ക്ലാസ്സ് കട്ട് ചെയ്തും ഭക്ഷണം കഴിച്ചും സൗഹൃദം പുതുക്കുന്നു; ബെംഗളൂരുവിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ബജറ്റ് ഫ്രണ്ട്‌ലി ഭക്ഷണകേന്ദ്രങ്ങൾ

ബെംഗളൂരു: കോളേജ് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മകളിൽ ഒന്നാണ് ക്ലാസുകൾ കട്ട് ചെയ്ത് കൂട്ടുകാർക്കൊപ്പം പ്രിയപ്പെട്ട ഭക്ഷണശാലകളിൽ ഒത്തുചേരുന്നത്. ബെംഗളൂരുവിലെ വിവിധ പ്രമുഖ കോളേജുകളിലെ തലമുറകളായ വിദ്യാർത്ഥികൾക്ക് തുച്ഛമായ ചെലവിൽ സ്വാദിഷ്ടമായ ഭക്ഷണം സമ്മാനിച്ച പ്രധാന ഭക്ഷണകേന്ദ്രങ്ങളെ പരിചയപ്പെടുത്തുകയാണ് ‘മെട്രോലൈഫ്’. 250 രൂപയിൽ താഴെ മാത്രം ചെലവ് വരുന്ന, വിദ്യാർത്ഥികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഇടങ്ങളാണിവ.

പെരി പെരി മോമോസും മെക്സിക്കൻ ചാട്ടും

മൗണ്ട് കാർമൽ സർവ്വകലാശാലയ്ക്ക് സമീപമുള്ള നിരവധി മോമോസ് കടകൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. ‘ലോഫേഴ്സ് ലെയ്‌നിലെ’ (വസന്ത് നഗർ, 8-ാം മെയിൻ) ജീസസ് മോമോ സ്റ്റാൾ, കോളേജിന് പുറത്തെ നടപ്പാതയിലെ മോമോ കോർണർ എന്നിവ ഇതിൽ പ്രമുഖമാണ്. എന്നാൽ കോളേജ് വളപ്പിലെ ഫാത്തിമ ബ്ലോക്കിന് സമീപമുള്ള ‘7 സിസ്റ്റേഴ്സ് മോമോ ഹട്ട്’ പൂർവ്വ വിദ്യാർത്ഥികൾക്കിടയിൽ വലിയ തരംഗമാണ്. അസം സ്വദേശിയായ സുരഭി നന്ദോ 2022 മുതൽ നടത്തുന്ന ഈ സ്റ്റാളിൽ പ്രതിദിനം ശരാശരി 500 പ്ലേറ്റ് മോമോസാണ് വിറ്റഴിയുന്നത്. ഇവിടുത്തെ ഫ്രൈഡ് പെരി പെരി ചിക്കൻ മോമോസാണ് പ്രധാന ആകർഷണം. കൂടാതെ, പേർപ്പിൾ കോർണറിലെ പെരി പെരി ഫ്രൈസ്, ആർ.ആർ ബ്ലൂ മൗണ്ടിലെ മെക്സിക്കൻ ചാട്ട്, പിന്റോ ഭയ്യായുടെ പാനിപൂരി, ഡെസേർട്ടഡിലെ മധുരപലഹാരങ്ങൾ എന്നിവയും ഇവിടെയുള്ളവരുടെ പ്രിയപ്പെട്ട വിഭവങ്ങളാണ്.

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

മോമോ ചാട്ടും കോൾഡ് കോഫിയും

ക്രിസ്റ്റ് യൂണിവേഴ്സിറ്റിയുടെ ഹോസൂർ റോഡിലുള്ള സെൻട്രൽ ക്യാമ്പസിലെ മൂന്ന് കാന്റീനുകൾ വിദ്യാർത്ഥികൾക്കിടയിൽ വളരെ പ്രശസ്തമാണ്. ഇവിടുത്തെ ‘മിംഗോസ്’ എന്ന കൗണ്ടറിലെ മോമോ-ചാട്ട് വിദ്യാർത്ഥികളുടെ പ്രധാന തെരഞ്ഞെടുപ്പാണ്. പെരി പെരി ഫ്രൈസ്, കോൾഡ് കോഫി, ഐസ്ഡ് ടീ, മാക് ആൻഡ് ചീസ് പാസ്ത, ചീസ് മാഗി, പെരി പെരി മാഗി എന്നിവയും ഇവിടെ ലഭ്യമാണ്. ക്യാമ്പസിലെ മറ്റ് കാന്റീനുകളിൽ നിന്നുള്ള ബൺ സമോസ, ബിരിയാണി, ചിക്കൻ സാന്റ്‌വിച്ച് എന്നിവയ്ക്കും വലിയ ആവശ്യക്കാരുണ്ട്.

വടക്കുകിഴക്കൻ വിഭവങ്ങൾ

ലാങ്ഫോർഡ് റോഡിലെ സെന്റ് ജോസഫ്സ് യൂണിവേഴ്സിറ്റിയിലെ അണ്ടർഗ്രാജ്വേറ്റ് കാന്റീൻ വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾക്ക് പേരുകേട്ടതാണ്. ഇവിടുത്തെ ‘ഡോൾഫിൻ’ ഫുഡ് കൗണ്ടറിൽ ഉത്തരേന്ത്യൻ, ദക്ഷിണേന്ത്യൻ ഭക്ഷണങ്ങൾ ലഭിക്കുമ്പോൾ, ‘നോർത്ത് ഈസ്റ്റ്’ കൗണ്ടറിൽ ലഭിക്കുന്ന പന്നിയിറച്ചി, കോഴിയിറച്ചി കറികൾ വിദ്യാർത്ഥികളെ വലിയതോതിൽ ആകർഷിക്കുന്നു. കൂടാതെ ക്യാമ്പസിന് പുറത്തുള്ള ‘മാച്ചീസ്’, ‘ദേശി വിദേശി’ എന്നീ ഇടങ്ങളും പി.ജി ക്യാമ്പസിന് പുറത്തുള്ള മോമോ സ്റ്റാളും കുറഞ്ഞ ചിലവിൽ സ്വാദിഷ്ടമായ ഭക്ഷണം നൽകുന്നവയാണ്.

  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ

ഓറിയോ മിൽക്ക് ഷേക്കും ചിക്കൻ റോൾസും

ബ്രിഗേഡ് റോഡിന് സമീപമുള്ള സെന്റ് ജോസഫ്സ് കോളേജ് ഓഫ് കൊമേഴ്‌സിലെ വിദ്യാർത്ഥികൾക്ക് പ്രിയങ്കരം ‘ചേട്ടാസ്’ ലെ ഓറിയോ മിൽക്ക് ഷേക്കുകളാണ്. കൂടാതെ ‘ചിൻ ലങ്’ ലെ ചിക്കൻ ഫ്രൈഡ് റൈസും ‘പാച്ചു റോൾസിലെ’ വിവിധതരം റോളുകളും ഇവരുടെ ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമാണ്.

ദക്ഷിണേന്ത്യൻ പലഹാരങ്ങൾ

ബി.ഇ.എൽ റോഡ് ക്യാമ്പസിലെ രാമയ്യ കോളേജ് വിദ്യാർത്ഥികൾക്ക് വിപുലമായ ഭക്ഷണ തെരഞ്ഞെടുപ്പുകളുണ്ട്. ആശുപത്രി ഗേറ്റിന് സമീപമുള്ള ‘എം.എസ്.ആർ ഗണേഷ് ദർശൻ കാന്റീൻ’ ഇവിടുത്തെ മസാല ദോശയ്ക്കും ഉഴുന്നുവടയ്ക്കും പ്രശസ്തമാണ്. കോളേജിന്റെ ബാക്ക് ഗേറ്റിന് സമീപമുള്ള “ഫുഡ് സ്ട്രീറ്റ്” വി.വി പുരത്തിന്റെ പ്രാദേശിക രൂപമായാണ് വിദ്യാർത്ഥികൾ കാണുന്നത്. ഇതുകൂടാതെ ഒഴിവുസമയങ്ങൾ ആഘോഷമാക്കാൻ 1522, ചിൻ ലങ്, പ്ലാൻ ബി, ചാപ്റ്റർ വൺ തുടങ്ങിയ ജനപ്രിയ കേന്ദ്രങ്ങളും രാമയ്യ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഇടങ്ങളാണ്.

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts