പ്രതിരോധ മരുന്ന്;പരിഭ്രാന്തി സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടിക്ക് നിർദേശം.

ബെംഗളൂരു: പ്രതിരോധ മരുന്നിനെക്കുറിച്ച് അനാവശ്യമായി തെറ്റിദ്ധാരണ പടർത്തുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ എല്ലാ സംസ്ഥാന സർക്കാറുകൾക്കും ആയി പുറത്തിറക്കിയ നിർദ്ദേശമനുസരിച്ച് പ്രതിരോധം മരുന്നിനെതിരെ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശം ഉണ്ടായിരുന്നു. കേന്ദ്ര നിർദ്ദേശത്തിന് അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ച് ബന്ധപ്പെട്ട പോലീസ് അധികാരികൾക്ക് നിയമനടപടികളുമായി മുന്നോട്ടു പോകാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി. ഇന്ത്യയിൽ രണ്ടും മൂന്നും ഘട്ട പ്രതിരോധ മരുന്ന് വിതരണ തയ്യാറെടുപ്പുകളുടെ പശ്ചാത്തലത്തിൽ മരുന്നുകൾ ക്കെതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങൾ പ്രവർത്തനങ്ങളെ…

Read More

പുതിയ കാര്‍ഷിക നിയമത്തിൽ പ്രതിഷേധിച്ച് റിപ്പബ്ലിക് ദിനത്തിൽ കർഷക റാലിക്ക് ആഹ്വാനം.

ബെംഗളൂരു: പുതിയ കാര്‍ഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ നടത്തിവരുന്ന കർഷക സമരത്തിന് പിന്തുണയായി റിപ്പബ്ലിക് ദിനത്തിൽ കർണാടകയിലെ കർഷക സംഘടനകൾ നഗരത്തിൽ കർഷക റാലിക്ക് ആഹ്വാനം നൽകി. കർണാടക രാജ്യ റൈത്ത സംഘത്തിന്റെ യും ഹാസിരു സേനയുടെയും നേതാക്കൾ സംയുക്തമായി സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഡൽഹിയിൽ ജനുവരി 26ന് നടത്താനിരിക്കുന്ന ട്രാക്ടർ റാലിക്ക് പിന്തുണ നൽകാൻ നിലമംഗലനിന്നും ബംഗളൂരുവിലേക്ക് ട്രാക്ടർ റാലി സംഘടിപ്പിക്കും എന്നും സംഘടനയുടെ നേതാവ് കോടി ഹള്ളി ചന്ദ്രശേഖർ അറിയിച്ചു. 25000 കർഷകരും 10000 ട്രാക്ടറുകളും റാലിയിൽ പങ്കെടുക്കുമെന്നും…

Read More

പതിനേഴുകാരിയുടെ സാമൂഹ്യ മാധ്യമ സുഹൃത്തുക്കൾ ബലാൽസംഗത്തിന് പിടിയിൽ.

ബെംഗളൂരു: കഴിഞ്ഞ ദിവസം സൗത്ത് ബെംഗളൂരുവിൽ അസമയത്ത് റോഡിലൂടെ അലഞ്ഞു നടന്ന പ്രായം ചെന്ന ആളിനോട് രാത്രി നിരീക്ഷണത്തിൽ ഉണ്ടായിരുന്ന പോലീസ് വിവരങ്ങൾ തെരക്കിയപ്പോൾ പതിനേഴുകാരിയും രണ്ടാംവർഷ പി യു സി വിദ്യാർത്ഥിനിയുമായ കൊച്ചുമകൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചിറങ്ങിയതാണെന്ന് മനസ്സിലായത്. തുടർന്ന് പോലീസുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ പോയതാണെന്ന് മനസ്സിലായി. സാമൂഹ്യമാധ്യമ സുഹൃത്തും അയാളുടെ മൂന്നു കൂട്ടാളികളും പെൺകുട്ടിയെ ബലാത്സംഗം ചെയ്തു എന്നും മറ്റ് മൂന്ന് സുഹൃത്തുക്കൾ അതിന് ഒത്താശ നൽകിയെന്നുമാണ് പോലീസ് അന്വേഷണത്തിൽ…

Read More

വ്യാജരേഖ നിർമ്മിച്ച് വസ്തു വില്പന നടത്തിയ ദമ്പതികളും കൂട്ടാളികളും അറസ്റ്റിൽ.

ബെംഗളൂരു: ജെപി നഗർ ഫസ്റ്റ് സ്റ്റേജ് നിവാസിയും ഭാര്യയും മൂന്ന് കൂട്ടാളികളും ചേർന്ന് ഗൊട്ടിഗരെയുള്ള മറ്റൊരാളുടെ ഒഴിഞ്ഞുകിടന്ന വസ്തു വ്യാജരേഖകൾ നിർമ്മിച്ച് തമിഴ്നാട് സ്വദേശിക്ക് വിൽക്കുകയായിരുന്നു. കാലങ്ങളായി ഒഴിഞ്ഞു കിടന്നിരുന്ന സ്ഥലത്തിന്റെ യഥാർത്ഥ ഉടമ വിദേശത്ത് ആണെന്ന് മനസ്സിലാക്കിയ ഇവർ മറ്റൊരാളെ ഉടമയായി ചിത്രീകരിച്ച രജിസ്ട്രേഷൻ നടത്തി. ആവശ്യമായ രേഖകൾ എല്ലാം വ്യാജമായി ഉണ്ടാക്കുകയും ചെയ്തു. 36 കാരനായ ശേഖറും 29 കാരിയായ ഭാര്യ കീർത്തനയും ചേർന്നാണ് ഒരു കോടി 10 ലക്ഷം രൂപയ്ക്ക് സ്ഥലം വിൽപ്പന നടത്തിയത്. കെങ്കേരി യിൽ നിന്നുള്ള പവൻകുമാർ…

Read More

നഗരത്തിൽ മഹാദേവപുര സോണിൽ കോവിഡ് ബാധിതരുടെ എണ്ണം താരതമ്യേന അധികമാകുന്നു ; കാരണം ഇതാണ്.

ബെംഗളൂരു: സമീപകാലത്തായി സംസ്ഥാനത്തിന് പുറത്തു നിന്നുള്ള തൊഴിലാളികളുടെ തിരിച്ചുവരവ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ താരതമ്യേന വർദ്ധനവ് സൃഷ്ടിക്കുന്നു. നഗരപരിധിക്കുള്ളിലെ മഹാദേവപുര ഭാഗത്താണ് ഏറ്റവും കൂടുതൽ പുതിയ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മഹാദേവ പുരയ്ക്ക് പുറമേ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ബലന്തൂർ, ദൊഡ്ഡനക്കുന്തി, വരത്തൂർ, ഹൊറ മാവ്, ഹഗഡൂർ എന്നിവിടങ്ങളിലാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ തിരിച്ചുവരവാണ് പ്രധാനമായും രോഗബാധ നിരക്കിൽ വർധന ഉണ്ടാക്കിയതെന്ന് ചീഫ് ഹെൽത്ത് ഓഫീസർ ഡോക്ടർ ബി കെ വിജേന്ദ്ര അഭിപ്രായപ്പെട്ടു. കോവിഡ മാനദണ്ഡങ്ങൾ പാലിക്കാത്തതും കുറഞ്ഞ…

Read More

വസ്തുതർക്കം സഹോദരിക്കും അമ്മയ്ക്കും കുത്തേറ്റു: പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.

ബെംഗളൂരു: അമ്മയെയും സഹോദരന്റെ ഭാര്യയെയും അവരുടെ കുഞ്ഞിനെയും കുത്തിപ്പരിക്കേൽപ്പിച്ച മടിവാള നിവാസി 36 കാരനായ കാർ ഡ്രൈവർ ഗോപാലകൃഷ്ണയെ ആണ് സംഭവ സ്ഥലത്ത് നിന്നും രക്ഷപെടാൻ ശ്രമിച്ചതിനെ തുടർന്ന് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇദ്ദേഹം നിരന്തരം ഉപദ്രവിച്ചു വരികയായിരുന്നു എന്ന് അനുജൻ അറിയിച്ചു. അച്ഛന്റെ പേരിലുള്ള വസ്തു വിറ്റ് കടങ്ങൾ തീർക്കുന്നതിനുള്ള പദ്ധതിക്ക് തടസ്സം നിന്നതാണ് പ്രകോപനത്തിന് ഉള്ള കാരണം. അമ്മയെയും അനുജന്റെ കുടുംബത്തെയും ഒഴിവാക്കാനുള്ള പദ്ധതി ഭാര്യയുമായി ചേർന്നാണ് ആസൂത്രണം ചെയ്തത് എന്ന് പോലീസ് പറയുന്നു. കുത്താൻ…

Read More

75 ലക്ഷം രൂപയുമായി ലക്നൗവിലേക്ക് കടക്കാൻ ശ്രമിച്ച കസ്റ്റംസ് ഓഫീസർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് പിടിയിലായി.

ബെംഗളൂരു: ചെന്നൈയിൽ നിന്ന് ബംഗളൂരു വഴി ലക്നൗവിലേക്കുള്ള യാത്രയ്ക്കിടെ അനുവദിക്കാവുന്ന പരിധിയിൽ കൂടുതൽ പണം കയ്യിൽ കരുതിയതിന് കസ്റ്റംസ് സൂപ്രണ്ട് മുഹമ്മദ് ഇർഫാൻ അഹമ്മദ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്ന്റെ പിടിയിലായി. ചെന്നൈയിൽ നിന്ന് ഭാര്യാസമേതം വിമാനത്തിൽ ബംഗളൂരുവിൽ എത്തിയ ഇദ്ദേഹം ലക്നൗ ലേക്ക് പുറപ്പെടാനുള്ള സെക്യൂരിറ്റി പരിശോധനയ്ക്കിടെയാണ് പിടിയിലായത്. 75 ലക്ഷത്തോളം രൂപ ബാഗിൽ ഒളിപ്പിച്ച നിലയിൽ ഇദ്ദേഹത്തിൽ നിന്ന് കണ്ടെടുത്തു. ഇദ്ദേഹത്തെ വിശദ അന്വേഷണത്തിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറിയെന്നും നിലവിൽ കേസ് ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.…

Read More

വയോധികന്റെ സമയോചിത ഇടപെടൽ: അഞ്ച് ലക്ഷം രൂപയ്ക്ക് ഒരു കിലോ “സ്വർണം” വിൽക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ.

വിജയനഗർ: കഴിഞ്ഞ ജനുവരി എട്ടാം തീയതി ബെംഗളൂരു വിക്റ്റോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു ബന്ധുവിനെ കാണാൻ എത്തിയതായിരുന്നു ഇദ്ദേഹം. ആശുപത്രിയുടെ ഭക്ഷണശാല യ്ക്ക് പരിസരത്ത് വെച്ച് അപരിചിതരായ രണ്ടുപേർ അദ്ദേഹത്തിനോട് അടുത്തു കൂടുകയും പരിചയപ്പെടുകയും ചെയ്തു. തുടർന്ന് അവരുടെ പക്കൽ ഏകദേശം ഒരു കിലോയോളം വരുന്ന സ്വർണനാണയങ്ങൾ ഉണ്ടെന്നും കൃഷിസ്ഥലം കുഴിച്ചപ്പോൾ കിട്ടിയ നിധിയാണ് ഇതെന്നും പറഞ്ഞു. അതിൽ നിന്നുള്ള നാണയം ആണെന്ന് വിശ്വസിപ്പിച്ച് ഒരു നാണയം ഇദ്ദേഹത്തെ കാണിക്കുകയും ചെയ്തു. 5 ലക്ഷം രൂപയ്ക്ക് മുഴുവൻ നാണയങ്ങളും നൽകാമെന്നും അടുത്ത ദിവസം ഇതേ…

Read More

സ്കൂൾ അധികൃതർ നേരിട്ടുള്ള ക്ലാസ്സുകൾക്ക് വിദ്യാർത്ഥികളെ നിർബന്ധിക്കുന്നതായി രക്ഷിതാക്കളുടെ പരാതി.

ബെംഗളൂരു: സ്കൂളുകളിൽ ആരംഭിച്ച ക്ലാസ്സുകൾക്ക് നേരിട്ട് ഹാജരാകണമെന്ന് സ്കൂൾ അധികൃതർ വിദ്യാർഥികളെ നിർബന്ധിക്കുന്നതായി രക്ഷിതാക്കളുടെ പരാതി. പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പഠനം സാധാരണനിലയിലേക്ക് പുനസ്ഥാപിക്കാൻ സ്കൂളുകൾക്ക് സർക്കാർ അനുവാദം നൽകിയിരുന്നു. അതുപ്രകാരം നേരിട്ടുള്ള ക്ലാസുകൾ ആരംഭിച്ച സാഹചര്യത്തിൽ ഓൺലൈനായി നടന്നുകൊണ്ടിരുന്ന ക്ലാസുകൾ നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സ്കൂളുകൾ തുറക്കുന്നതിനുള്ള അനുവാദം സർക്കാർ നൽകിയപ്പോൾ വിദ്യാർഥികൾക്ക് അവരവരുടെ സാഹചര്യങ്ങൾക്കനുസൃതമായി നേരിട്ടുള്ള ക്ലാസുകളോ ഓൺലൈൻ ക്ലാസുകളോ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനുള്ള അവസരം നൽകണമെന്ന് നിഷ്കർഷിച്ചിരുന്നു. എന്നാൽ ഓൺലൈനായി നടന്നുവന്നിരുന്ന ക്ലാസുകൾ നിർത്തലാക്കിയ ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കുള്ള ഈ അവസരം…

Read More

നഗര പരിധിക്കു പുറത്തുള്ള സ്ഥലങ്ങൾക്കും കെട്ടിടങ്ങൾക്കും വിലകൂടും.

ബെംഗളുരു: ബൃഹത് ബാംഗ്ലൂർ മഹാനഗര പാലികയുടെ പരിധിക്ക് പുറത്തുള്ള സ്ഥലങ്ങൾക്കും കെട്ടിടങ്ങൾക്കും നികുതി വർധിപ്പിക്കാൻ കർണാടക സർക്കാർ പദ്ധതി തയ്യാറാക്കി. 1976 ൽ നിലവിൽവന്ന കർണാടക മുനിസിപ്പൽ കോർപ്പറേഷൻ ആക്ട് ഭേദഗതി ചെയ്തു കൊണ്ടാണ് നികുതി പുനർ നിർണയിക്കുന്നത് . നിലവിൽ കെട്ടിടങ്ങൾക്കു മാത്രമായിരുന്നു നികുതി ചുമത്തിയിരുന്നത് എങ്കിൽ ഇനിമുതൽ ശൂന്യമായി കിടക്കുന്ന തരിശു സ്ഥലങ്ങൾക്കും നികുതി അടക്കേണ്ടി വരും. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം നികുതി പുനർ നിർണയ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകി. നിലവിൽ കെട്ടിട നികുതി നൽകേണ്ടിയിരുന്നത് 0.3% മുതൽ 1%…

Read More