ഡൽഹിയിൽ വൻ ഹെറോയിൻ വേട്ട

ഡൽഹി: ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട. മ്യാൻമറിൽ നിന്ന് മണിപ്പൂർ വഴി ഇന്ത്യയിലേക്ക് കടത്തുകയായിരുന്ന മയക്കുമരുന്നാണ് സ്പെഷ്യൽ സെൽ പിടികൂടിയത്. 20 കോടി രൂപ വിലവരുന്ന നാല് കിലോ ഹെറോയിനാണ് കണ്ടെത്തിയത്. അറസ്റ്റിലായ അഖിലേഷ് കുമാർ കഴിഞ്ഞ ഏഴ് വർഷമായി മയക്കുമരുന്ന് വിതരണം ചെയ്യുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഡൽഹി, ഉത്തർപ്രദേശ്, ബീഹാർ, മണിപ്പൂർ, അസം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ ഒരാൾ ബീഹാറിൽ നിന്ന് വൻതോതിൽ ഹെറോയിനുമായി ഡൽഹിയിലേക്ക് വരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഗാസിപൂരിലെ ഇഡിഎം മാളിന് മുന്നിൽ ആവശ്യക്കാർക്ക് മയക്കുമരുന്ന് എത്തിക്കാനാണ് ഇയാൾ ഡൽഹിയിലെത്തിയത്.

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

പൊലീസ് സംഘാംഗങ്ങൾ അഖിലേഷ് കുമാറിനെ വളയാൻ തുടങ്ങിയപ്പോൾ സംശയം തോന്നിയ ഇയാൾ മുന്നോട്ട് നീങ്ങി. എന്നാൽ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. അഖിലേഷിന്‍റെ ബാഗ് പരിശോധിച്ചപ്പോൾ നാല് കിലോ ഹെറോയിൻ കണ്ടെത്തി. പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. താൻ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിന്‍റെ ഭാഗമാണെന്നും ഡൽഹി-എൻസിആർ, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതായും പ്രതി വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts