വസ്തുതർക്കം സഹോദരിക്കും അമ്മയ്ക്കും കുത്തേറ്റു: പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.

ബെംഗളൂരു: അമ്മയെയും സഹോദരന്റെ ഭാര്യയെയും അവരുടെ കുഞ്ഞിനെയും കുത്തിപ്പരിക്കേൽപ്പിച്ച മടിവാള നിവാസി 36 കാരനായ കാർ ഡ്രൈവർ ഗോപാലകൃഷ്ണയെ ആണ് സംഭവ സ്ഥലത്ത് നിന്നും രക്ഷപെടാൻ ശ്രമിച്ചതിനെ തുടർന്ന് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

കഴിഞ്ഞ കുറെ വർഷങ്ങളായി ഇദ്ദേഹം നിരന്തരം ഉപദ്രവിച്ചു വരികയായിരുന്നു എന്ന് അനുജൻ അറിയിച്ചു. അച്ഛന്റെ പേരിലുള്ള വസ്തു വിറ്റ് കടങ്ങൾ തീർക്കുന്നതിനുള്ള പദ്ധതിക്ക് തടസ്സം നിന്നതാണ് പ്രകോപനത്തിന് ഉള്ള കാരണം.

  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു

അമ്മയെയും അനുജന്റെ കുടുംബത്തെയും ഒഴിവാക്കാനുള്ള പദ്ധതി ഭാര്യയുമായി ചേർന്നാണ് ആസൂത്രണം ചെയ്തത് എന്ന് പോലീസ് പറയുന്നു. കുത്താൻ ഉപയോഗിച്ച കത്തി കഴിഞ്ഞദിവസം സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയത് ക്യാമറയിൽ പതിഞ്ഞത് കണ്ടെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts