സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ കിട്ടും മുട്ടയും കടലമിട്ടായിയും ഏത്തപ്പഴവും

ബെംഗളൂരു: സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന 1-8 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള ‘പിഎം പോഷൻ ശക്തി നിർമാന്റെ’ ഭാഗമായി ഉച്ചഭക്ഷണ പദ്ധതിയിൽ എല്ലാ ജില്ലകളിലും വർഷത്തിൽ 46 ദിവസം മുട്ട, വാഴപ്പഴം അല്ലെങ്കിൽ കടല ചിക്കികൾ (അനുബന്ധ പോഷകാഹാരം) ഉൾപ്പെടുത്തുമെന്ന് കർണാടക സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് അറിയിച്ചു.

പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി കല്യാണ കർണാടകയിലെ ഏതാനും ജില്ലകളിൽ 4,494.29 ലക്ഷം രൂപ ചെലവിൽ “നൂതന ഇടപെടലിനുള്ള ഫ്ലെക്‌സിബിലിറ്റി” പ്രോഗ്രാമിന് കീഴിൽ 46 ദിവസത്തേക്ക് പദ്ധതി നേരത്തെ നടപ്പാക്കിയിരുന്നു. പദ്ധതിയുടെ വിജയത്തെ തുടർന്ന് എല്ലാ ജില്ലകളിലും 1-8 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് 100 ദിവസത്തേക്ക് ഇത് നടപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് കമ്മീഷണർ ഡോ. വിശാൽ ആർ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകുകയും ചെയ്തു.

  ശ്രദ്ധിച്ചോളു മാലിന്യം തരംതിരിച്ചില്ലെങ്കിൽ പിഴ ഉറപ്പ്; ബെംഗളൂരുവിൽ നിയമങ്ങൾ കർശനമാക്കി ജിബിഎ: പിഴ തുക അറിയാം

എന്നാൽ 46 ദിവസത്തേക്ക് സർക്കാർ അനുമതി നൽകിയത്. അതേസമയം, ഒരു വിദ്യാർത്ഥിയെയും മുട്ട കഴിക്കാൻ നിർബന്ധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് വ്യക്തമാക്കി. സസ്യഭുക്കുകൾക്ക് ചിക്കിയും വാഴപ്പഴവും തിരഞ്ഞെടുക്കാം എന്നും ,” അദ്ദേഹം പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പഹൽഗാം ഭീകരാക്രമണത്തിന് ഒരു വർഷം: മകന്റെ ഓർമ്മകളിൽ വിറങ്ങലിച്ച് ബെംഗളൂരുവിലെ ഒരു കുടുംബം
[masterslider id="10"]

Related posts

Click Here to Follow Us