5 വർഷത്തിനിടെ ബാങ്കുകൾ കിട്ടാക്കടമായി എഴുതിത്തള്ളിയത് 10 ലക്ഷം കോടി

ന്യൂ ഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 10 ലക്ഷത്തോളം കോടി രൂപയാണ് ബാങ്കുകൾ കിട്ടാക്കടമായി എഴുതിത്തള്ളിയത്. ധനമന്ത്രാലയമാണ് കിട്ടാക്കടം എഴുതിത്തള്ളിയതിന്റെ കണക്കുകള്‍ അറിയിച്ചത്. നടപ്പ് സാമ്പത്തിക വർഷം മാത്രം 1,57,096 കോടി രൂപ എഴുതിത്തള്ളിയതായും മന്ത്രാലയം അറിയിച്ചു. എന്നാൽ രാഷ്ട്രീയ പാർട്ടികൾ ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

10 ലക്ഷം കോടി രൂപയുടെ കടങ്ങൾ എഴുതിത്തള്ളിയ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി. 2017-18 മുതൽ ഈ സ്യൂട്ട് ബൂട്ട് സർക്കാർ 10 ലക്ഷം കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളിയെന്നും ഇത് പൊതുമേഖലാ ബാങ്കുകൾക്ക് ഏഴ് ലക്ഷം കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

  ബം​ഗാളിൽ പുതുചരിത്രം; ആദ്യ ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരമേറ്റു; ചടങ്ങിൽ പങ്കെടുത്ത് മോദി

മോദിജിയുടെ റിവേഴ്സ് റോബിൻഹുഡ് സർക്കാർ നയം കനത്ത നികുതി ഈടാക്കി മധ്യവര്‍ഗത്തെ കൊള്ളയടിക്കുകയും മറ്റൊരു താലത്തില്‍ സുഹൃത്തുക്കള്‍ക്ക് സമ്മാനമായി വായ്പ എഴുതിത്തള്ളുകയാണെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എത്ര ബാങ്ക് വായ്പകൾ എഴുതിത്തള്ളിയെന്നതിനെക്കുറിച്ച് സഭയില്‍ ചോദിച്ച ചോദ്യത്തിന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് രേഖാമൂലമുള്ള മറുപടിയും പങ്കിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഗോള എണ്ണപ്രതിസന്ധി; പെട്രോൾ, ഡീസൽ എക്സൈസ് തീരുവയിൽ വൻ ഇളവുമായി കേന്ദ്ര സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തണ്ണിമത്തനല്ല വില്ലൻ, ഉള്ളിൽ ചെന്നത് മറ്റൊന്ന് ; മുംബൈയിലെ നാലംഗ കുടുംബത്തിന്റെ മരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ
[masterslider id="10"]

Related posts

Click Here to Follow Us