ബെംഗളൂരുവിൽ അഗർബത്തി എക്‌സ്‌പോ ആരംഭിച്ചു

ബെംഗളൂരു: ഓൾ ഇന്ത്യ അഗർബത്തി മാനുഫാക്‌ചറിംഗ് അസോസിയേഷൻ വ്യാഴാഴ്ച നഗരത്തിൽ മൂന്ന് ദിവസത്തെ ‘അഗർബത്തി എക്‌സ്‌പോ’ ആരംഭിച്ചു. ‘പരമ്പരാഗതമായി ആധുനികം’ എന്ന വിഷയത്തെ ആസ്പദമാക്കി വിഭാവനം ചെയ്ത പരിപാടി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്ഘാടനം ചെയ്തു.

എക്‌സ്‌പോയിൽ രാജ്യത്തുടനീളവും വിയറ്റ്നാം, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നും ഏതാനും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമായി 170-ലധികം പ്രദർശകരുണ്ട്. ഏകദേശം 8,000 പ്രതിനിധികൾ ലാൻഡ്മാർക്ക് എക്സ്പോ സന്ദർശിക്കുന്നുണ്ട്. ഈ അവസരത്തിന്റെ സ്മരണയ്ക്കായി തപാൽ വകുപ്പ് പോസ്റ്റ് കാർഡുകളുടെ പ്രത്യേക പതിപ്പ് പുറത്തിറക്കി.

  ഞായറാഴ്ച മെട്രോ സർവ്വീസ് പുലർച്ചെ മൂന്നിന് തുടങ്ങും; യാത്രാക്രമീകരണങ്ങൾ ഇങ്ങനെ

എക്‌സ്‌പോയിൽ 500 സ്റ്റാളുകൾ, ക്യൂറേറ്റഡ് സ്പീക്കർ സെഷനുകൾ, ഇന്ത്യൻ റീട്ടെയിൽ ഭാവി, പാക്കേജിംഗിലെ പുതുമകൾ, ഡ്യൂപ്ലെക്‌സിന്റെയും കോറഗേഷന്റെയും ഭാവി, ഇന്ത്യയിലെ സുഗന്ധ പ്രവണതകൾ തുടങ്ങി വിപുലമായ വിഷയങ്ങളെക്കുറിച്ചുള്ള പാനൽ ചർച്ചകൾ എന്നിവയുണ്ട്.
ഇന്ത്യൻ അഗർബത്തികൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നത് സുഗന്ധത്തിന്റെ ഗുണനിലവാരം കൊണ്ടാണെന്നും കർണാടക കേന്ദ്രീകരിച്ചല്ല ഇന്ന് അഗർബത്തി വ്യവസായം വ്യാപിക്കുന്നതെന്നും ചടങ്ങിൽ സംസാരിച്ച ഓൾ ഇന്ത്യ അഗർബത്തി മാനുഫാക്‌ചറിംഗ് അസോസിയേഷൻ പ്രസിഡന്റ് അർജുൻ രംഗ പറഞ്ഞു.

അഗർബത്തികളിൽ ഭൂരിഭാഗവും കർണാടകയിൽ നിന്നുള്ളതാണെങ്കിലും, ഗുജറാത്തിൽ ഉടനീളം വളർന്നുവരുന്ന ഏറ്റവും വലിയ ഹബ്ബുകളിൽ ഒന്നായി മാറിയിരിക്കുന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒറീസ്സ, ഇന്ത്യയുടെ മറ്റ് കിഴക്കൻ ഭാഗങ്ങളിൽ വ്യവസായം വ്യാപിച്ചിട്ടുണ്ട്. കർണാടകയിലെ വൻകിട, ഇടത്തരം വ്യവസായ മന്ത്രി മുരുഗേഷ് നിരാനി, എസ്എച്ച് കേൽക്കർ ആൻഡ് കോ ലിമിറ്റഡ് എംഡി കേദാർ വാസെ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിലും കൈവിടാതെ മനുഷ്യത്വം; ഭിന്നശേഷിക്കാരനായ യുവാവിനെ തോളിലേറ്റി റോഡ് മുറിച്ചുകടത്തി നഗരത്തിലെ പോലീസ് കോൺസ്റ്റബിൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക
[masterslider id="10"]

Related posts