ദൈവങ്ങളെപ്പോലും വെറുതെവിടില്ല: രംഗനാഥസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് രണ്ട് ലക്ഷം രൂപ കവർച്ച ചെയ്തു.

temple

ബെംഗളൂരു : രംഗനാഥ സ്വാമി ക്ഷേത്രത്തിലെ ഹുണ്ടിയിൽ (സംഭാവനപ്പെട്ടിയിൽ) രാത്രി രണ്ട് ലക്ഷം രൂപയോളം മോഷ്ടിച്ചു. ദാവൻഗെരെ ജില്ലയിലെ ചന്നഗിരി താലൂക്കിൽ മലഹൽ കുന്നുകളിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

യാതൊരു സുരക്ഷയുമില്ലാതെ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സംഭവസമയത്ത് ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ പ്രവർത്തനക്ഷമം അല്ലായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്ഷേത്രപരിസരത്ത് സ്ഥാപിച്ചിരുന്ന വഴിപാട് പെട്ടിയാണ് മോഷ്ടാക്കൾ മോഷ്ടിച്ചത്.

  സുരക്ഷാ ഗ്രില്ലിൽ ചാടിക്കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു

കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് രംഗനാഥസ്വാമി ക്ഷേത്രത്തിൽ മോഷ്ടാക്കൾ കവർച്ച നടത്തുന്നത്. ഈ വർഷം ജനുവരിയിൽ ഇതേ ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയിൽ നിന്ന് 10 ലക്ഷം രൂപയോളം മോഷണം പോയിരുന്നു.

ദാവൻഗെരെ ജില്ലയിലെ ചന്നഗിരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും; മാർഗ്ഗനിർദ്ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു
[masterslider id="10"]

Related posts