ബെംഗളൂരു : വടക്കുപടിഞ്ഞാറൻ ബെംഗളൂരുവിലെ കാമാക്ഷിപാല്യ ബസ് സ്റ്റാൻഡിന് സമീപത്തെ ഫുട്പാത്തിൽ വെള്ളിയാഴ്ച രാവിലെ 42 കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വൃഷഭവതി നഗർ നിവാസിയായ സതീഷിന്റെ മൃതദേഹമാണ് ഫുട്പാത്തിൽ കണ്ടെത്തിയത്. ഫുട്പാത്ത് കല്ല് ഉപയോഗിച്ച് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സതീഷിന്റെ തലയിൽ വലിയ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു. മദ്യലഹരിയിൽ വീണു മരിച്ചതാകാനും സാധ്യതയുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു. മൈസൂരു ജില്ലയിലെ കിരംഗുരു സ്വദേശിയായ സതീഷ് ഒരു പതിറ്റാണ്ടിലേറെയായി ബെംഗളൂരുവിൽ കൂലിപ്പണിക്കാരനായി ജോലി ചെയ്ത വരുകയായിരുന്നു.
Read More