കഞ്ചാവ് എന്റെ ജീവിതവും ചോരയുമാണ് ; ഇനിയും വലിതുടരുമെന്ന് അറസ്റ്റിലായ വ്ലോ​ഗർ

അറസ്റ്റിലായ വ്ളോഗറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിലുള്ള കഞ്ചാവ് ഉപയോഗത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ ചോർന്നതിന് ശേഷം താൻ കഞ്ചാവ് ഉപയോഗിക്കുന്നത് തുടരുമെന്ന് വ്ലോഗർ പൊലീസിനോട് പറഞ്ഞു. ചീര, കാബേജ്, കാരറ്റ് എന്നിവ പോലെയാണ് കഞ്ചാവ്. വിത്തുകൾ ഭൂമിയിൽ വീണ് വളരുന്ന ഒരു സസ്യമാണിത്. കഞ്ചാവ് ഒരു ഡ്ര​​​ഗ​ല്ല, മറിച്ച് പല രോഗങ്ങൾക്കും ഉപയോഗിക്കുന്ന ഒരു മരുന്നാണ്. മട്ടാഞ്ചേരി പുത്തൻപുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ പറയുന്നത് തന്‍റെ ജീവനും രക്തവും കഞ്ചാവാണെന്നും താനും അത് ഉപയോഗിക്കുമെന്നുമാണ്.

മനുഷ്യരാണ് ഈ ലോകത്തിലെ ഏറ്റവും കുഴപ്പക്കാർ. ഞാൻ പ്രകൃതിയെ സ്നേഹിക്കുന്നു. എന്‍റെ മതവും ദൈവവും പ്രകൃതിയാണ്. വർഷങ്ങൾക്കു മുൻപ് എനിക്ക് അസുഖം പിടിപെടുകയും സംസാരശേഷിയും കാഴ്ചയും നഷ്ടപ്പെടുകയും ചെയ്തു. ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കാനാണ് ഡോക്ടർമാർ എന്നോട് പറഞ്ഞത്. ദരിദ്രനായ എനിക്ക് അതിനുള്ള സാമ്പത്തികം ഉണ്ടായിരുന്നില്ല. കഞ്ചാവ് ഈ രോഗത്തിനുള്ള ഏറ്റവും നല്ല മരുന്നാണെന്ന് ഒരു യോഗിയും വെള്ളക്കാരുമാണ് എന്നോട് പറഞ്ഞത്. അന്നുമുതൽ, കഞ്ചാവ് ഉപയോഗിക്കുന്നത് എനിക്ക് ശീലമായി. അതിനുശേഷം എനിക്ക് നന്നായി നടക്കാനും സംസാരിക്കാനും കഴിഞ്ഞു.

സിഗരറ്റ് വലിക്കുന്നത് പ്രകൃതിക്ക് എതിരാണ്. സിഗരറ്റ് വലിക്കുന്നതിലൂടെ കാൻസർ ബാധിക്കുക മാത്രമല്ല, അത് പ്രകൃതിയെ മോശമായി ബാധിക്കുകയും ചെയ്യും. പുകയില ഉപയോഗിച്ച് നമ്മൾ എന്തിനാണ് സസ്യങ്ങളെ കൊല്ലുന്നത്?” അറസ്റ്റിലായ വ്ലോഗർ ചോദിച്ചു. കഞ്ചാവിന്‍റെ ഉപയോഗത്തെക്കുറിച്ച് പെൺകുട്ടിയും വ്ളോഗറും തമ്മിൽ സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്നാണ് ചോർന്നതെന്ന് വ്യക്തമായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us