വാർദ്ധക്യത്തിലെ ഒറ്റപ്പെടൽമൂലം വൃദ്ധ ദമ്പതികള്‍ ആത്മഹത്യ ചെയ്തു.

ബെംഗളൂരു: ആറുമക്കളുള്ള ദമ്പകികള്‍ വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു. രോഗിയായ ഭാര്യക്കു വിഷം കൊടുത്തശേഷം ഭര്‍ത്താവ് വീട്ടുമുറ്റത്തെ മാവില്‍ തൂങ്ങിമരിക്കുകയായിരുന്നു. ആലപ്പുഴയിലെ കൈനകരി പഞ്ചായത്ത് തോട്ടുവാത്തല നടുവിലേക്കളം വീട്ടില്‍ പി.ടി. ജോസ് (അപ്പച്ചന്‍-80) ആണ് ഭാര്യ ലീലാമ്മയ്ക്കു (75) വിഷംകൊടുത്തശേഷം തൂങ്ങിമരിച്ചത്.

ആറു മക്കളുണ്ടായിരുന്നെങ്കിലും ഇടയ്ക്കുവന്നു പോകുന്നതല്ലാതെ ഇവരുമായി അധികം അടുപ്പമുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ജോസ് തൂങ്ങിനില്‍ക്കുന്നതു ആദ്യം കണ്ടത് സമീപവാസികളാണ്. തുടർന്ന് നടത്തിയ പരിശോധനയിൽ ഭാര്യ ലീലാമ്മയെയും വീടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തി.

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

ലീലാമ്മ ദീര്‍ഘനാളായി കിടപ്പുരോഗിയാണ്. ജോസും ചികിത്സയിലാണ്.  വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലാണ് ജീവനൊടുക്കാന്‍ കാരണമെന്ന് പറയുന്നു ആത്മഹത്യാക്കുറിപ്പ് വീട്ടില്‍നിന്ന് കണ്ടെത്തിയട്ടുണ്ട്. കൂടാതെ സാമ്പത്തിക ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു. നിലവിൽ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
[masterslider id="10"]

Related posts