കാണാതായ 506 കോവിഡ് രോഗികളെ കണ്ടെത്താൻ പോലീസ് അന്വേഷണം.

ബെംഗളൂരു: കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കോവിഡ്-19 പരിശോധനാ ഫലത്തിൽ രോഗബാധിതരാണെന്ന് തിരിച്ചറിഞ്ഞെങ്കിലും അതിൽ 506 പേരെ കണ്ടെത്താൻ കഴിയാതെ വന്ന സാഹചര്യത്തിൽ അധികൃതർ പോലീസിനെ സഹായം തേടി.

പരിശോധനാ സമയത്ത് നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സാധാരണയായി വീണ്ടും ഇവരെ ബന്ധപ്പെടാറുള്ളത്.

എന്നാൽ പലരും തെറ്റായ വിവരങ്ങൾ നൽകിയതിനാലാണ് കണ്ടെത്താൻ കഴിയാതെ വന്നത്.

പോലീസ് സഹായത്തോടെ ഇതുവരെ കണ്ടെത്താൻ ആയവർ വീട്ടിൽ തന്നെ നേരിയ ആരോഗ്യപ്രശ്നങ്ങളോടെ കഴിയുന്നത് ആയിട്ടാണ് കണ്ടത്.

  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു

പ്രാഥമിക വിവര ശേഖരണത്തിൽ വന്ന പാളിച്ചകളും മനപ്പൂർവമായി തെറ്റായ വിവരങ്ങൾ നൽകിയതും കാരണമായെന്ന് അധികൃതർ പറയുന്നു.

പുറമേ നിന്ന് വന്ന തൊഴിലാളികൾ പരിശോധനയ്ക്ക് ശേഷം നഗരം വിട്ടു പോയതും തെറ്റായ മേൽവിലാസം രേഖകളിൽ നൽകിയിരുന്നതുമാണ് പലരെയും കണ്ടെത്താൻ കഴിയാതെ വന്നതിനു കാരണം എന്ന് ആരോഗ്യവിഭാഗം സ്പെഷ്യൽ കമ്മീഷണർ രാജേന്ദ്രചോളൻ പറഞ്ഞു.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ വലിയ വേവലാതികൾ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
[masterslider id="10"]

Related posts