കേരളത്തിൽ നിപ മുന്നറിയിപ്പ്: കേരള കർണാടക ജില്ലകളിൽ പനി നിരീക്ഷണം ശക്തമാക്കി: വിശദാംശങ്ങൾ

ബെംഗളൂരു: കേരളത്തിലെ കോഴിക്കോട് ജില്ലയിൽ രണ്ട് നിപ്പ മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജില്ലയിലുടനീളമുള്ള പനി നിരീക്ഷണം ശക്തമാക്കി.

അതിർത്തി പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും (പി.എച്ച്.സി) ജാഗ്രതാനിർദ്ദേശം നൽകാനും ആളുകളിൽ പനി നിരീക്ഷിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ദക്ഷിണ കന്നഡ ഡിഎച്ച്ഒ (ഇൻ-ചാർജ്) ഡോ.സുദർശൻ ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

മംഗളൂരുവിലെ വെൻലോക്ക് ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളോടും മെഡിക്കൽ കോളേജ് ആശുപത്രികളോടും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഡിഎച്ച്ഒയെയും നിരീക്ഷണ ഉദ്യോഗസ്ഥനെയും അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

കേരളത്തിലെ എല്ലാ പനി കേസുകളും നിപയായി കണക്കാക്കില്ലെന്നതിനാൽ കേരളത്തിലെ നിപ വൈറസിനെക്കുറിച്ച് ജില്ലയിലെ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു
[masterslider id="10"]

Related posts