ബെംഗളൂരു: സംസ്ഥാനത്തെ 30 ജില്ലകളിലുമായി 263 ആരോഗ്യ- ആശുപത്രി കേന്ദ്രങ്ങളിൽ വച്ച് പ്രതിരോധ മരുന്നിന്റെ രണ്ടാംഘട്ട പരീക്ഷണ കുത്തിവെപ്പുകൾ ഇന്ന് നടത്തും. ആദ്യഘട്ട പരീക്ഷണ കുത്തിവെപ്പുകൾ ജനുവരി രണ്ടാം തീയതിയാണ് നടത്തിയിരുന്നത്. ഇത് പൂർണ്ണ വിജയം ആയതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ രണ്ടാംഘട്ട പരീക്ഷണ കുത്തിവെപ്പിന് ഒരുക്കങ്ങൾ നടത്തിയത്. സംസ്ഥാനവ്യാപകമായി നടത്താനിരിക്കുന്ന പ്രതിരോധമരുന്ന് കുത്തിവെപ്പിന് വേണ്ടുന്ന എല്ലാ നടപടിക്രമങ്ങളും പരീക്ഷണാടിസ്ഥാനത്തിൽ പാലിച്ചുകൊണ്ട് ആയിരിക്കും പരീക്ഷണ കുത്തിവെപ്പുകൾ നടത്തുക. പരീക്ഷണ കുത്തിവെപ്പുകളുടെ രണ്ടാം ഘട്ടവും വിജയകരമായി പൂർത്തിയാക്കിയാൽ തുടർന്ന് സംസ്ഥാന വ്യാപകമായി പൊതു ജനങ്ങൾക്ക് വേണ്ടിയുള്ള…
Read MoreAuthor: തെക്കിനേഴൻ
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫെയ്സ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ചു.
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ ചില പരാമർശങ്ങൾ പ്രകോപനത്തിനും അക്രമ സംഭവങ്ങൾക്കും ഇടയാക്കി എന്ന നിഗമനത്തിൽ ഡൊണാൾഡ് ട്രംപിന്റെ ഫെയ്സ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ട്രംപിന്റെ ചില ട്വീറ്റുകൾ നീക്കംചെയ്യണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ട്വീറ്റുകൾ നീക്കം ചെയ്തില്ലെങ്കിൽ വിലക്ക് തുടരും എന്നാണ് ട്രംപിന് ട്വിട്ടർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. പ്രകോപനപരമായ ഫെയ്സ്ബുക്ക് പോസ്റ്റിങ്ങ് അടിയന്തിര സാഹചര്യം സൃഷ്ടിച്ചുവെന്നും നിയമലംഘനം ശ്രദ്ധയിൽ പെട്ടതിനാൽ അടുത്ത 24 മണിക്കൂർ ഫെയ്സ്ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയാണെന്നും ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് ട്വീറ്റ്…
Read Moreജനുവരി എട്ടു മുതൽ അന്താരാഷ്ട്ര വിമാനങ്ങൾ ബെംഗളൂരുവിൽ ഇറങ്ങും: പ്രത്യേക സംവിധാനങ്ങൾ ഒരുക്കി കർണാടക സർക്കാർ.
ബെംഗളൂരു: അതി തീവ്ര വ്യാപന ശേഷിയുള്ള ജനിതക മാറ്റം സംഭവിച്ച കോ വിഡ് 19 വൈറസ് കണ്ടെത്തിയ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ ജനുവരി 8 മുതൽ പുനരാരംഭിക്കുന്നു. യുകെയിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രികരുടെ പരിശോധന കളെ കുറിച്ചും നടപടി ക്രമങ്ങളെ കുറിച്ചും കേന്ദ്ര സർക്കാർ ജനുവരി ഒന്നിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പുതിയ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തിലും അവിടെനിന്ന് ഇന്ത്യയിൽ എത്തിയവരിലൂടെ കർണാടകയിലും വകഭേദം വന്ന വൈറസിനെ കണ്ടെത്തിയതിനാലും വിമാനത്താവളങ്ങളിൽ പ്രത്യേകമായി തൽക്ഷണ പരീക്ഷണശാലകൾ തുറക്കാനും കർണാടക സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
Read Moreഅഞ്ജനപുര മെട്രോ ലൈൻ; ഉദ്ഘാടനം ജനുവരി 14 ന്.
ബെംഗളൂരു: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ കനകപുര (യലച്ചനഹള്ളിഹള്ളി സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റേഷൻ) മെട്രോ റെയിൽ ജനുവരി 14 ആം തീയതി ഉദ്ഘാടനം ചെയ്യപ്പെടും. കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പൂരി കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ സാന്നിധ്യത്തിൽ ഉദ്ഘാടന കർമ്മം നിർവഹിക്കും. ജനുവരി 15 മുതൽ പൊതുജനങ്ങൾക്കായി മെട്രോ തുറന്നു നൽകും. ജനുവരി 14 ആം തീയതി വൈകിട്ട് 4.30 മണിക്കാണ് ഉദ്ഘാടന സമയം നിശ്ചയിച്ചിരിക്കുന്നു എന്ന് ബി എം ആർ സി എൽ മാനേജിങ് ഡയറക്ടർ അജയ് സേത്ത് അറിയിച്ചു. ഗ്രീൻ ലൈനിൽ നിലവിലുള്ള യെലച്ചനഹളളി…
Read Moreനീതിപതി ആകാൻ തയ്യാറെടുത്തു: തട്ടിപ്പിൽ പ്രതിയായി!!
ബെംഗളൂരു: ഹൈക്കോടതി രജിസ്ട്രാർ കെ എസ അര ലക്ഷ്മിയുടെ പരാതിയെതുടർന്ന് കൊടക് ജില്ലയിലെ എസ് എസ് പലക്ഷാക്കെതിരെ വിധാന സൗധപോലീസ് തട്ടിപ്പിന് കേസെടുത്തു. ജില്ലാ മജിസ്ട്രേറ്റ് റിക്രൂട്ട്മെന്റ് പരീക്ഷ പൂർത്തിയാക്കിയ ഇയാൾ പ്രസ്തുത തസ്തികയിലേക്ക് അപേക്ഷ നൽകുമ്പോൾ തെറ്റായ വിവരങ്ങൾ നൽകി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കി നിയമനം നേടിയ ഇദ്ദേഹം ജില്ലാ മജിസ്ട്രേറ്റ് ആയി ഉദ്യോഗത്തിൽ പ്രവേശിക്കാൻ ഇരിക്കെ ഹൈക്കോടതി രജിസ്ട്രാർക്ക് ലഭിച്ച അജ്ഞാത ഫോൺ സന്ദേശമാണ് വഴിത്തിരിവായത്. ഇദ്ദേഹം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിരുന്ന ആളാണ് എന്നായിരുന്നു ഫോൺ സന്ദേശം. ലഭിച്ച…
Read Moreഭാരത് ബയോടെക്കും സിറം ഇൻസ്റ്റിറ്റ്യൂട്ടും പ്രതിരോധമരുന്ന് പുറത്തിറക്കാൻ പൂർണ്ണ സജ്ജം.
ബെംഗളൂരു: പ്രതിരോധ മരുന്നു നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത ബയോടെക് ക്കും ഇന്ത്യയിൽ വേണ്ടത്ര പ്രതിരോധമരുന്ന് ഉൽപ്പാദിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഉൽപാദനത്തിലും വിപണനത്തിലും പൂർണ്ണ സജ്ജമാണെന്നും അറിയിച്ചു. സിറം ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഡാർ പൂനാവാലയും ഭാരത് ബയോടെക് ചെയർമാൻ കൃഷ്ണ എല്ലായും ചേർന്നു ചൊവ്വാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിരോധ മരുന്നു നിർമ്മാണത്തിന്റെ ആവശ്യകതയും സമയപരിധിയും നിർമ്മാണത്തിന് മുഖ്യഘടകം ആണെന്നും അതിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെന്നും സംയുക്ത പത്രക്കുറിപ്പിൽ പറയുന്നു. ഇന്ത്യയ്ക്കും മറ്റു രാജ്യങ്ങൾക്കും വേണ്ടത്ര…
Read Moreദമ്പതികൾക്ക് റെയിൽവേയുടെ 37,000 രൂപ നഷ്ടപരിഹാരം.
ബെംഗളൂരു: സ്ഥിരീകരിക്കപ്പെട്ട ടിക്കറ്റ് കയ്യിൽ ഉണ്ടായിരുന്നിട്ടും ട്രെയിനിലെ തിരക്കുമൂലം ബംഗളൂരുവിലേക്ക് ഉള്ള യാത്രയ്ക്ക് കയറാൻ കഴിയാതെപോയ ദമ്പതികൾക്ക് 37,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധി. ബെംഗളൂരു രാജാജി നഗർ നിവാസിയായ രാമചന്ദ്രനും ഭാര്യ കൃപയും 2019 ജനുവരി 20 ന് മധ്യപ്രദേശിലെ ജബൽപൂർ റെയിൽവേസ്റ്റേഷനിൽ യാത്രയ്ക്കായി കൃത്യസമയത്ത് തന്നെ എത്തിയിരുന്നു. എന്നാൽ 90 മിനിറ്റ് വൈകിയെത്തിയ ട്രെയിനിൽ തിരക്കു മൂലം കയറാൻ കഴിഞ്ഞില്ല. കമ്പാർട്ട്മെന്റ് ഉണ്ടായിരുന്നവർ ഇവരെ തള്ളി പുറത്താക്കുകയായിരുന്നു. മറ്റു ഗത്യന്തരമില്ലാതെ വന്ന ഇവർ വിമാനത്തിൽ ബേംഗളൂരുവിലേക്ക്മടങ്ങി.…
Read Moreമാലിന്യ ശേഖരണവും സംസ്കരണവും താറുമാറാക്കുന്നത് കരാർ സംഘം: മുൻ മേയർ.
ബെംഗളൂരു: തിരഞ്ഞെടുക്കപ്പെട്ട നഗര പ്രതിനിധികളുടെയും കരാർ സംഘങ്ങളുടെയും അവിശുദ്ധ കൂട്ടുകെട്ടാണ് നഗര മാലിന്യ ശേഖരണവും സംസ്കരണവും താറുമാറാക്കുന്നതെന്ന മുൻ മേയർ ജി പത്മാവതി. ബൃഹദ് ബെംഗളൂരു മഹാ നഗരപാലിക കൗൺസിൽ നേതാവായ പത്മനാഭ റെഡ്ഡിയും ഈ അഭിപ്രായത്തോട് യോജിക്കുന്നു. 2016 ൽ തുടങ്ങിവച്ച ഖര മാലിന്യ ശേഖരണ-സംസ്കരണ പദ്ധതി ഫലപ്രദമായി നടപ്പിലാക്കാൻ കഴിയാതെ വന്നത് തിരഞ്ഞെടുക്കപ്പെട്ട കോർപ്പറേറ്റർമാരുടെയും കരാർ സംഘങ്ങളുടെയും അവിശുദ്ധ കൂട്ടുകെട്ട് ആണെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. ഇതിനെ ശരിവയ്ക്കുന്ന അഭിപ്രായമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നഗരത്തിലെ 198 വാർഡുകളിൽ 38 ലും കരാറടിസ്ഥാനത്തിൽ…
Read Moreപ്രതിരോധ കുത്തിവെയ്പ്പ്;15 കേന്ദ്രങ്ങളിലെ പരിശീലനവും വിജയം.
ബെംഗളൂരു: സംസ്ഥാനത്ത് 15 കേന്ദ്രങ്ങളിൽ ആണ് കോവിഡ് 19 പ്രതിരോധകുത്തിവയ്പ്പ് പരിശീലനം സംഘടിപ്പിച്ചത്. ബൃഹദ് ബാംഗ്ലൂർ മഹാ നഗരപാലിക പരിധിയിൽ വരുന്ന മൂന്നിടങ്ങളിൽ ആണ് പരിശീലന കുത്തിവെപ്പ് നടത്തിയത്. ഓരോ പരിശീലനകേന്ദ്രത്തിൽ ഉം 25 പേർക്ക് വീതം കുത്തിവെയ്പ്പ് നൽകാനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ആരോഗ്യപ്രവർത്തകരും അങ്കണവാടി ജീവനക്കാരുമാണ് പരിശീലനം കുത്തിവെപ്പിൽ പ്രതിരോധമരുന്ന് സ്വീകരിച്ചത്. പ്രാഥമിക പരിശോധനയിൽ കൂടുതൽ ശരീരോഷ്മാവ് ഉള്ളവരെ മരുന്ന് സ്വീകരിക്കുന്നതിൽ നിന്നും ഒഴിവാക്കി. കുത്തിവെപ്പിന് ശേഷം അരമണിക്കൂർ നിരീക്ഷണവും കഴിഞ്ഞാണ് ഇവരെ മടക്കി അയച്ചത്. ബെംഗളൂരുവിനു പുറമേ മൈസൂരു, ബെള ഗാവി,…
Read Moreകാണാതായ 506 കോവിഡ് രോഗികളെ കണ്ടെത്താൻ പോലീസ് അന്വേഷണം.
ബെംഗളൂരു: കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കോവിഡ്-19 പരിശോധനാ ഫലത്തിൽ രോഗബാധിതരാണെന്ന് തിരിച്ചറിഞ്ഞെങ്കിലും അതിൽ 506 പേരെ കണ്ടെത്താൻ കഴിയാതെ വന്ന സാഹചര്യത്തിൽ അധികൃതർ പോലീസിനെ സഹായം തേടി. പരിശോധനാ സമയത്ത് നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സാധാരണയായി വീണ്ടും ഇവരെ ബന്ധപ്പെടാറുള്ളത്. എന്നാൽ പലരും തെറ്റായ വിവരങ്ങൾ നൽകിയതിനാലാണ് കണ്ടെത്താൻ കഴിയാതെ വന്നത്. പോലീസ് സഹായത്തോടെ ഇതുവരെ കണ്ടെത്താൻ ആയവർ വീട്ടിൽ തന്നെ നേരിയ ആരോഗ്യപ്രശ്നങ്ങളോടെ കഴിയുന്നത് ആയിട്ടാണ് കണ്ടത്. പ്രാഥമിക വിവര ശേഖരണത്തിൽ വന്ന പാളിച്ചകളും മനപ്പൂർവമായി തെറ്റായ വിവരങ്ങൾ നൽകിയതും കാരണമായെന്ന് അധികൃതർ പറയുന്നു.…
Read More