ദൈവങ്ങളെപ്പോലും വെറുതെവിടില്ല: രംഗനാഥസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് രണ്ട് ലക്ഷം രൂപ കവർച്ച ചെയ്തു.

temple

ബെംഗളൂരു : രംഗനാഥ സ്വാമി ക്ഷേത്രത്തിലെ ഹുണ്ടിയിൽ (സംഭാവനപ്പെട്ടിയിൽ) രാത്രി രണ്ട് ലക്ഷം രൂപയോളം മോഷ്ടിച്ചു. ദാവൻഗെരെ ജില്ലയിലെ ചന്നഗിരി താലൂക്കിൽ മലഹൽ കുന്നുകളിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

യാതൊരു സുരക്ഷയുമില്ലാതെ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സംഭവസമയത്ത് ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ പ്രവർത്തനക്ഷമം അല്ലായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്ഷേത്രപരിസരത്ത് സ്ഥാപിച്ചിരുന്ന വഴിപാട് പെട്ടിയാണ് മോഷ്ടാക്കൾ മോഷ്ടിച്ചത്.

  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും

കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് രംഗനാഥസ്വാമി ക്ഷേത്രത്തിൽ മോഷ്ടാക്കൾ കവർച്ച നടത്തുന്നത്. ഈ വർഷം ജനുവരിയിൽ ഇതേ ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയിൽ നിന്ന് 10 ലക്ഷം രൂപയോളം മോഷണം പോയിരുന്നു.

ദാവൻഗെരെ ജില്ലയിലെ ചന്നഗിരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
[masterslider id="10"]

Related posts