പടക്ക യൂണിറ്റിൽ പൊട്ടിത്തെറി; ഒരാൾ കൂടി മരിച്ചു, മരണസംഖ്യ 5 ആയി.

ചെന്നൈ:  പൊള്ളലേറ്റ് ഒരാൾ കൂടി മരിച്ചതോടെ തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്ക യൂണിറ്റിലുണ്ടായ സ്‌ഫോടനത്തിൽ വ്യാഴാഴ്ച മരിച്ചവരുടെ എണ്ണം അഞ്ചായി. മഞ്ഞളോടൈപ്പട്ടി വില്ലേജിലെ യൂണിറ്റ് തൊഴിലാളിയായ മുനിയസാമിയാണ് മരിച്ചത്.

ബുധനാഴ്ചയുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പിന്നീട് പരിക്കേറ്റവരിൽ ഒരാൾ കൂടി ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

യൂണിറ്റ് ഉടമ കറുപ്പസാമി, സെന്തിൽ, കാശി, അയ്യമ്മാൾ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മധുര രാജാജി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന സരസ്വതിയുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. ശ്രീ സോളായി പടക്കങ്ങളിൽ രാസവസ്തുക്കൾ കലർത്തുന്നതിനിടെയുണ്ടായ ഘർഷണം മൂലമാണ് സ്‌ഫോടനമുണ്ടായതെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts