ബെംഗളൂരു: മെട്രോ നഗരങ്ങളിലെ കൊലകളിലും കവർച്ചകളിലും ബെംഗളൂരു രണ്ടാമത്!! ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2017-ലെ കണക്കനുസരിച്ച് കൊലപാതകങ്ങളും കവർച്ചയുമടക്കമുള്ള കുറ്റകൃത്യങ്ങൾ ബെംഗളൂരുവിൽ വർധിച്ചുവരുന്നതായി റിപ്പോർട്ട്. രാജ്യത്തെ മെട്രോ നഗരങ്ങളുടെ കൂട്ടത്തിൽ ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഡൽഹിക്കുപിന്നിൽ രണ്ടാമതാണ് ബെംഗളൂരുവിന്റെ സ്ഥാനം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ ഡൽഹിക്കും മുംബൈയ്ക്കും പിന്നാലെ ബെംഗളൂരുവാണ് മൂന്നാം സ്ഥാനത്ത്. മുൻവർഷങ്ങളെക്കാൾ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2017-ൽ നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 235 കൊലക്കേസുകളാണ്. കൊലക്കേസുകളിൽ മുമ്പിലുള്ള ഡൽഹിയിൽ 400 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്നാം…
Read MoreYear: 2019
കനത്ത മഴയിൽ പൊലിഞ്ഞത് 12 ജീവനുകൾ, 5400 വീടുകൾ തകർന്നു, വ്യാപക നാശനഷ്ടം
ബെംഗളൂരു: സംസ്ഥാനത്ത് മൂന്നു ദിവസത്തിനിടെ മഴക്കെടുതിയിൽ 12 മരണമാണ് വിവിധ ജില്ലകളിലുണ്ടായത്. ഔദ്യോഗിക കണക്കനുസരിച്ച് 5400ൽ അധികം വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നു. ബെലഗാവി, ബാഗൽകോട്ട്, ചിക്കമംഗളൂരു, കുടക്, ഹവേരി, ചിത്രദുർഗ, ഗദക്, ധാർവാഡ് തുടങ്ങിയ ജില്ലകളിലായി 12 ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ടുവരെ 2176 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. അതേസമയം ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണസേനയുടെ രണ്ടു യൂനിറ്റുകൾ ബെലാഗവിയിലേക്കും ഒരു യൂണിറ്റ് ഗദകിലേക്കും തിരിച്ചിട്ടുണ്ട്.…
Read Moreപൂജ അവധിക്ക് തൊട്ട് മുൻപ് സർവ്വീസ് റദ്ദാക്കി; ദീപാവലിക്ക് തൊട്ടുമുമ്പായി 3 സ്കാനിയ ബസുകൾ കൂടി പിൻവലിക്കുന്നു;കർണാടക ആർ.ടി.സി.1500 പ്രത്യേക സർവീസുകൾ നടത്തുമ്പോൾ;നിലവിലുള്ള സർവ്വീസ് കൂടി പിൻവലിച്ച് കേരള.
ബെംഗളൂരു : ദീപാവലി അവധിക്ക് നാട്ടിലേക്ക് വൻ യാത്ര തിരക്കിനിടെ ബംഗളൂരു മലയാളികളെ വീണ്ടും ബുദ്ധിമുട്ടിച്ച് കേരള ആർ ടി സി. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിലേക്കുള്ള വാടക സ്കാനിയ ബസുകൾ ഇന്നുമുതൽ സർവീസ് നടത്തില്ല. ബസ്സുകൾ ടെസ്റ്റിന് കയറ്റുന്നതിനാൽ ആണ്താൽക്കാലികമായി സർവീസുകൾ റദ്ദാക്കിയത് എന്നാണ് അധികൃതരുടെ വിശദീകരണം. ദീപാവലി തിരക്കേറിയ 25 ന് മാത്രം കർണാടക ആർടിസി ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 12 അധിക സർവീസുകൾ പ്രഖ്യാപിച്ചിരിക്കെയാണ് കേരള ആർടിസി നിലവിലുള്ള ഷെഡ്യൂളുകൾ കൂടി റദ്ദാക്കിയത് . പകരം ഡീലക്സ്സ്പെഷൽ ബസ്സുകൾ ഏർപ്പെടുത്താൻ…
Read Moreജെ.ഡി.എസിനുള്ളിൽ കലാപം!ഏത് നിമിഷവും പൊട്ടിത്തെറിക്കാം;അനുനയ നീക്കവുമായി ദേവഗൗഡ.
ബെംഗളൂരു : ദേവഗൗഡയുടെയും മക്കളുടെയും കൊച്ചുമക്കളുടെയും രാഷ്ട്രീയ കുടുംബ ആധിപത്യത്തിനെതിരെ 11 എം എൽ സി മാർ ഉൾപ്പെടെ 27 ജെഡിഎസ് സാമാജികർ രംഗത്ത്. കടുത്ത അഭിപ്രായ ഭിന്നത ഉള്ള ഇവരെ അനുനയിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ ദേവഗൗഡ തുടങ്ങിക്കഴിഞ്ഞു. നവംബർ ആദ്യവാരത്തിൽ മംഗളൂരുവിൽ യോഗം ചേരാനാണ് ഇവരുടെ തീരുമാനം. ഭരണം കയ്യിലുണ്ടായിട്ടും തങ്ങളുടെ ഒന്നും മണ്ഡലത്തിലേക്ക് വികസന ഫണ്ട നൽകാൻ കുമാരസ്വാമി തയ്യാറായില്ല എന്ന് ഇവർ ആരോപിക്കുന്നു. ജി.ടി.ദേവഗൗഡ, എസ് ആർ ശ്രീനിവാസ്, സുരേഷ് ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിമതർ ഒത്തുകൂൂടിയിരിക്കുന്നത്.
Read Moreഅലയൻസ് യൂണിവേഴ്സിറ്റിയിലെ മുൻ വൈസ് ചാൻസലറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം;പ്രതിയെ ഹെബ്ബാൾ മേൽപ്പാലത്തിൽ വെടി വച്ച് വീഴ്ത്തി സിറ്റി പോലീസ്.
ബെംഗളൂരു : അലയൻസ് യൂണിവേഴ്സിറ്റിയിലെ മുൻ വൈസ് ചാൻസലർ അയ്യപ്പ ദൊരൈയെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതികളിലൊരാളെ പോലീസ് വെടി വച്ച് പിടികൂടി. http://bangalorevartha.in/archives/40230 പിൻതുടരുന്നതിനിടെ രണ്ട് പോലീസുകാരെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനാൽ ആണ് ഇൻസ്പെക്ടർ മിഥുൻ പ്രതിയായ ഗണേശിന്റെ (30) മുട്ടിനു താഴെ രണ്ട് തവണ വെടിയുതിർത്തത്. ഹെബ്ബാൾ മേൽപ്പാലത്തിൽ വച്ചാണ് സംഭവം നടന്നത്. http://bangalorevartha.in/archives/40268 അലയൻസ് യൂണിവേഴ്സിറ്റിയുടെ ഉടമകൾ ആയ സഹോദരൻമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഒരു ഉടമയായ മധുകർ അംഗൂറിനേയും സുഹൃത്ത് അയ്യപ്പ ദൊരെയെയും വധിക്കാൻ സുധീർ അംഗുർ ക്വട്ടേഷൻ…
Read Moreപൂമാല കഴിച്ച പശുവിന്‍റെ വയറ്റില്‍നിന്നും 20 പവന്‍റെ സ്വര്‍ണമാല!!
ബെംഗളൂരു: ശിവമൊഗ സാഗര്‍ താലൂക്കിലെ നന്ദിത്താലെ ഗ്രാമത്തിലാണ് സംഭവം. ഒന്നര വയസ്സ് പ്രായമുള്ള പശുവിന് കഴിക്കാന്‍ അമ്പലത്തില്‍ സമര്‍പ്പിച്ച പൂമാല, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 20 പവന്‍റെ സ്വര്‍ണമാല!! ഒന്നര വയസ്സോളം പ്രായമുള്ള പശുവിന് കഴിക്കാന്‍ നല്‍കിയതാണ് വാടിയ പൂമാല. വെറും പൂമാലയായിരുന്നില്ല. വിജയദശമി ദിനത്തില്‍ പൂജയുടെ ഭാഗമായി വിഗ്രഹത്തില്‍ ചാര്‍ത്തിയ പൂമാലയാണ് പശുവിന് കഴിക്കാന്‍ നല്‍കിയത്. എന്നാല്‍, പൂമാലയ്‌ക്കൊപ്പം 20 പവന്‍റെ സ്വര്‍ണമാലയുണ്ടായിരുന്നത് ആരും ശ്രദ്ധിച്ചില്ല, പൂമാലയ്ക്കൊപ്പം സ്വര്‍ണമാലയും പശു കഴിച്ചു. വിജയദശമി ദിനത്തില്‍ പൂജയുടെ ഭാഗമായി വിഗ്രഹത്തില്‍ പൂമാലയ്‌ക്കൊപ്പം 20 പവന്‍റെ സ്വര്‍ണമാല…
Read Moreശക്തമായ മഴയിൽ മുങ്ങി വടക്കൻ കർണാടകം; ഒട്ടേറെ ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ
ബെംഗളൂരു: ശക്തമായ മഴയിൽ മുങ്ങി വടക്കൻ കർണാടകം; ഒട്ടേറെ ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ. റോഡുകളും പാലങ്ങളും മുങ്ങിയതോടെ പലയിടങ്ങളിലും ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. രണ്ട് ദിവസമായി ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ബെലഗാവി, ധാർവാഡ്, ഗദക്, ഹവേരി, കലബുറഗി, കൊപ്പാൾ, ചാമരാജനഗർ, ചിക്കമംഗളൂരു, ചിത്രദുർഗ എന്നീ ജില്ലകളിൽ ദുരിതംവിതച്ച് ശക്തമായ മഴയാണ് പെയ്തത്. ദക്ഷിണകന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നീ ജില്ലകളിൽ 23, 24, 25 തീയതികളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ ഭരണാധികാരികളോട് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനും നിർദേശിച്ചിട്ടുണ്ട്. വരുന്ന മൂന്നുദിവസത്തേക്ക് ബെംഗളൂരുവിൽ യെല്ലോ…
Read Moreഇന്‍ഫോസിസിന്റെ ഓഹരിവില കുത്തനെ ഇടിഞ്ഞു
ബെംഗളൂരു: ഇന്‍ഫോസിസിന്റെ ഓഹരിവില കുത്തനെ ഇടിഞ്ഞു. ലാഭം പെരുപ്പിച്ച് കാണിക്കുവാൻ അനധികൃത നടപടി സ്വീകരിച്ചെന്നു ആരോപണം ഉയർന്നതോടെ 14 ശതമാനം നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വ്യാപാര ദിനത്തില്‍ 767.85 രൂപയ്ക്കാണ് അവസാനിപ്പിച്ചതെങ്കിൽ ഇന്ന് വിപണിയില്‍ വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വില 645 രൂപയിലേയ്ക്ക് താഴുകയായിരുന്നു. കമ്പനിയുടെ ചെലവുകള്‍ കുറച്ചു കാണിച്ച് ലാഭം ഉയര്‍ത്താന്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ആരോപണം ഉയർന്നതോടെ ഇക്കാര്യം ഓഡിറ്റ് കമ്മറ്റിക്കു മുന്നിൽ വെച്ചിട്ടുണ്ടെന്നും കമ്പനിയുടെ നയത്തിന് അനുസൃതമായി വിഷയം കൈകാര്യം ചെയ്യുമെന്നും ഇന്‍ഫോസിസ് അറിയിച്ചു.
Read More26 വയസിന്‍റെ വ്യത്യാസം; ഭാര്യ ഇടയ്ക്ക് ‘അച്ഛാ’യെന്ന് വിളിക്കുമെന്ന് മിലിന്ദ്!!
നടനും മോഡലുമായ മിലിന്ദ് സോമനും അങ്കിതയും തമ്മില്‍ കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. 52 കാരനായ മിലിന്ദ് 27 കാരിയായ അങ്കിതയെ വിവാഹം കഴിക്കുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. മോഡലിംഗില്‍ സജീവമായ മിലിന്ദിന് ശക്തമായ പിന്തുണ നല്‍കുന്ന ആരാധകരും കുറവല്ല. മിലിന്ദും അങ്കിതയും ഒരുമിച്ചെത്തിയ ഒരു വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ആരാധകരുടെ കമന്‍റുകള്‍ വായിച്ച് അതിന് മറുപടി നല്‍കുന്ന വീഡിയോയാണ് ഇരുവരുടേതുമായി പുറത്ത് വന്നത്. അതിലൊരു കമന്‍റ് ഇങ്ങനെയായിരുന്നു -‘അങ്കിത മിലിന്ദിനെ അച്ഛനെന്ന് വിളിക്കണം’. ഇതിന് മറുപടിയായി ‘ചിലപ്പോഴൊക്കെ അവള്‍ എന്നെ അങ്ങനെ വിളിക്കാറുണ്ട്’…
Read Moreഅധാർമിക പ്രവർത്തനങ്ങൾ നടത്തുന്നതായി ഇൻഫോസിസ് മേധാവികൾക്കെതിരേ ഗുരുതര ആരോപണങ്ങൾ!!
ബെംഗളൂരു: അധാർമിക പ്രവർത്തനങ്ങൾ നടത്തുന്നതായി ഇൻഫോസിസ് മേധാവികൾക്കെതിരേ ഗുരുതര ആരോപണങ്ങളുമായി പേരുവെളിപ്പെടുത്താത്ത ചില ജീവനക്കാർ രംഗത്ത്. ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സലിൽ പരേഖ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിലഞ്ജൻ റോയ് എന്നിവർ കമ്പനിയുടെ ലാഭമുയർത്തുന്നതിനുവേണ്ടി അധാർമികപ്രവർത്തനങ്ങൾ നടത്തുന്നതായി കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടർമാർക്കു നൽകിയ കത്തിൽ ജീവനക്കാർ ആരോപിച്ചു. ഇരുവരും കുറച്ചുകാലമായി അധാർമികപ്രവർത്തനങ്ങൾ നടത്തുന്നതായി ഇവരുടെ ഇ- മെയിലുകളിൽനിന്നും ഫോൺ സംഭാഷണരേഖകളിൽനിന്നും വ്യക്തമാണെന്നു ജീവനക്കാർ ആരോപിക്കുന്നു. കത്തിൽ ‘എത്തിക്കൽ എംപ്ലോയീസ്’ എന്നാണ് ജീവനക്കാർ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ പാദത്തിൽ (ജൂലായ്- സെപ്റ്റംബർ) വരുമാനവും ലാഭവും…
Read More