ഡി.കെ ശിവകുമാർ സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ചില്ലു തകർന്നു അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ബംഗളൂരു: കോൺഗ്രസ്‌ അധ്യക്ഷൻ ഡി കെ ശിവകുമാർ സഞ്ചരിച്ച  ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഹെലികോപ്റ്ററിൽ പരുന്ത് ഇടിച്ചതിനെ തുടർന്ന് കോപ്റ്ററിന്റെ ചില്ലുകൾ തകർന്നു. റാലിക്കായി മുൾബാഗിലുവിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ജക്കൂർ എയർപോർട്ടിൽ നിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത്. പരുന്ത് ഇടിച്ചതിന് പിന്നാലെ ഹെലികോപ്റ്റർ ബംഗളൂരു എച്ച്എൽ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഒപ്പമുള്ള ചാനൽ ക്യാമറാമാന് ചില്ല് തകർന്ന് പരിക്ക് പറ്റിയിട്ടുണ്ട്.

Read More

കർണാടകയിൽ കോൺഗ്രസ്‌ ജയം സുനിശ്ചിതം ; ഡി.കെ ശിവകുമാർ

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയം സുനിശ്ചിതമെന്ന് ഡി.കെ. ശിവകുമാര്‍ . 140ന് മുകളില്‍ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തും. ഓപ്പറേഷന്‍ ലോട്ടസ് ഇക്കുറി വിലപ്പോവില്ലെന്നും തോല്‍വി ഭയന്ന് ബിജെപി വര്‍ഗീയ കാര്‍ഡിറക്കി തുടങ്ങിയതായും ശിവകുമാര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് ദിനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഡി.കെ.ശിവകുമാര്‍. ജയം സുനിശ്ചിതമാണ്. 140 സീറ്റിന് മുകളില്‍ പ്രതീക്ഷയുണ്ട്. വിശ്വസ്തരായ പ്രവര്‍ത്തകര്‍ക്കാണ് ഇക്കുറി സീറ്റ് നല്‍കിയതെന്നതിനാല്‍ ഓപ്പറേഷന്‍ താമര ഇക്കുറി വിലപ്പോകില്ലെന്നും ശിവകുമാര്‍ പറഞ്ഞു.

Read More

ശിവകുമാറിന്റെ സ്വകാര്യ ഹെലികോപ്റ്റർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു

ബെംഗളൂരു: സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ സ്വകാര്യ ഹെലികോപ്റ്റര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഡികെ ശിവകുമാറിന്റെ ഭാര്യ ഉഷയും മകനും മകളുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. പതിവ് പരിശോധന നടത്താന്‍ എത്തിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഹെലികോപ്റ്റര്‍ ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പരിശോധനയെ എതിര്‍ത്ത പൈലറ്റ് ഇതൊരു സ്വകാര്യ ഹെലികോപ്റ്ററാണെന്നും പരിശോധന അനുവദിക്കില്ലെന്നും പറഞ്ഞു. എങ്കിലും ഉദ്യോഗസ്ഥര്‍ മുന്നോട്ട് പോയി അവരുടെ പരിശോധന നടത്തി. സംഭവത്തെക്കുറിച്ച്‌ ഡികെ ശിവകുമാര്‍ പ്രതികരിച്ചു, “എനിക്ക് മഞ്ജുനാഥനോട് അപാരമായ വിശ്വാസവും സ്നേഹവുമുണ്ട്. അദ്ദേഹം എന്നെയും സംസ്ഥാനത്തെയും അനുഗ്രഹിക്കട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,…

Read More

ഡികെ ശിവകുമാറിന്റെ ഹർജികൾ, വിധി പറയാൻ മാറ്റി 

ബെംഗളൂരു: 2020ലെ അനധികൃത സ്വത്ത് സമ്പാദന കേസിൽ നേതാവ് ഡി കെ ശിവകുമാർ സമർപ്പിച്ച രണ്ട് ഹർജികളും കർണാടക ഹൈക്കോടതി വിധി പറയാൻ മാറ്റി. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസും സി ബി ഐ നടത്തിയ അന്വേഷണവുമാണ് ശിവകുമാർ ചെയ്തത്. ഈ രണ്ട് ഹർജികളാണ് ഹൈക്കോടതി വിധി പറയാൻ മാറ്റിയത്. ജസ്റ്റിസ് കെ നടരാജൻറെ സിംഗിൾ ബെഞ്ചാണ് തിങ്കളാഴ്ച പരിഗണിച്ച്‌ വിധി മാറ്റിയത്.

Read More

ഡികെ ശിവകുമാറിന്റെ ആസ്തി 1414 കോടി

ബെംഗളൂരു: കോൺഗ്രസ്‌ നേതാവ് ഡി.കെ. ശിവകുമാറിൻറെ ആസ്തിയിൽ കഴിഞ്ഞ അഞ്ച് വർഷത്തിൽ 68 ശതമാനത്തിൻറെ വർദ്ധന. മേയ് 10ന് നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അദ്ദേഹത്തിന്റെ നാമനിർദ്ദേശപത്രികയിലെ വിവരമനുസരിച്ച് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി 1414 കോടി രൂപ. തൻറെയും തൻറെ കുടുംബാംഗങ്ങളുടെയും സംയുക്ത ആസ്തിയാണ് 1414 കോടി രൂപയെന്ന് അദ്ദേഹം അറിയിച്ചു. ഏകദേശം 12 ബാങ്ക് അക്കൗണ്ടുകളാണ് ഇദ്ദേഹത്തിന് ഉള്ളത്. ഇതിൽ ചിലത് സഹോദരൻ ഡി.കെ. സുരേഷുമായി ചേർന്നുള്ളവയാണ്. 8.3 ലക്ഷം രൂപയുടെ ഒരു ടൊയോട്ട കാർ മാത്രമേ സ്വന്തമായുള്ളൂ. സ്ഥാവര…

Read More

നാമനിർദേശ പത്രിക സമർപ്പിച്ച് ഡി.കെ ശിവകുമാർ

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിൽ കനകാപുര മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച് പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ  പത്രിക സമർപ്പിക്കുന്നതിന് മുമ്പായി കനകാപുരയിൽ വൻ റാലി സംഘടിപ്പിച്ചു. 150 സീറ്റുകളിലേറെ നേടി അധികാരത്തിൽ എത്തുമെന്ന് ഡി.കെ. ശിവകുമാർ അവകാശപ്പെട്ടു. നിരവധി പേർ കോൺഗ്രസ്‌ ഭാഗമാവാൻ താല്പര്യം പ്രകടി പ്പിച്ചെങ്കിലും രാഷ്ട്രീയ ഇടം ഒരുക്കാൻ സാഹചര്യമില്ലാത്തതിനാൽ ഇത് നടന്നില്ലെന്ന് ശിവകുമാർ പറഞ്ഞു. അഴിമതി നിറഞ്ഞ ബിജെപിയുടെ ദുർഭരണത്തെ ദിവസങ്ങൾക്കുള്ളിൽ ജനം തുടച്ചുനീക്കുമെന്നും ജഗദീഷ് ഷെട്ടാർ അടക്കമുള്ള നേതാക്കളെ സ്വാഗതം ചെയ്യുന്നതായും ശിവകുമാർ പ്രസ്താവിച്ചു.

Read More

വരാനിരിക്കുന്ന സ്ഥാനാർഥി പട്ടികയിൽ സർപ്രൈസ് സ്ഥാനാർഥികൾ ഉണ്ടാവും ; ഡി. കെ ശിവകുമാർ

ബെംഗളുരു : രണ്ടാമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ സര്‍പ്രൈസ് സ്ഥാനാര്‍ഥികളുണ്ടാകുമെന്ന് പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. ബിജെപിയില്‍ ചിലരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും, എന്നാല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും ശിവകുമാര്‍ പറഞ്ഞു. തന്നെയും സിദ്ധരാമയ്യയെയും ബിജെപി നേതൃത്വത്തിന് ഭയമാണെന്നും അതിനാലാണ് തങ്ങള്‍ക്കെതിരെ മുന്‍ മന്ത്രിമാരെ അടക്കം കളത്തിലിറക്കിയിരിക്കുന്നതെന്നും ശിവകുമാര്‍ പരിഹസിച്ചു. പൂര്‍ണവിശ്വാസമുള്ളവര്‍ക്ക് മാത്രമാണ് ഇത്തവണ സീറ്റ് നല്‍കിയതെന്നും ഓപ്പറേഷന്‍ താമര ഉണ്ടാവില്ലെന്നും ശിവകുമാര്‍ വ്യക്തമാക്കി.

Read More

തോൽക്കുമെന്ന ഭയമാണ് പ്രധാന മന്ത്രിയുടെ ഇടയ്ക്കിടെയുള്ള സന്ദർശന കാരണം ; ഡികെ ശിവകുമാർ 

ബെംഗളൂരു:തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭീതിയുള്ളതിനാലാണ് പ്രധാനമന്ത്രി ഇടക്കിടെ കര്‍ണാടക സന്ദര്‍ശിക്കുന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ ആരോപിച്ചു. സംസ്ഥാനത്ത് ബി.ജെ.പി എത്രമാത്രം ദുര്‍ബലമാണെന്നാണ് മോദിയുടെ സന്ദര്‍ശനം തെളിയിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ ബി.ജെ.പി ഭരണം തൂത്തെറിയണമെന്ന് ആഗ്രഹിക്കുന്നു. ഇത് തിരിച്ചറിഞ്ഞതിനാലാണ് ബി.ജെ.പി കേന്ദ്രനേതാക്കള്‍ ഇടക്കിടെ കര്‍ണാടകയില്‍ എത്തുന്നത്. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ സമ്മതിച്ചു കഴിഞ്ഞുവെന്നാണ് ഇത്തരം സന്ദര്‍ശനത്തിലൂടെ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയല്ല, ആര് സന്ദര്‍ശനം നടത്തിയാലും സംസ്ഥാനത്തെ ബുദ്ധിമാന്മാരായ ജനങ്ങള്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് തൂത്തെറിയാന്‍ ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് സിനിമ താരങ്ങളെ…

Read More

ശിവകുമാറും താനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ല ; സിദ്ധരാമയ്യ

ബെംഗളുരു:കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറുമായുള്ള തന്റെ ബന്ധം സൗഹാര്‍ദ്ദപരമാണെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. താനും ഡികെ ശിവകുമാറും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡികെ ശിവകുമാറുമായി എനിക്ക് നല്ല ബന്ധമാണ്. തീര്‍ച്ചയായും ജനാധിപത്യത്തില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അത് പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമല്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തന്റെ അവസാന തെരഞ്ഞെടുപ്പ് പോരാട്ടമായിരിക്കുമെന്നും രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ ജന്മഗ്രാമം വരുണ നിയോജക മണ്ഡലത്തിന് കീഴിലായതിനാലാണ് ഞാന്‍ അവിടെ നിന്നും മത്സരിക്കുന്നത്. താന്‍ എപ്പോഴും സജീവ രാഷ്ട്രീയത്തിലായിരിക്കുമെന്നും എന്നാല്‍…

Read More

അധികാരത്തിൽ എത്തിയാൽ മുസ്ലിം സംവരണം പുനഃസ്ഥാപിക്കും ; ഡി.കെ ശിവകുമാർ

ബെംഗളൂരു:കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബി.ജെ.പി സര്‍ക്കാര്‍ റദ്ദാക്കിയ മുസ്ലിം സംവരണം പുനഃസ്ഥാപിക്കുമെന്ന് ഡി.കെ ശിവകുമാര്‍. ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുമായി മുസ്ലിംകള്‍ക്കുള്ള നാലു ശതമാനം ഒ.ബി.സി സംവരണമാണ് ബി.ജെ.പി കര്‍ണാടകയില്‍ റദ്ദാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാര്‍ച്ച്‌ 25നാണ് കര്‍ണാടകയില്‍ മുസ്‌ലിംകള്‍ക്കുള്ള നാലു ശതമാനം സംവരണം എടുത്തുകളയാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ആ സംവരണം ലിംഗായത്ത്, വൊക്കലിഗ എന്നീ രണ്ട് വിഭാഗങ്ങള്‍ക്കായി വീതിച്ചുനല്‍കാനും 10 ശതമാനം വരുന്ന മുന്നാക്ക സംവരണത്തില്‍ മുസ്ലിം വിഭാഗത്തെ കൂടി ഉള്‍പ്പെടുത്താനും തീരുമാനമായി. ഇതോടെ വൊക്കലിഗ സംവരണം ആറു ശതമാനവും ലിംഗായത്തിന്റെ…

Read More
Click Here to Follow Us