ഗോപി സുന്ദറിനൊപ്പമുള്ള പുതിയ സുന്ദരിയ്ക്ക് പിന്നാലെ ഗോസിപ്പ് ലോകം ; ഗോപിയുടെ മറുപടി കാത്ത് ആരാധകർ

എന്നും സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന താരമാണ് ഗോപി സുന്ദർ.

അദ്ദേഹത്തിന്റെ മികവാർന്ന ഗാന സൃഷ്ടിയെക്കാളും ഒരുപക്ഷെ കൂടുതൽ ആളുകളും ചർച്ച ചെയ്തിട്ടുണ്ടാവുക അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചാകും.

ആദ്യ വിവാഹവും, പിന്നാലെ നടന്ന ലിവിങ് ടുഗദറും, അമൃതയുമായുള്ള ജീവിതവും എല്ലാം ചർച്ചയായിരുന്നു.

ഇപ്പോഴിതാ പുത്തൻ വിഷയമാണ് ഗോപിയെ സംബന്ധിച്ചുള്ള സംസാരം.

അഭയ ഹിരണ്മയിയുമായുള്ള ജീവിതം അവസാനിപ്പിച്ച ശേഷമാണ് ഗോപി സുന്ദർ അമൃതയുമായി പുതിയ ജീവിത യാത്ര തുടങ്ങിയത്.

എന്നാൽ ഇവർ തമ്മിൽ പിരിഞ്ഞു എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ചിലർ സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു.

  കാർ തീപിടിത്തം: വില്ലനായത് കാറിനുള്ളിലെ പെട്രോൾ; കന്നാസുമായി പോയ ദുരൂഹ സാഹചര്യത്തിലുള്ള സ്ത്രീക്കായി പോലീസ് തിരച്ചിൽ

വാർത്തകൾ അതിരുവിട്ടതോടെ അമൃതയ്ക്ക് ഒപ്പമുള്ള ഒരു ചിത്രവുമായി ഗോപി എത്തുകയും മറുപടി നൽകുകയും ചെയ്തു.

അതുവരെ സദാചാരം വിളമ്പിയ ആളുകൾക്ക് മികച്ച മറുപടിയായിരുന്നു ഗോപി സുന്ദർ നൽകിയതും.

അമൃതയുമായി ബന്ധം പിരിഞ്ഞു പുതിയ ആളെ കണ്ടെത്തിയോ എന്ന് തുടങ്ങി നിരവധി കമന്റുകളും ഉള്ള മറുപടിയായിരുന്നു ആ ചിത്രം.

എന്നാൽ ഇപ്പോൾ പുതിയ ചർച്ച ആയിരിക്കുന്നത് ഗോപിക്ക് ഒപ്പം എത്തിയ പ്രിയ നായരെ കുറിച്ചാണ്

പ്രിയയെ നെഞ്ചോട് ചേർത്തുനിർത്തിയ ഗോപി സുന്ദറിന്റെ ചിത്രം പ്രിയ നായർ പങ്കുവെച്ചതോടെയാണ് പുത്തൻ പുതിയ ചർച്ചകൾക്ക് തുടക്കം കുറിച്ചത്.

  ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകാൻ കാരണം അവൾ; ഡി.കെക്ക് മുന്നിൽ കടുത്ത വെല്ലുവിളികൾ

ആരാണ് ആ സുന്ദരി എന്നറിയാൻ കൂടുതൽ ആളുകൾക്കും താത്പര്യം. ഇടക്ക് ഉസ്താദ് ഹോട്ടലിൽ എത്തിയ ചിത്രവും പ്രിയയെ ടാഗ് ചെയ്തുകൊണ്ട് ഗോപി പങ്കിട്ടിരുന്നു. ചിത്രം വൈറലായതോടെ കമന്റുകളുടെ എണ്ണവും കൂടി.

എന്നാൽ ചിത്രം സംബന്ധിച്ച് യാതൊരു പ്രതികരണവും ഗോപി സുന്ദറിൽ നിന്നോ അടുത്ത വൃത്തങ്ങളിൽ നിന്നോ ഉണ്ടായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
[masterslider id="10"]

Related posts