കാമ്പസിൽ മൃഗസംരക്ഷണ കേന്ദ്രം സ്ഥാപിക്കാൻ ഒരുങ്ങി സർവകലാശാല

ബെംഗളൂരു: കമ്മ്യൂണിറ്റി സേവനവും വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് മുൻ‌ഗണനയും നൽകി, സി‌എം‌ആർ സർവകലാശാല ബുധനാഴ്ച തങ്ങളുടെ കാമ്പസിൽ ‘ആക്ഷൻ കംപാഷൻ ഫോർ സേവിംഗ് അനിമൽസ്’ (എസി‌എസ്‌എ) എന്ന മൃഗസംരക്ഷണ കേന്ദ്രം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു.

കോമൺ കോർ പാഠ്യപദ്ധതിയിൽ ഒരു കമ്മ്യൂണിറ്റി സർവീസ് പ്രോഗ്രാമും ഇത് അവതരിപ്പിക്കും. എല്ലാ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളും ഈ വർഷം മുതൽ ഒരു സെമസ്റ്ററിന് കുറഞ്ഞത് 25 മണിക്കൂർ കമ്മ്യൂണിറ്റി സേവനം നിർബന്ധമായും ഏറ്റെടുക്കണം.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

വിദ്യാർത്ഥികൾ സന്നദ്ധസേവനം നടത്തുന്ന രാജ്യത്തെ ഒരു സർവ്വകലാശാലയ്ക്കുള്ളിലെ ഇത്തരത്തിലുള്ള ആദ്യത്തെ മൃഗസംരക്ഷണ കേന്ദ്രമാണെന്ന് ACSA അവകാശപ്പെടുന്നു. നവംബറിൽ യൂണിവേഴ്സിറ്റി സ്ഥാപക ദിനാഘോഷ വേളയിൽ ഷെൽട്ടർ ആരംഭിക്കും. ഇതിനായി വിവിധ എൻജിഒകളുമായി സഹകരിച്ചിട്ടുണ്ട്.

നായ്ക്കളുടെ പുനരധിവാസം ഏറ്റെടുക്കും. അഭയകേന്ദ്രം നടത്തുന്നത് വിദ്യാർത്ഥികളായിരിക്കും, എന്നാൽ ഒരു ഓൺ-സൈറ്റ് വെറ്ററിനറി ഡോക്ടറും മറ്റ് സ്റ്റാഫും ഉണ്ടായിരിക്കും. ഞങ്ങളെല്ലാം മൃഗസ്‌നേഹികളാണ്, അതുകൊണ്ടാണ് കാമ്പസിൽ ഒരു ഷെൽട്ടർ നിർമ്മിക്കുന്നത് നല്ലതെന്ന് ഞങ്ങൾ കരുതിയതെന്നുംസർവകലാശാല വൈസ് ചാൻസലർ ഡോ ത്രിസ്ത രാമമൂർത്തി പറഞ്ഞു.

  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്

പ്രായപൂർത്തിയായതും ദത്തെടുക്കാൻ യോഗ്യമല്ലാത്തതുമായ നായ്ക്കളെയും പരിക്കേറ്റ് പുനരധിവാസം ആവശ്യമുള്ളവയെയും അഭയകേന്ദ്രത്തിൽ പാർപ്പിക്കുമെന്ന് ഡോ. രാമമൂർത്തി പറഞ്ഞു. താൽപ്പര്യമുണ്ടെങ്കിൽ ഞങ്ങൾക്ക് ദത്തെടുക്കൽ ഡ്രൈവുകൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!
[masterslider id="10"]

Related posts