മുൻ ജിപി പ്രസിഡന്റിന്റെ മകനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി

ബെംഗളൂരു: രാമനഗരയിലെ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ മകനെ കാണാതായ ഒരു ദിവസത്തിന് ശേഷം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ശനിയാഴ്ചയാണ് കനകപുരയ്ക്കടുത്തുള്ള കാട്ടിഗെഹള്ളി വനത്തിൽ പാതി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

സംഭാവത്തോടനുബന്ധിച്ച് കൊല്ലപ്പെട്ടയാളുടെ ഭാര്യയും കാമുകനും ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ചാം പ്രതി ഒളിവിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവിൽ നിന്ന് 48 കിലോമീറ്റർ പടിഞ്ഞാറ് ഹരോഹള്ളിക്കടുത്തുള്ള മറലവാടി ഗ്രാമത്തിൽ നിന്നുള്ള കിരൺ ഗൗഡ (27) മാറലവാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന തമ്മണ്ണയ്യ എന്ന ദാസപ്പയുടെ മകനാണ്. കോഴിക്കട നടത്തിയിരുന്ന കിരൺ ചൈത്ര എന്ന യുവതിയെ ആണ് വിവാഹം കഴിച്ചത്.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്

വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയ കിരൺ തിരിച്ചെത്തിയില്ല. വെള്ളിയാഴ്ച രാത്രി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തി. രാത്രി 8.45ഓടെ ഇയാൾ കടയടച്ചതായിട്ടാണ് അന്വേഷണ സമയം അറിയാൻ സാധിച്ചത്.

തന്റെ മകന്റെ തിരോധാനത്തിൽ പ്രദേശവാസിയുടെ മകനായ യശ്വന്ത് ഗൗഡ ബിഎയ്ക്ക് പങ്കുണ്ടെന്ന് സംശയിച്ച് കിരണിന്റെ പിതാവ് പിറ്റേന്ന് രാവിലെ പോലീസിൽ പരാതി നൽകി. ഹരോഹള്ളി പോലീസ് യശ്വന്തിനെ ചോദ്യം ചെയ്യാൻ കൊണ്ടുപോയി. തുടർന്ന് യശ്വന്ത് കുറ്റം സമ്മതിക്കുകയായിരുന്നു

യശ്വന്തും ചൈത്രയും തമ്മിൽ അവിഹിത ബന്ധമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇത് കണ്ടെത്തിയ കിരൺ ഭാര്യയുമായി ഇടയ്ക്കിടെ വഴക്കിട്ടിരുന്നു. തുടർന്നാണ് യശ്വന്തും ചൈത്രയും കിരണിനെ കൊല്ലാൻ തീരുമാനിച്ചത്. കൊലപാതകത്തിന് യശ്വന്ത് തന്റെ സുഹൃത്തുക്കളായ കാർത്തിക്, തായപ്പ, അന്നയ്യ എന്നിവരുടെ സഹായം തേടിയിരുന്നു.

  ബന്ദിപ്പൂർ വനപാതയിലേക്ക് വിനോദസഞ്ചാരികൾ ബിയർ കുപ്പിയും മാലിന്യവും വലിച്ചെറിഞ്ഞു, സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം വാഡിയോ കാണാം

യശ്വന്ത് കിരണിനെ തന്റെ കടയ്ക്ക് സമീപം ഒരു ഡ്രിങ്ക് പാർട്ടിക്ക് കൊണ്ടുപോയി. പിന്നീട് ഇയാളും സുഹൃത്തുക്കളും ചേർന്ന് കിരണിനെ കയർ കൊണ്ട് കെട്ടിയിട്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പിന്നീട് ഇവർ മൃതദേഹം കാട്ടിലേക്ക് കൊണ്ടുപോയി ഇടുങ്ങിയ ഓടയിൽ തള്ളുകയും ഡീസൽ ഒഴിക്കുകയും ചെയ്തു. തുടർന്ന് ഇവർ തീകൊളുത്തി സ്ഥലത്തുനിന്നും രക്ഷപ്പെട്ടു.

യശ്വന്തിനെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം തോട്ടിൽ കൊണ്ടുപോയി പാതി കത്തിയ മൃതദേഹം പുറത്തെടുത്തു. പിന്നീട് പോസ്റ്റ്‌മോർട്ടം നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts