ബെംഗളൂരു: ചിക്ക ജാല താലൂക്ക് ഓഫീസിലെ റവന്യൂ ഇൻസ്പെക്ടർ പുട്ടഹനുമയ്യയും ചിക്കജാല പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രാജുവുമാണ് കെണി യിലൂടെ പിടിയിലായത്. ഏകദേശം മൂന്നുകോടി രൂപ വിലമതിക്കുന്ന 5 ഏക്കർ ഭൂമി തർക്കത്തിൽ ആയപ്പോൾ ഭൂവുടമ സംരക്ഷണം ആവശ്യപ്പെട്ടു ഇവരെ സമീപിച്ചു. പ്രതിഫലമായി കൈക്കൂലി ആവശ്യപ്പെട്ട ഇവർ പണം കൈപ്പറ്റുന്നതിനിടെയാണ് പിടിയിലായത്. തർക്ക വിഷയത്തിൽ ആയ ഭൂമി വിൽക്കുന്നതിനായി മുൻപ് കരാർ ഒപ്പുവച്ചിരുന്നുവെങ്കിലും ധാരണാപത്ര കാലാവധി കഴിഞ്ഞു പോയതിനാൽ ഭൂവുടമ പുതിയ വില്പനകരാർ മറ്റൊരാളുമായി ഒപ്പുവച്ചതാണ് തർക്കത്തിന് തുടക്കം. തർക്കം നിയമനടപടികളിലേക്ക് നീങ്ങിയ…
Read MoreAuthor: തെക്കിനേഴൻ
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പുഷ്പമേളയ്ക്ക് ഈ വർഷം സാധ്യതയില്ല.
ബെംഗളൂരു: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എല്ലാവർഷവും ലാൽബാഗിൽ സംഘടിപ്പിക്കാറുള്ള പുഷ്പമേള ഈവർഷം ഉണ്ടാകാനിടയില്ല. മഹാമാരിയുടെ ഒരു രണ്ടാംവരവിന്റെ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ വർഷം പുഷ്പമേള സംഘടിപ്പിക്കേണ്ടതില്ല എന്ന നിലപാടിലാണ് അധികൃതർ. 1912 ആരംഭിച്ച ലാൽബാഗ് പുഷ്പമേള 213 തവണകൾ പിന്നിടുമ്പോൾ ഇത്തവണ പ്രദർശനം ഒഴിവാക്കപ്പെട്ടാൽ ഇത് നാലാം തവണ യായിരിക്കും പുഷ്പ-ഫല പ്രദർശനം ഒഴിവാക്കപ്പെടുന്നത്. 1951 മുതൽ എല്ലാവർഷവും ജനുവരി 26നും ആഗസ്റ്റ് 15 നും നടത്താറുള്ള പുഷ്പമേള ലക്ഷക്കണക്കിന് സന്ദർശകരെയാണ് ആകർഷിച്ചിരുന്നത്. സംസ്ഥാനത്തുടനീളം എല്ലാ ദൈനംദിന പ്രവർത്തനങ്ങളും ഏകദേശം സാധാരണ നിലയിൽ ആയ…
Read Moreപ്രതിരോധ മരുന്ന് വിതരണ ഉദ്ഘാടനം ജനുവരി 16ന് പ്രധാനമന്ത്രി നിർവഹിക്കും: ബെംഗളൂരുവിലെ രണ്ട് ആശുപത്രികൾ ഉദ്ഘാടനച്ചടങ്ങ് പട്ടികയിൽ.
ബെംഗളൂരു: പ്രതിരോധമരുന്ന് വിതരണത്തിന് ഭാരതം പൂർണ സജ്ജമായി. ജനുവരി 16 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. രാജ്യത്തെമ്പാടും ആയി ഒരുക്കിയിട്ടുള്ള അയ്യായിരത്തോളം വിതരണ ആസ്ഥാനങ്ങളിൽ ഒരേസമയം ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നത് വിവരസാങ്കേതിക വിദ്യാ പിൻബലത്തോടെയാണ്. ബെംഗളൂരുവിൽ നിന്നുള്ള ബെംഗളൂരു മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബി എം സി ആർ ഐ )യും കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും (കെ ഐ എം എസ്- കിംസ്) പ്രധാനമന്ത്രിയുടെ ഉദ്ഘാടന പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കർണാടകയിൽ ആകെ 235 വിതരണ ആസ്ഥാനങ്ങളാണ്…
Read Moreജോയിന്റ് സെക്രട്ടറി ആയി വിരമിച്ചയാൾ 30 വർഷം മുൻപ് സർക്കാർ ജോലി സമ്പാദിച്ചത് വ്യാജരേഖ ചമച്ച്!!!
ബെംഗളൂരു: നിയമ ബിരുദധാരിയാണ് എന്ന് കാണിച്ച് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 1991 ൽ സർക്കാർ ജോലിയിൽ പ്രവേശിച്ച അസീസ് അഹമ്മദ് ഖാൻ 2020 ജൂണിലാണ് ജോലിയിൽ നിന്നും വിരമിച്ചത്. 30 വർഷത്തെ സർക്കാർ സേവനത്തിനിടയിൽ നിരവധി ഉദ്യോഗ കയറ്റങ്ങൾ സമ്പാദിച്ച ഇദ്ദേഹം അസംബ്ലി സെക്രട്ടറിയേറ്റ് ഓഫീസിൽ ഡെപ്യൂട്ടി സെക്രട്ടറി പദവിയിൽ നിന്നും ജോയിന്റ്സെ ക്രട്ടറി പദവിയിൽ എത്തിയ ശേഷമാണ് വിരമിച്ചത്. ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് ഇദ്ദേഹം വളരെ കുറച്ച് രേഖകൾ മാത്രമാണ് നൽകിയിരുന്നത് എന്നതിനാൽ ഡെപ്യൂട്ടി സെക്രട്ടറി പദവിയിൽനിന്ന് ജോയിന്റ് സെക്രട്ടറി പദവിയിലേക്കുള്ള സ്ഥാനക്കയറ്റത്തിന്റെഭാഗമായി…
Read Moreബിരുദ കോളേജുകൾ സജീവമാകുന്നു: തുറന്നു പ്രവർത്തനം സങ്ക്രാന്തിക്ക് ശേഷം.
ബെംഗളൂരു: സംസ്ഥാനത്തെ ബിരുദ കോളേജുകൾ പൂർണമായും തുറന്നു പ്രവർത്തിക്കാൻ സർക്കാർ തീരുമാനം. ഇതിന്റെ മുന്നോടിയായി വൈസ് ചാൻസലർ മാരോട് റിപ്പോർട്ട് നൽകാൻ സർക്കാർ ആവശ്യപ്പെട്ടു. കോളേജുകൾ തുറക്കാനുള്ള തീയതി ജനുവരി 14ന് തീരുമാനിക്കും എന്ന് സർക്കാർ വക്താവ് അറിയിച്ചു. ഒന്നും രണ്ടും വർഷ ബിരുദ വിദ്യാർഥികൾക്കായി കോളേജുകൾ തുറന്നു പ്രവർത്തനം ആരംഭിക്കുന്ന തോടുകൂടി നഗരപരിധിയിൽ മാത്രം ഏകദേശം മൂന്നു ലക്ഷത്തോളം വിദ്യാർത്ഥികളാണ് കോളേജിൽ എത്താൻ തയ്യാറെടുക്കുന്നത്. അവസാന വർഷ വിദ്യാർഥികൾക്കായി കോളേജ് പ്രവർത്തനമാരംഭിച്ചത് വിജയകരമായി നടന്നു വരികയാണെന്നും ബാക്കിയുള്ള വിദ്യാർത്ഥികൾക്ക് കൂടി കോളേജുകളിൽ എത്തി…
Read Moreആദ്യ ഘട്ടത്തിലെ 6.3 ലക്ഷം പ്രതിരോധ കുത്തിവെപ്പുകൾ അടുത്തയാഴ്ച:ആരോഗ്യ മന്ത്രി.
ബെംഗളൂരു: കർണാടക സംസ്ഥാനത്തിനുള്ള ആദ്യ വിഹിതമായി 14 ലക്ഷം പ്രതിരോധ മരുന്നു മാത്രകൾ ഈയാഴ്ച തന്നെ എത്തിച്ചേരും എന്നും പ്രതിരോധ മരുന്നുകളുടെ രണ്ടാംഘട്ട പരീക്ഷണ കുത്തിവെപ്പുകൾ വിജയകരമായി പൂർത്തിയാക്കിയതിനാൽ ആദ്യപടിയായി 6.3 ലക്ഷം ആരോഗ്യപ്രവർത്തകർക്ക് കുത്തിവയ്പ്പുകൾ അടുത്ത ആഴ്ച തന്നെ നൽകുമെന്നും ആരോഗ്യമന്ത്രി കെ സുധാകർ അറിയിച്ചു. പരീക്ഷണ കുത്തിവെപ്പുകളുടെ മേൽനോട്ടത്തിനായി ആശുപത്രികൾ സന്ദർശിക്കവേ ആണ് അദ്ദേഹം ഇത് അറിയിച്ചത്. ആറരലക്ഷം ആരോഗ്യ പ്രവർത്തകരാണ് ഇതുവരെ പ്രതിരോധ മരുന്നു കുത്തിവെപ്പിന് സന്നദ്ധത അറിയിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബാക്കിയുള്ള ആരോഗ്യ പ്രവർത്തകരോടും എത്രയും വേഗം രജിസ്റ്റർ…
Read Moreയുകെയിൽ നിന്ന് ഇന്ത്യയിൽ എത്തുന്ന വർക്ക് പ്രത്യേക നിബന്ധനകൾ കേന്ദ്രസർക്കാർ പുറത്തിറക്കി.
ബെംഗളൂരു: ഇന്നുമുതൽ വിദേശത്തുനിന്നുള്ള വിമാനങ്ങൾക്ക് ഇന്ത്യയിൽ ഇറങ്ങാൻ അനുമതി നൽകിയതോടൊപ്പം പാലിക്കേണ്ട നിബന്ധനകളും കേന്ദ്ര സർക്കാർ പുറത്തിറക്കി. യുകെയിൽ നിന്നുള്ള വിമാനങ്ങൾക്ക് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി നൽകിയിരുന്നത് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇന്നുമുതൽ യുകെയിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രികർ എഴു ദിവസത്തെ നിർബന്ധിത ഏകാന്തവാസത്തിൽ പോകേണ്ടതാണ് എന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ നിബന്ധനയിൽ നിഷ്കർഷിക്കുന്നു. വിമാനത്താവളത്തിൽ വച്ച് നടത്തുന്ന പരിശോധനയിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തിയാലും ഏഴുദിവസത്തെ നിർബന്ധിത ഏകാന്തവാസത്തിൽ പോകേണ്ടതാണ്. തുടർന്ന് ഏഴുദിവസം സ്വവസതിയിൽ ഏകാന്തവാസം തുടരണം എന്നും നിബന്ധനയുണ്ട്.
Read Moreഅൾസൂർ തടാകത്തിന് മാലിന്യത്തിൽ നിന്നും മോചനം: ശുചീകരണം ജപ്പാൻ സമ്പ്രദായത്തിൽ.
ബെംഗളൂരു: അൾസൂർ തടാകത്തിൽ കുന്നുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ജപ്പാൻ ശുചീകരണ സമ്പ്രദായവുമായി കർണാടക തടാക സംരക്ഷണ വിഭാഗം. അറക്കപ്പൊടി യും തവിടും ഉപയോഗിച്ച് ചെറിയ ഉരുളകൾ ഉണ്ടാക്കി അതിൽ മാലിന്യങ്ങൾ തിന്നുതീർക്കുന്ന സൂഷ്മാണുക്കളെ നിറച്ച് തടാകത്തിൽ വിതറുന്ന “ബോകാഷി ” സമ്പ്രദായം ആണ് അൾസൂർ തടാകം ശുചീകരിക്കാൻ ആയി ഉപയോഗിക്കുന്നത് എന്ന് ബന്ധപ്പെട്ട വിഭാഗം അറിയിക്കുന്നു. ഇതിനു മുൻപും ഇതേ സമ്പ്രദായം ഉപയോഗിച്ച് തടാക ശുചീകരണം ചെയ്തിട്ടുണ്ടെന്നും അവസാനമായി കൈകൊണ്ടനഹള്ളി തടാകം ശുചീകരിക്കുന്നതിനായി ഈ സാങ്കേതികവിദ്യ ആണ് സ്വീകരിച്ചതെന്നും വക്താവ് അറിയിച്ചു. ബോകാഷി…
Read Moreമൂക്കിലൂടെ നൽകാവുന്ന പ്രതിരോധ മരുന്നുമായി ഭാരത് ബയോടെക്:പരീക്ഷണ ഉൽപാദനം ഉടൻ ആരംഭിക്കാൻ പദ്ധതി.
ബെംഗളൂരു: പ്രതിരോധ കുത്തിവെപ്പുകളുടെ പരീക്ഷണ കാലഘട്ടം അവസാനിക്കുന്നതോടെ ദേശീയതലത്തിൽ പ്രതിരോധമരുന്ന് കുത്തിവെപ്പുകൾ തുടങ്ങാനിരിക്കെ, മൂക്കിലൂടെ നൽകാൻ കഴിയുന്ന പ്രതിരോധമരുന്ന് നിർമ്മാണത്തിന് ഭാരത് ബയോടെക് ഒരുങ്ങുന്നു. കുത്തിവെപ്പിലൂടെ നൽകുന്ന പ്രതിരോധ മരുന്നുകളെക്കാൾ കൂടുതൽ ഫലപ്രദമായിരിക്കും മൂക്കിലൂടെ നൽകുന്ന മരുന്നുകൾ എന്ന് ഭാരത് ബയോടെക് മേധാവി ഡോക്ടർ കൃഷ്ണ എല്ലാ വ്യക്തമാക്കുന്നു. ഇതിന് ശാസ്ത്രീയമായ പിൻബലം ഉണ്ടെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. രോഗാണുക്കൾ മൂക്കിൽ കൂടിയും വായിൽ കൂടിയും ആണ് പ്രധാനമായും ശരീരത്തിൽ പ്രവേശിക്കുന്നത് എന്നതാണ് ഇതിന് അടിസ്ഥാനം. പ്രതിരോധ മരുന്നുകളെ കുറിച്ചുള്ള ഗവേഷണത്തിലും മൂക്കിലൂടെ നൽകുന്ന മരുന്നുകൾ…
Read Moreവാടകക്കാരെ തേടുന്ന ബോർഡുകൾ പ്രധാന നഗരക്കാഴ്ചയായി മാറുന്നു.
ബെംഗളൂരു: മഹാമാരിയുടെ ബാക്കിപത്രമായി നഗരത്തിലെ ഭൂരിപക്ഷം വീടുകളും വാടകക്കാർ ഒഴിഞ്ഞ ശൂന്യമായി കിടക്കുന്നു. വ്യാപാര വ്യവസായസ്ഥാപനങ്ങൾ പൂർണ്ണമായി അടച്ചിട്ടതും ഓഫീസ് ജോലികളിൽ ഭൂരിഭാഗവും വീട്ടിലിരുന്നുതന്നെ ചെയ്യാമെന്ന അവസ്ഥ കൈവരിച്ചതും ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് അപ്രതീക്ഷിതമായി തൊഴിൽ നഷ്ടപ്പെട്ടതും ബഹുഭൂരിപക്ഷം വരുന്ന താൽക്കാലിക നഗരവാസികളെ വാടകവീടൊഴിഞ്ഞു സ്വദേശത്തേക്ക് പോകാൻ കാരണമായി. ഇതോടെ വാടക വരുമാനം പ്രതീക്ഷിച്ച് കെട്ടിടങ്ങൾ നിർമ്മിച്ചിരുന്ന ഒരു വിഭാഗം നഗരവാസികൾ പൂർണ്ണമായും പ്രതിസന്ധിയിലായിരിക്കുകയാണ്. നഗരത്തിലെ ബഹുഭൂരിപക്ഷം വീടുകളുടെ മുന്നിലും വാടകയ്ക്ക് എന്ന ബോർഡ് തൂങ്ങി കിടക്കുന്നത് കാണാം. വാടക വീടുകളുടെ പരിധിയിൽ കവിഞ്ഞ…
Read More