മാണ്ഡ്യയില്‍ ബന്ദ്‌ അക്രമാസക്തം ; എം എല്‍ എ അമ്ബരീഷിന്റെ കട്ടൌട്ടുകള്‍ തകര്‍ത്തു ;സിദ്ധരാമയ്യ യുടെ ചിത്രങ്ങള്‍ക്ക് എതിരെ കല്ലേറ് ;700 ബസ്‌ സര്‍വീസുകള്‍ നിര്‍ത്തി വച്ചു.

ബെംഗളുരു: കാവേരി നദീജല വിതരണവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാവുന്നു. തമിഴ്‌നാടിന് കാവേരി നദിയില്‍ നിന്നും ജലം നല്‍കണമെന്ന് സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം വ്യാപകമാകുന്നത്. പ്രധാന ഹൈവേയില്‍ പ്രതിഷേധക്കാര്‍ ടയറുകള്‍ കത്തിക്കുകയും ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് 700 ഓളം ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. കര്‍ണാടകയ്ക്കും തമിഴ്‌നാടിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ തടയുകയും തമിഴ്‌നാട്ടില്‍ വച്ച് ഒരു ബസിന് നേരെ ആക്രമണവും ഉണ്ടായിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ ബെംഗളുരു, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്ന് തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലേക്കുള്ള ബസ് സര്‍വീസുകളാണ്…

Read More

നമ്മള്‍ എത്ര ഭാഗ്യവാന്മാര്‍!! ഇതുവരെ ഒരു സ്പെഷ്യല്‍ ട്രെയിനും പ്രഖ്യാപിക്കാതെ റെയില്‍വേ.

ബെന്ഗലൂരു : മലയാളികള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന ഇന്ത്യയിലെ ഒരു നഗരമാണ് ബെന്ഗലൂരു എന്നാ കാര്യം എല്ലാവര്ക്കും അറിയാവുന്നതാണ്,ഓണം വരുമ്പോള്‍ അവരെല്ലാം കൂട്ടത്തോടെ നാട്ടിലേക്കു പോകാന്‍ ഉള്ള ശ്രമം നടത്തും എന്നാ കാര്യവും എല്ലാവര്ക്കും അറിയാവുന്നതാണ് ,റെയില്‍വേ ക്കും അതറിയാം ,എന്നാലും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിക്കുക എന്നാ കാര്യം മാത്രം അവര്‍ ചെയ്യില്ല. ഏകദേശം രണ്ടാഴ്ച മുന്‍പ് തന്നെ നന്ദേട്-കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചിരുന്നു നമ്പര്‍ :07505/07504, അതിനു ശേഷം സെകന്തരബാദ്- കൊച്ചുവേളി സ്പെഷ്യല്‍ പ്രഖ്യാപിച്ചു നമ്പര്‍ : 07115/07116,പിന്നീട് കൊച്ചുവേളി-നിസമുദ്ധീന്‍ പ്രഖ്യാപിച്ചു .നമ്പര്‍…

Read More

വീണ്ടും മലക്കം മറിഞ്ഞ് സുരേന്ദ്രന്‍.

പാലക്കാട്: ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ .സുരേന്ദ്രന്‍. കണ്ണൂരില്‍ സിപിഎം ആസൂത്രിതമായി ആക്രമണങ്ങള്‍ നടത്തുന്നു. മുഖ്യമന്ത്രി ഇടപെട്ട് സമാധാനത്തിന് ശ്രമിക്കണം, സുരേന്ദ്രന്‍ പറഞ്ഞു. അണികളെ നിലക്കു നില്‍ത്താന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാവും. പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കാനാണ് സിപിഎം നീക്കമെങ്കില്‍ ചെറുക്കും. ഇനിയുണ്ടാവുന്ന എല്ലാ പ്രകോപനങ്ങള്‍ക്കും സിപിഎം ആയിരിക്കും ഉത്തരവാദിയെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ആയുധ പരീശിലനം നടത്തുന്നുവെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന മനപൂര്‍വ്വം പ്രകോപനമുണ്ടാക്കുവാനുള്ള നീക്കമാണ്. തെളിവുണ്ടെങ്കില്‍ ആഭ്യന്തരവകുപ്പ്…

Read More

ഇനി ധൈര്യമായി ഭരിക്കുന്ന സര്‍ക്കാറുകളെ വിമര്‍ശിക്കാം ;രാജ്യദ്രോഹകുറ്റമാകില്ലെന്നു സുപ്രീം കോടതി.

ഡല്‍ഹി: സര്‍ക്കാര്‍ നയങ്ങളെയും സര്‍ക്കാരിനെയും വിമര്‍ശിച്ചാല്‍ അത് രാജ്യദ്രോഹ കുറ്റമാകില്ലെന്ന് സുപ്രീംകോടതി. അപകീര്‍ത്തി, രാജ്യദ്രോഹ കേസുകള്‍ പരിഗണിക്കുമ്പോള്‍ ഇതുസംബന്ധിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി പിന്തുടരണമെന്നും സുപ്രീംകോടതി നിര്‍ദേശം. ജസ്റ്റീസ് ദീപക് മിശ്ര, യു.യു. ലളിത് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. സന്നദ്ധസംഘടനയായ കോമണ്‍ കോസും ആണവവിരുദ്ധ പ്രവര്‍ത്തകന്‍ ഡോ. എസ്.പി. ഉദയകുമാറും നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി സര്‍ക്കാര്‍ വിമര്‍ശനം രാജ്യദ്രോഹമല്ലെന്നു പ്രസ്താവിച്ചത്. അഡ്വ. പ്രശാന്ത് ഭൂഷനാണ് ഇവര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായത്. 1962ല്‍ കേദാര്‍നാഥും ബിഹാറും തമ്മിലുള്ള കേസ് പരിഗണിക്കവേയാണ് ഭരണഘടനാ ബെഞ്ച് രാജ്യദ്രോഹ…

Read More

അവസാനം എം.കൃഷ്ണപ്പ മന്ത്രിയായി ചുമതലയേറ്റു ;നഗരത്തിൽ റിയൽ എസ്റ്റേറ്റിന്റെ സാദ്ധ്യതകൾ നേരത്തെ മനസ്സിലാക്കിയ ബിരുദ ധാരി ; 610 കോടി ആസ്തിയുള്ള ഏറ്റവും ധനികനായ നിയമസഭാ സാമാജികന്റെ പിതാവ്.

ബെംഗളുരു : അനിശ്ചിതത്വങ്ങൾക്കൊടുവിൽ മൂന്നു വർഷം വൈകിയാണെങ്കിലും വിജയ നഗർ എം.എൽ.എയും സംസ്ഥാനത്തെ പ്രധാന കോൺഗ്രസ് നേതാവുമായ എം കൃഷ്ണപ്പക്ക് മന്ത്രി സ്ഥാനലബ്ദി. ഇന്നലെ രാജ്ഭവനിൽ നടന ലളിതമായ ചടങ്ങിൽ ഗവർണർ വാജുബായി വാല സത്യവാചകം ചൊല്ലിക്കൊടുത്തു. സീനിയർ നേതാവും രണ്ടു തവണ എം എൻ എ ആയിട്ടും കൃഷ്ണപ്പയുടെ നറുക്ക് വീഴാൻ വൈകുകയായിരുന്നു.കഴിഞ്ഞ മാസം നടന്ന മന്ത്രിസഭാ അഴിച്ചു പണിയിൽ, പ്രശസ്ത നടൻ റിബൽ സ്റ്റാർ അംബരീഷിനെയെല്ലാം ഒഴിവാക്കിയ അഴിച്ചു പണി എം കൃഷ്ണപ്പക്ക് മന്ത്രി സ്ഥാനം ലഭിക്കും എന്ന് എല്ലാവരും പ്രതീക്ഷിച്ചു.…

Read More

കാവേരി ജല വിഷയത്തിൽ സുപ്രീം കോടതിയുടെ നിർദ്ദേശത്തിൽ പ്രതിഷേധിച്ച് ഈ മാസം 9 ന് കർണാടക ബന്ദാഹ്വാനം

ബെംഗളൂരു : അടുത്ത പത്തു ദിവസം 15000 ടി എം സി ജലം തമിഴ്നാടിന് വിട്ടുകൊടുക്കണം എന്ന സുപ്രീം കോടതി നിർദ്ദേശത്തിൽ പ്രതിഷേധിച്ച്  വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിലുള്ള ഒക്കൂട്ട വരുന്ന ഒൻപതാം തീയതി കർണാടക ബന്ദ് പ്രഖ്യാപിച്ചു. ബന്ദ് ജനങ്ങളെ വളരെയധികം ബാധിക്കും എന്നറിയാമെങ്കിലും കാവേരി വിഷയത്തിൽ ഇതല്ലാതെ മറ്റൊരു വഴിയില്ല എന്ന് അദ്ദേഹം അറിയിച്ചു. ” ഞാൻ ജയിലിൽ പോകാൻ തയ്യാറാണ് എന്നാലും തമിഴ്നാടിന് ജലം വിട്ടുകൊടുക്കരുത്” എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്നലെ വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനങ്ങൾ റിച്ച്…

Read More