നഗരത്തിൽ ജീവിക്കുന്നവരുടെ ഉറക്കം കെടുത്തിയ പുലി കെണിയിൽ !

ബെംഗളൂരു: ഏതാനും ദിവസങ്ങളായി ബന്നാർ ഘട്ട റോഡിലെ ചില പ്രദേശങ്ങളിലെ ജനങ്ങൾ പുലിപ്പേടിയിലാണ്. ജനുവരി 24 ന് പ്രസ്റ്റീജ് സോംഗ് അപ്പാർട്ട്മെൻ്റിൽ ആണ് പുലി തൻ്റെ വരവറിയിച്ചത്. പാർക്കിംഗ് സ്ഥലത്തേക്ക് നടന്ന് നീങ്ങി തിരിച്ച് നടന്നു പോകുകയായിരുന്നു, സി.സി.ടി.വി ദൃശ്യങ്ങൾ കണ്ട് താമസക്കാർ ഞെട്ടി. ജനുവരി 29 ന് വീണ്ടും ആ പ്രദേശങ്ങളിൽ ഭീതി പടർത്തിക്കൊണ്ട് വീണ്ടും പ്രത്യക്ഷനായി, ബേഗൂർ, കൊപ്പ, ഹുളിമാവു തടാകം തുടങ്ങിയ സ്ഥലങ്ങളിൽ ജനങ്ങൾ പുലിപ്പേടിയിലായി. വനം വകുപ്പ് കാര്യമറിഞ്ഞ് പ്രവർത്തിച്ചു, വനത്തിൽ നിന്ന് വന്ന് നാട്ടുകാരെ ഭയപ്പെടുത്തുന്ന അതിഥിയെ…

Read More

കാലങ്ങളായി മുടങ്ങിക്കിടന്ന റോഡ് നിർമ്മാണം പുനരാരംഭിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം.

ബെംഗളൂരു: കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ “ബെംഗളൂരു മിഷൻ 2022” അവലോകനത്തിനിടെ മുടങ്ങിക്കിടക്കുന്ന 190 കിലോമീറ്റർ ദൈർഘ്യവും 477 കോടി പദ്ധതി ചെലവും പ്രതീക്ഷിക്കുന്ന ഹൈ ഡെൻസിറ്റി കോറിഡോറിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗതാഗത സൗകര്യത്തിന് പുറമേ നഗരത്തിന്റെ ഗതാഗത തടസ്സം ഒരു പരിധിവരെ സുഗമമാക്കാൻ ഇതുകൊണ്ട് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബംഗളൂരു സ്മാർട്ട്സിറ്റി പ്രൊജക്റ്റ് ഭാഗമായി നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന മുപ്പത്തിയേഴ് റോഡുകളിൽ അഞ്ചു റോഡുകളുടെ നിർമ്മാണം പൂർത്തിയായതായി അദ്ദേഹം അറിയിച്ചു. ബാക്കിയുള്ള റോഡുകൾ മെയ്…

Read More

പതിനഞ്ചുകാരിക്ക് നിർബന്ധിത വിവാഹം: മാതാപിതാക്കൾക്കെതിരെ പരാതിയുമായി പെൺകുട്ടി.

ബെംഗളൂരു: 15 കാരിയും ഒൻപതാം ക്ലാസ് വിദ്യാർഥിനിയുമായ പെൺകുട്ടി, തന്റെ അറിവോ സമ്മതമോ ഇല്ലാതെ നിർബന്ധിതമായി വിവാഹം നടത്തിയെന്നാരോപിച്ച് മാതാപിതാക്കൾക്കെതിരെ പോലീസിനെ സമീപിച്ചു. കഴിഞ്ഞ ജനുവരി 24ന് കൊല്ലെഗൽ ഗ്രാമത്തിൽ വച്ച് വിവാഹം നടത്തിയതായാണ് പരാതിയിൽ പറയുന്നത്. പെൺകുട്ടിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നത് വീട്ടിൽ അറിഞ്ഞതിനെ തുടർന്ന് ഗ്രാമത്തിൽ വെറുതെ സന്ദർശനത്തിന് പോവുകയാണ് തെറ്റിദ്ധരിപ്പിച്ചാണ് പെൺകുട്ടിയെ ഗ്രാമത്തിൽ എത്തിച്ചത്. തുടർന്ന് പെൺകുട്ടിയുടെ മാതാവിന്റെ സഹോദരപുത്രനായ 22 കാരനെ കൊണ്ട് ഗ്രാമത്തിലെ ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തുകയായിരുന്നു. തനിക്ക് ഇഷ്ടമില്ലാത്ത ഒരു വിവാഹത്തിന് നിർബന്ധിക്കരുത് എന്ന പെൺകുട്ടി…

Read More

അംഗനവാടി ജീവനക്കാരുടെ നിസ്സഹകരണം പ്രതിരോധ കുത്തിവെയ്പ്പ്ലക്ഷ്യം ദുഷ്കരമാക്കുന്നു.

ബെംഗളൂരു: പ്രതിരോധ മരുന്ന് വിതരണത്തിലെ ആദ്യ പട്ടികയിൽ ഉൾപ്പെട്ടിരുന്ന അംഗനവാടി ജീവനക്കാർ പ്രതിരോധ മരുന്നു സ്വീകരിക്കുന്നതിൽ കാണിക്കുന്ന വിമുഖത ആരോഗ്യവകുപ്പിന് തലവേദനയാകുന്നു. ഓരോ അംഗനവാടി സെന്ററിലും രണ്ട് ജീവനക്കാർ വീതമുള്ള 1230 അംഗനവാടി സംവിധാനത്തിൽ ആരും ഇതുവരെ പ്രതിരോധമരുന്ന് സ്വീകരിക്കാൻ മുന്നോട്ട് വന്നിട്ടില്ല. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ കാര്യാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരത്തോളം വരുന്ന അംഗനവാടി ജീവനക്കാരെ പ്രതിരോധമരുന്ന് സ്വീകരിക്കുന്നതിന് വേണ്ടി പ്രേരിപ്പിക്കാൻ ആരോഗ്യവകുപ്പ് നടപടികൾ ആരംഭിച്ചെങ്കിലും ഇതു വരെ അനുകൂല പ്രതികരണം ഒരു ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. പ്രതിരോധ മരുന്ന്…

Read More

വാരാന്ത്യ വാഹന വിലക്ക്: ചർച്ച് സ്ട്രീറ്റിൽ അന്തരീക്ഷ മലിനീകരണം കുറഞ്ഞതായി റിപ്പോർട്ട്.

ബെംഗളൂരു: ഇക്കഴിഞ്ഞ നവംബർ ആദ്യവാരം മുതൽ പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ വാരാന്ത്യ വാഹന നിരോധനം ചർച്ച് സ്ട്രീറ്റ് പുതുമയായിരുന്നു. എന്നാൽ ഇത് ഫലത്തിൽ നല്ല ഫലമാണ് നൽകിയിരിക്കുന്നത് എന്ന് തെളിഞ്ഞിരിക്കുന്നു. പരീക്ഷണ അടിസ്ഥാനത്തിൽ തുടങ്ങിയ വാഹന നിരോധനം മാർച്ച് വരെ നടപ്പിലാക്കാനാണ് ആദ്യ പദ്ധതി. ഈ കാലയളവിൽ നടത്തുന്ന പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും ഇത് തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. വാഹന നിരോധനം അന്തരീക്ഷത്തിലെ മാലിന്യ നിരക്കിൽ വൻ കുറവ് വരുത്തിഉള്ളതായി ഇതുവരെയുള്ള പഠനങ്ങൾ തെളിയിക്കുന്നു. ആപേക്ഷിക താപനിലയിലും വ്യത്യാസമുള്ളതായി വിദഗ്ധർ അഭിപ്രായപ്പെട്ടു. ബെംഗളൂരു…

Read More

കോവിഡ് 19 ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികൾക്ക് സർക്കാർ നൽകിയ തുക 133 കോടി

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികയുടെ ശുപാർശപ്രകാരം സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്ന കോവിഡ് രോഗികൾക്കായുള്ള ചികിത്സാചെലവ് 133.2 കോടി രൂപയാണെന്ന് വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നു. 2020 ജൂൺ 23 മുതൽ 2021 ജനുവരി 13 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. പൊതുപ്രവർത്തകനായ നരസിംഹമൂർത്തിയുടെ അപേക്ഷയിന്മേൽ ബീവി എന്നും ബിബിഎംപി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സർക്കാർ നിർദ്ദേശപ്രകാരം 43,863 രോഗികളെയാണ് സ്വകാര്യ ആശുപത്രികൾ ചികിത്സിച്ചിരുന്നത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ചികിത്സാ ചെലവിലേക്ക് 202 കോടിരൂപയാണ് സ്വകാര്യ ആശുപത്രികൾ ആവശ്യപ്പെട്ടിരിക്കുന്നത് എങ്കിലും 31624 ബില്ലുകൾ…

Read More

ഇന്ത്യൻ പാസ്പോർട്ട്, ആധാർ, ഡ്രൈവിംഗ് ലൈസൻസ്: സൗദി പൗരൻ ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: സംപിഗേ ഹള്ളി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആർ കെ നഗറിലെ ബാലാജി കൃപ ലേയൗട്ടിൽ നിന്നും ഒസാമ മുഹമ്മദ് ധീപ് എന്ന് 30കാരനായ സൗദി പൗരൻ പിടിയിലായത്. രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു പോലീസിന് ഇദ്ദേഹം ആദ്യം നൽകിയത് 2006 ലെ സൗദി പാസ്പോർട്ടും വിദ്യാർത്ഥി വിസയും ആയിരുന്നു. ഇതിന്റെ കാലാവധി 2007 തന്നെ അവസാനിച്ചിരുന്നു. 2012ലെ റിയാദിൽ നിന്നും എടുത്തിട്ടുള്ള പാസ്പോർട്ടും വിസയും നൽകിയെങ്കിലും ഒരു വർഷത്തിനുള്ളിൽ തന്നെ അത് കാലഹരണപ്പെട്ടിരുന്നു. വിശദമായ അന്വേഷണത്തിൽ ഇദ്ദേഹം 2015…

Read More

ആരോഗ്യ സേതു വിവരങ്ങൾ കൈമാറുന്നത് കർണാടക ഹൈക്കോടതി തടഞ്ഞു.

ബെംഗളൂരു: ആരോഗ്യ സേതു വിവരങ്ങൾ ഉപയോക്താക്കളുടെ സമ്മതമില്ലാതെ കൈമാറുന്നതിൽ നിന്ന് കേന്ദ്രസർക്കാരിനെയും നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർനെയും കർണാടക ഹൈക്കോടതി വിലക്കി. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീനിവാസ ഓക്ക അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഇതുസംബന്ധിച്ച് പൊതുതാല്പര്യ ഹർജി പരിഗണിക്കവെ ഉപയോക്താക്കളുടെ പ്രത്യേക അനുമതി നേടാതെ വിവരങ്ങൾ കൈമാറുന്നത് തടഞ്ഞത്.

Read More

എയ്റോ ഇന്ത്യ 2021; വിമാന- അഭ്യാസ പ്രദർശനത്തിന് തയ്യാറെടുത്ത് നഗരം.

ബെംഗളൂരു: ഫെബ്രുവരി 3 മുതൽ അഞ്ചാം തീയതി വരെ നടത്താനിരിക്കുന്ന ഏറോ ഇന്ത്യ ട്വന്റി 21 പ്രദർശനത്തിന് യലഹങ്ക എയർ ഫോഴ്സ് സ്റ്റേഷൻ തയ്യാറെടുക്കുന്നു. ജനുവരി 29 മുതൽ പ്രദർശനത്തിൽ പങ്കെടുക്കുന്ന എയർക്രാഫ്റ്റുകൾ എത്തിത്തുടങ്ങും. 14 രാജ്യങ്ങളിൽ നിന്നുള്ള പ്രദർശനങ്ങൾ ഉണ്ടാകും. ആകെ 600 പ്രദർശകർ ആണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോവിഡ മാനദണ്ഡ നിബന്ധനകൾ കൃത്യമായി പാലിച്ച് ആയിരിക്കും പ്രദർശനങ്ങൾ നടത്തുക. ജനുവരി 29 ബുധനാഴ്ച മുതൽ പരിശീലന പ്രദർശനങ്ങൾ തുടങ്ങും. പ്രദർശനത്തിൽ പങ്കെടുക്കുന്നു എയർക്രാഫ്റ്റ് കളുടെ ജോലിക്കാർ എല്ലാവരും 29 ആം…

Read More

കുറഞ്ഞ ഹാജർനില വേണ്ടെന്നുള്ള നിലപാട് പുനഃപരിശോധിക്കണമെന്ന് സ്വകാര്യ സ്കൂളുകൾ.

ബെംഗളൂരു: എസ് എസ് എൽ സി പരീക്ഷ യോഗ്യതയ്ക്ക് 75 ശതമാനം ഹാജർനില ഉണ്ടായിരിക്കണമെന്ന നിബന്ധന ഒഴിവാക്കിക്കൊണ്ട് സർക്കാർ തീരുമാനമെടുത്തത് പുനഃപരിശോധിക്കണമെന്ന് സ്വകാര്യ സ്കൂളുകളുടെ സംഘടന സർക്കാറിനോടാവശ്യപ്പെട്ടു. കർണാടക സെക്കൻഡറി എഡ്യൂക്കേഷൻ എക്സാമിനേഷൻ ബോർഡ് ആണ് 75 ശതമാനം ഹാജർനില ഒഴിവാക്കാൻ തീരുമാനമെടുത്തത്. സ്കൂളുകൾ ജനവരിയിൽ തുറക്കാൻ തീരുമാനം എടുത്തിട്ടുണ്ടെങ്കിലും വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസുകൾ നിർബന്ധമില്ലാത്ത സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് വകുപ്പ് കമ്മീഷണർ വി അംബു കുമാർ അറിയിച്ചു.

Read More