ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ ‘പിങ്ക് ലൈൻ’ ഉന്നതതല പാത സെപ്റ്റംബർ അവസാനത്തോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ സാധ്യത. അടുത്ത മാസം നടക്കുന്ന നിയമപരമായ സുരക്ഷാ പരിശോധനകൾക്കായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) തയ്യാറെടുപ്പുകൾ പൂർത്തിയാക്കിവരികയാണ്. കഴിഞ്ഞ ആഴ്ച നടന്ന ട്രെയിൻ പരിശോധനകൾക്ക് ശേഷം ചീഫ് കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റി (സി.സി.ആർ.എസ്) ഉന്നയിച്ച നിരീക്ഷണങ്ങൾക്കുള്ള മറുപടി റിപ്പോർട്ട് ബി.എം.ആർ.സി.എൽ ബുധനാഴ്ച സമർപ്പിച്ചു. വിജയകരമായി പൂർത്തിയാക്കിയ ഓസിലേഷൻ, എമർജൻസി ബ്രേക്ക് ഡിസ്റ്റൻസ് പരിശോധനകൾക്ക് പിന്നാലെ ഓഗസ്റ്റ് 12-ന് റിസർച്ച് ഡിസൈൻസ് ആൻഡ്…
Read MoreDay: 21 August 2026
ഖനന നിയന്ത്രണ നിയമ ഭേദഗതി: കേരളവും കർണാടകവും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സുപ്രീം കോടതിയിലേക്ക്
ഡൽഹി: പാർലമെന്റ് പാസ്സാക്കിയ ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി നിയമം 2026-ന് എതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങി സംസ്ഥാനങ്ങൾ. സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റമായി ചൂണ്ടിക്കാട്ടിയാണ് കേരളം, കർണാടകം, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളും ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ ജാർഖണ്ഡും കേന്ദ്ര നിയമത്തിനെതിരെ നിയമപോരാട്ടത്തിന് ഇറങ്ങുന്നത്. ഭേദഗതി അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകാനാണ് തീരുമാനം. ഹർജി ഫയൽ ചെയ്യുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തമ്മിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഭരണഘടനാ വിദഗ്ധരായ മുതിർന്ന അഭിഭാഷകരിൽനിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ…
Read Moreസോമാലിയൻ തീരത്ത് ആയുധക്കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി; ആറ് ഇന്ത്യക്കാർ ബന്ദികളെന്ന് റിപ്പോർട്ട്
മൊഗാദിഷു: തുർക്കി സൈന്യത്തിനായുള്ള ആയുധങ്ങളുമായി പോയ ‘എം.വി ലുതുഫ്’ എന്ന ചരക്കുകപ്പൽ സോമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയതായി റിപ്പോർട്ട്. കാമറൂൺ പതാക ഘടിപ്പിച്ച കപ്പലിലെ പത്തംഗ ജീവനക്കാരിൽ ആറ് പേർ ഇന്ത്യക്കാരാണെന്ന് സോമാലിയയുടെ ഔദ്യോഗിക വക്താവ് വെളിപ്പെടുത്തി. പോളാർ മൂവ്‌മെന്റ് ഷിപ്പിങ്ങിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പൽ. മൊഗാദിഷുവിലെ തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന ആയുധങ്ങളും വിവിധ വാർത്താവിനിമയ-സാറ്റലൈറ്റ് ഉപകരണങ്ങളുമാണ് കപ്പലിലുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച പൻഡ്ലാൻഡിലെ ഐൽ ജില്ലയിലുള്ള മരയ്യ തീരത്തുനിന്ന് മൂന്നര നോട്ടിക്കൽ മൈൽ അകലെവച്ചാണ് കൊള്ളക്കാർ കപ്പൽ പിടിച്ചെടുത്തത്. കപ്പലിൽ ബന്ദികളാക്കപ്പെട്ടവരിൽ…
Read Moreസ്കൂൾ ബാഗുകളും പാൽക്കുപ്പികളും ഉൾപ്പടെയുളള കൂട്ടക്കുഴിമാടം കണ്ടെത്തി; കുട്ടികളുടേതടക്കം 582 അസ്ഥികൂടങ്ങൾ പുറത്തെടുത്തു
ശ്രീലങ്കൻ ആഭ്യന്തരയുദ്ധകാലത്ത് കാണാതായ സാധാരണക്കാരുടേതെന്ന് കരുതുന്ന ഭീകരമായ കൂട്ടക്കുഴിമാടം ജാഫ്നയ്ക്ക് സമീപമുള്ള ചെമ്മണിയിൽ കണ്ടെത്തി. കുഞ്ഞുങ്ങളുടേയും കുട്ടികളുടേയും ഉൾപ്പെടെ 582 അസ്ഥികൂടങ്ങളാണ് ഇവിടെനിന്ന് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. ശ്രീലങ്കൻ സൈന്യവും എൽ.ടി.ടി.ഇയും തമ്മിൽ നടന്ന രൂക്ഷമായ ആഭ്യന്തരയുദ്ധത്തിനിടെ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്ത തമിഴ് വംശജരായ സാധാരണക്കാരുടെ മൃതദേഹാവശിഷ്ടങ്ങളാണിതെന്നാണ് പ്രാഥമിക നിഗമനം. അന്താരാഷ്ട്ര മാധ്യമങ്ങളായ ‘ദി ടെലിഗ്രാഫ്’, ‘അൽ ജസീറ’ എന്നിവയാണ് നടുക്കുന്ന ഈ വാർത്ത പുറത്തുവിട്ടത്. മൃതദേഹാവശിഷ്ടങ്ങൾക്ക് പുറമെ കുഞ്ഞുങ്ങളുടെ കളിക്കോപ്പുകൾ, പാൽക്കുപ്പികൾ, സ്കൂൾ ബാഗുകൾ, ചെരുപ്പുകൾ, വളകൾ എന്നിവയും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. ഇരുകൈകളും നെഞ്ചോട്…
Read More