5 വർഷമായി ഒളിവിൽ, അവസാനം കുടുക്കിയത് ഫേസ്ബുക് സെൽഫി; കൊലക്കേസ് പ്രതി പിടിയിലായത് ഇങ്ങനെ

ബെംഗളൂരു : ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു സെൽഫിയാണ് അഞ്ച് വർഷമായി പോലീസിന്റെ പിടിയിൽ പെടാതെ ഒളിവിലായിരുന്ന 35 കാരനായ കൊലക്കേസ് പ്രതിയെ അറസ്റ്റിലേക്ക് നയിച്ചത്.

2014 മാർച്ച് 25 ന് മറ്റ് ആറ് കൂട്ടാളികളുമായി ചേർന്ന് 65 കാരനായ റിട്ടയേർഡ് ബാങ്ക് മാനേജരായ ഉദയ് രാജ് സിങ്ങിനെ കൊലപ്പെടുത്തിയെന്നാണ് മൈസൂർ സ്വദേശിയായ മധു എന്ന മധുസൂദനന്റെ മേലുള്ള കുറ്റം. കോടികൾ വിലമതിക്കുന്ന ഡയമണ്ട് മാല കവർന്നെടുക്കാൻ സിങ്ങിനെ കൊലപ്പെടുത്തിയ സംഘം സിംഗിന്റെ ഭാര്യ സുശീലാമ്മയെയും കുത്തിപ്പരിക്കേൽപ്പിച്ചു.

  ലോറി മരത്തിലിടിച്ച് മറിഞ്ഞ് 2 മലയാളി യുവാക്കള്‍ മരിച്ചു

സ്വകാര്യ ബാങ്കിൽ അസിസ്റ്റന്റ് മാനേജരായാണ് മധു ജോലി ചെയ്തിരുന്നത്. മറ്റുള്ളവരുമായി ഒരു ഫ്രാഞ്ചൈസി ട്രേഡിംഗ് സ്ഥാപനം തുറക്കുകയും 1.2 കോടിയിലധികം നഷ്ടം വരുത്തുകയും ചെയ്ത ശേഷം, സിംഗ് പുരാതന സ്വർണ്ണവും ഡയമണ്ട് നെക്ലേസും വിൽക്കാൻ ഓൺലൈനിൽ ബിസിനസ് ആരംഭിച്ചു. ഇടപാടുകാരെന്ന വ്യാജേന മധുവും കൂട്ടാളികളും സിംഗിന്റെ വീട്ടിലെത്തി കഴുത്തറുക്കുകയും ഭാര്യയെ ആക്രമിക്കുകയും ചെയ്തു.

അതിനിടെ, ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതികളെ പിടികൂടാൻ സിറ്റി പോലീസ് ഒരു സംഘം രൂപീകരിച്ചു, കുറച്ചുകാലമായി ഒളിവിൽ കഴിയുന്നവരെ നിരീക്ഷിക്കുന്നു. അടുത്തിടെ മധുവിന്റെ ഫോട്ടോയുമായി ഒരാൾ അഡുഗോഡി പോലീസിനെ സമീപിച്ചു. മധുവാണെന്ന് പോലീസ് സ്ഥിരീകരിച്ചതോടെ ഇയാളെ അറസ്റ്റ് ചെയ്തു.

  തമിഴ് കവി വൈരമുത്തുവിന് ജ്ഞാനപീഠം;

മധു തന്റെ ഐഡന്റിറ്റി മറച്ചുവെക്കുകയും വ്യാജ പേരുകൾ ഉപയോഗിക്കുകയും പട്‌നയിലും പൂനെയിലും തങ്ങുകയും ചെറിയ ജോലികൾ ചെയ്യുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. എംബിഎ ബിരുദധാരിയായ മധു അടുത്തിടെയാണ് സുഹൃത്തിനെ കാണാൻ നഗരത്തിലെത്തിയത്. പീനിയയ്ക്ക് സമീപമുള്ള മാളിൽ എത്തിയപ്പോൾ ഇവർ സെൽഫിയെടുക്കുകയും സുഹൃത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ ഫോട്ടോയാണ് മധുവിന്റെ അറസ്റ്റിലേക്ക് നയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കമന്റ് ചെയ്തതിന് കേസ് വരില്ല; ഇൻസ്റ്റാഗ്രാം പുതിയ എഡിറ്റ് ഫീച്ചർ അവതരിപ്പിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us