കാണാതായ 506 കോവിഡ് രോഗികളെ കണ്ടെത്താൻ പോലീസ് അന്വേഷണം.

ബെംഗളൂരു: കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കോവിഡ്-19 പരിശോധനാ ഫലത്തിൽ രോഗബാധിതരാണെന്ന് തിരിച്ചറിഞ്ഞെങ്കിലും അതിൽ 506 പേരെ കണ്ടെത്താൻ കഴിയാതെ വന്ന സാഹചര്യത്തിൽ അധികൃതർ പോലീസിനെ സഹായം തേടി.

പരിശോധനാ സമയത്ത് നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സാധാരണയായി വീണ്ടും ഇവരെ ബന്ധപ്പെടാറുള്ളത്.

എന്നാൽ പലരും തെറ്റായ വിവരങ്ങൾ നൽകിയതിനാലാണ് കണ്ടെത്താൻ കഴിയാതെ വന്നത്.

പോലീസ് സഹായത്തോടെ ഇതുവരെ കണ്ടെത്താൻ ആയവർ വീട്ടിൽ തന്നെ നേരിയ ആരോഗ്യപ്രശ്നങ്ങളോടെ കഴിയുന്നത് ആയിട്ടാണ് കണ്ടത്.

  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച

പ്രാഥമിക വിവര ശേഖരണത്തിൽ വന്ന പാളിച്ചകളും മനപ്പൂർവമായി തെറ്റായ വിവരങ്ങൾ നൽകിയതും കാരണമായെന്ന് അധികൃതർ പറയുന്നു.

പുറമേ നിന്ന് വന്ന തൊഴിലാളികൾ പരിശോധനയ്ക്ക് ശേഷം നഗരം വിട്ടു പോയതും തെറ്റായ മേൽവിലാസം രേഖകളിൽ നൽകിയിരുന്നതുമാണ് പലരെയും കണ്ടെത്താൻ കഴിയാതെ വന്നതിനു കാരണം എന്ന് ആരോഗ്യവിഭാഗം സ്പെഷ്യൽ കമ്മീഷണർ രാജേന്ദ്രചോളൻ പറഞ്ഞു.

  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു

രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ വലിയ വേവലാതികൾ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!
[masterslider id="10"]

Related posts