മധുവിന്‍റെ കൊലപാതകം; പൊതുതാത്പര്യം മുൻനിർത്തി ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

കൊച്ചി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവം അതീവ ഗൗരവമുള്ളതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

പൊതുതാത്പര്യം മുൻനിർത്തി ഹൈക്കോടതി ജസ്റ്റിസ് കെ. സുരേന്ദ്രൻ നൽകിയ കത്തിൽ ചീഫ് ജസ്റ്റിസിന്‍റെ നിർദേശപ്രകാരണ് ഡിവിഷൻ ബെഞ്ച് കേസെടുത്തിരിക്കുന്നത്. അതേസമയം, മധു കൊലക്കേസിലെ ഹൈക്കോടതി ഇടപെടല്‍ സർക്കാരിനെതിരെയുള്ള നടപടിയല്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി കേസെടുത്തിരിക്കുന്നത്.

  ലക്ഷങ്ങളുടെ ശമ്പളം, ആഡംബര ഫ്ലാറ്റ്; എന്നിട്ടും ഉള്ളിൽ ശൂന്യത! ഐടി നഗരത്തിലെ യുവാക്കൾക്കിടയിൽ പടരുന്ന ആങ്‌സൈറ്റി; വൈറലായി ബെംഗളൂരു ടെക്കിയുടെ വീഡിയോ

മധുവിന്‍റെ കൊലപാതകം അതീവ ഗൗരവമുള്ളതാണെന്നും വിഷയത്തിൽ കോടതി അടിയന്തരമായി ഇടപെടമെന്നും സുരേന്ദ്രൻ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേസിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയേയും ഹൈക്കോടതി നിയോഗിച്ചു. കേസിലെ തുടർ നടപടികൾ വ്യക്തമാക്കണമെന്നും കോടതി ഉത്തരവിട്ടുണ്ട്. വിഷയത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകാമെന്ന് സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ആദിവാസി യുവാവായ മധു കൊല്ലപ്പെടുന്നത്. മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മധുവിനെ പിടികൂടി മര്‍ദ്ദിച്ച് പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് മധു മരണത്തിന് കീഴടങ്ങി. മരണത്തിന് കാരണം മര്‍ദ്ദനമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. സംഭവത്തില്‍ 16 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓട്ടോ എൽപിജി പ്രതിസന്ധി: ദുരിതത്തിലായി ഓട്ടോ ഡ്രൈവർമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കനത്ത മഴ: 750 ചേരിനിവാസികൾ അന്തിയുറങ്ങിയത് പെരുവഴിയിൽ; വീടുകൾ വെള്ളത്തിനടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us