നഗരഭരണത്തിന്റെ കടിഞ്ഞാൺ ഇനി തുഷാർ ഗിരിനാഥിന്റെ കൈകളിൽ

ബെംഗളൂരു: ബിബിഎംപി ആസ്ഥാനത്ത് നടന്ന അനൗപചാരിക സ്ഥാനകൈമാറ്റ ചടങ്ങ് മൂന്ന് തവണ മാറ്റിവയ്ക്കേണ്ടിവന്നതിന് ശേഷം പുതിയ ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിന് സ്ഥാനമൊഴിയുന്ന ചീഫ് ഗൗരവ് ഗുപ്തയിൽ നിന്ന് ചാർജ് സ്വീകരിക്കാൻ 40 മിനിറ്റ് കാത്തിരിക്കേണ്ടി വന്നതായി റിപ്പോർട്ട്

1993 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗിരിനാഥ്, ഡോ. ബി.ആർ. അംബേദ്കറുടെയും കന്നഡ ചലച്ചിത്രപ്രതിഭ ഡോ. രാജ്കുമാറിന്റെയും പ്രതിമകളിൽ ഹാരമണിയിച്ചു. തുടർന്ന് ഗൗരവ് ഗുപ്തയ്ക്കായി ഹാളിൽ കാത്തുനിന്ന ശേഷം 10 മിനിറ്റ് കമ്മീഷണറുടെ ഓഫീസിലും കാത്തിരുന്നു.

എന്നാൽ ഗുപ്ത എത്തി നഗരഭരണത്തിന്റെ കടിഞ്ഞാൺ കൈമാറുമ്പോൾ ഇരുവരും പുഞ്ചിരിക്കുന്നവരായിരുന്നു. കൃത്യം ഒരു വർഷം മുമ്പ് ചുമതലയേറ്റ ഗുപ്തയെ കൊതിപ്പിച്ച ബിബിഎംപി ചീഫ് കമ്മീഷണർ സ്ഥാനത്ത് നിന്നുള്ള പെട്ടെന്നുള്ള നീക്കം ഗുപ്തയെ അലോസരപ്പെടുത്തിയിരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us