടുനിൽക്കും. പേരിലും മേൽവിലാസത്തിലും മറ്റും തിരുത്തലുകൾ വരുത്തേണ്ടവർക്ക് അപേക്ഷിക്കാം.

അന്തിമ വോട്ടർ പട്ടിക ജനുവരി 5ന് പ്രസിദ്ധീകരിക്കും.

ഒരു വർഷത്തിനിടെ ബെംഗളൂരുവിൽ വോട്ടർമാരുടെ എണ്ണം അഞ്ച് ലക്ഷം വർദ്ധിച്ചതായി ബിബിഎംപി പുറത്തിറക്കിയ കരട് വോട്ടർ പട്ടിക കണക്കുകൾ.

2023 ജനുവരി 1 വരെ 92.09 ലക്ഷം വോട്ടർമാരാണ് ബെംഗളൂരുവിൽ ഉണ്ടായിരുന്നതെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ കരട് രേഖയിൽ ഇത് 97.90 ലക്ഷമായി വർധിച്ചുവെന്നും ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) കണക്കുകൾ വ്യക്തമാക്കുന്നു.

  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി

97.90 ലക്ഷം വോട്ടർമാരിൽ 50.61 ലക്ഷം പുരുഷന്മാരും 47.26 ലക്ഷം സ്ത്രീകളും 1,760 പേർ മറ്റുള്ളവരുമാണ് ഉള്ളത്.

7.06 ലക്ഷം വോട്ടർമാരുള്ള ബംഗളൂരു സൗത്ത് അസംബ്ലി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്, മഹാദേവപുര (6.18 ലക്ഷം), യശ്വന്ത്പുര (5.72 ലക്ഷം) എന്നിങ്ങനെയാണ് കരട് വോട്ടർ പട്ടിക. ഏറ്റവും കുറവ് വോട്ടർമാരുള്ള ശിവാജിനഗറാണ് അവിടെ 1.96 ലക്ഷം മാത്രം വോട്ടർമാരുള്ളത്.

പൗരന്മാരെ സ്വയം രജിസ്റ്റർ ചെയ്യാനോ എന്തെങ്കിലും മാറ്റങ്ങൾ സമർപ്പിക്കാനോ സഹായിക്കുന്നതിന് നവംബർ 18, 19, ഡിസംബർ 2, 3 തീയതികളിൽ ബിബിഎംപി ബൂത്ത് തലത്തിൽ പ്രത്യേക രജിസ്ട്രേഷൻ ഡ്രൈവ് നടത്തും.

  ഭാര്യയോട് മാപ്പുപറഞ്ഞ് ഗണേഷ്കുമാര്‍; അപ്പോ ശുഭം!!! അങ്ങനെ എല്ലാം കോംപ്രമൈസാക്കി

പൗരന്മാർക്ക് ‘voters.eci.gov.in’ എന്ന വെബ് പോർട്ടലിലോ ‘വോട്ടർ ഹെൽപ്പ്‌ലൈൻ’ മൊബൈൽ ആപ്ലിക്കേഷനിലോ അവരുടെ വിശദാംശങ്ങൾ പരിശോധിക്കാനും എതിർപ്പുകൾ ഉന്നയിക്കാനും ഡിസംബർ 9-ന് മുമ്പ് കഴിയും. തുടർന്ന് അന്തിമ വോട്ടർ പട്ടിക 2024 ജനുവരി 5-ന് പ്രസിദ്ധീകരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യൂണിഫോമിലെ 'ലീലകൾ' സത്യം; എഐ വാദം പൊളിഞ്ഞു! ഡിജിപി രാമചന്ദ്ര റാവുവിന് കുരുക്കായി 100 പേജുള്ള റിപ്പോർട്ട്
[masterslider id="10"]

Related posts

Click Here to Follow Us